Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

ഒ.സി.ഡിയ്ക്കു മുന്നില്‍ അവര്‍ തോല്‍വി സമ്മതിച്ചു മടങ്ങി!

04 APRIL 2018 03:37 PM IST
മലയാളി വാര്‍ത്ത

2015 ല്‍ ലോക മാധ്യമ ശ്രദ്ധ നേടിയ ഇരട്ട സഹോദരിമാരെ കൊളറാഡോയില്‍ വെടിവച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമാന്‍ഡാ, സാറാ എല്‍ഡ്രിച്ച് സഹോദരിമാര്‍ അവരുടെ ഒബ്‌സസ്സീവ് കംപള്‍സീസ് ഡിസ്ഓര്‍ഡര്‍ എന്ന രോഗാവസ്ഥയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയരായതോടെയാണ് ലോക ശ്രദ്ധയില്‍പ്പെടുന്നത്.

33 വയസ്സുകാരായ അവര്‍ 2015-ല്‍ അവര്‍ നടത്തിയ ശസ്ത്രക്രിയയെ കുറിച്ചും അത് അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റത്തെ കുറിച്ചും സംസാരിക്കുവാനായി ഡോക്ടേഴ്‌സ് എന്ന ടിവി ഷോയില്‍ 2017-ല്‍ എത്തിയിരുന്നു. ഒ.സി.ഡി രോഗത്തിന്റെ ശമനത്തിനായി ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ സര്‍ജറി ആദ്യമായി കൊളറാഡോയില്‍ നടത്തിയത് ഇവര്‍ക്കാണ്. രോഗിയുടെ തലച്ചോറിനുള്ളില്‍ ഇലക്ടോഡ് വയറുകള്‍ ഘടിപ്പിച്ചുള്ള ചികിത്സയാണ് ഇത്. ഈ വയറുകളെ പെക്റ്ററല്‍ പേശികളില്‍ ( വാരിയെല്ലുകളുടെ മുന്‍ഭാഗത്തുള്ള പേശികള്‍) ഘടിപ്പിച്ചിട്ടുള്ള ന്യൂറോ സ്റ്റിമുലേറ്ററുകളുമായി ഘടിപ്പിക്കും. ഇവ സ്ഥിരമായി ചെറുതോതില്‍ തലച്ചോറിലേക്ക് വൈദ്യുതി പ്രസരിപ്പിച്ചു കൊണ്ടിരിക്കും.

ശസ്ത്രക്രിയക്കു മുമ്പ് അവര്‍ക്ക് സാധാരണ ജീവിതം നയിക്കാനേ ആവുമായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഒരു ദിവസം 10 മണിക്കൂറുകളോളം ഷവറിനു കീഴില്‍ ചിലവഴിക്കും. ഹൈഡ്രജന്‍ പെറോക്‌സൈഡ് മുഖത്ത് തേച്ചു കൊണ്ടിരിക്കും. അങ്ങനെ അവരുടെ പുരികം ഓറഞ്ചു നിറമായി.  ഒരു സോപ്പ് ബാര്‍ തീരുന്നതു വരെ ഒരു പ്രാവശ്യത്തെ കൈ കഴുകല്‍ നീളും. അഞ്ചു കുപ്പി ആല്‍ക്കഹോള്‍ വീതം ഓരോ ദിവസവും ചര്‍മ്മത്തില്‍ തേച്ചു പിടിപ്പിച്ചു കൊണ്ടിരിക്കും. പിന്നീട് ബാക്കിയുള്ള സമയം മുഴുവന്‍ ബാത്ത് റൂം ഉരച്ചു കഴുകുന്നതിനാണ് ഉപയോഗിക്കുന്നത്.

മരുന്നുകളും പാരമ്പര്യവൈദ്യവും , ഹിപ്‌നോ തെറാപ്പിയുമെല്ലാം പരീക്ഷിച്ച് അവര്‍ പരാജയപ്പെട്ടു. അവരുടെ ജീവിതരീതി മാറ്റുവാന്‍ അവര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. അവര്‍ക്ക് സുഹൃത്തുക്കളില്ലാതായി, ഒരു ജീവിതകാലം മുഴുവന്‍ ഇങ്ങനെയാണ് ജീവിക്കേണ്ടതെങ്കില്‍ ജീവിച്ചിരിക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ലെന്ന് അവര്‍ ഇരുവരും അമ്മയോട് പറഞ്ഞിരുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം അവരുടെ ആശങ്കകളില്‍ ചിലതിനൊക്കെ മാറ്റം വന്നെന്ന് ഇവര്‍ പറഞ്ഞിരുന്നു. അപ്പോഴേക്കും സുഹൃത്തുക്കളെ കിട്ടിയെന്നും പുറത്തൊക്കെ പോകാറുണ്ടെന്നും അവര്‍ പറഞ്ഞു. എങ്കിലും പൊതു ശുചി മുറികളെ കുറിച്ചുള്ള അവരുടെ ഉത്കണ്ഠ മാറിയിരുന്നില്ല.

തങ്ങളുടെ 13-ാം വയസ്സു മുതല്‍ ആത്മഹത്യയെ കുറിച്ച് തങ്ങള്‍ ചിന്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ അവര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അത് നടപ്പാക്കി. വെടിയുണ്ടകളേറ്റ അവരുടെ മൃതദേഹം വഴിയിരികില്‍ പാര്‍ക്കു ചെയ്തിരുന്ന ഒരു വാഹനത്തില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഒ.സി.ഡി എന്ന ചികിത്സയില്ലാത്ത രോഗം സമ്മാനിച്ച ദുരിതങ്ങളുടെ പിടിയില്‍ നിന്ന് അവര്‍ സ്വയം മോചിതരായി, ദുഖങ്ങളും ദുരിതങ്ങളുമില്ലാത്ത ലോകത്തിലേക്ക് യാത്രയായി.

ഒബ്‌സസ്സീവ് കംപള്‍സീവ് ഡിസ്ഓര്‍ഡര്‍ എന്നത് ഒരു മാനസിക വൈകല്യം ആണ്. ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്തു കൊണ്ടിരിക്കാന്‍ തോന്നുക, ചിലവ ആവര്‍ത്തിച്ച് പരിശോധിച്ച് ഉറപ്പിക്കുക, ചില ചിന്തകള്‍ ആവര്‍ത്തിച്ച് വന്നു കൊണ്ടിരിക്കുക എന്നിവയൊക്കെയാണ് ഒ.സി.ഡി എന്ന ഈ രോഗമുള്ളവര്‍ക്ക് സംഭവിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് ഈ വക ചിന്തകളിന്‍മേലും പ്രവര്‍ത്തനങ്ങളില്‍ മേലും യാതൊരു നിയന്ത്രണവും സാധ്യമല്ല. കൈ കഴുകുക, സാധനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുക, വാതില്‍ അടച്ചിട്ടുണ്ടോ എന്നുറപ്പു വരുത്തുക എന്നിങ്ങനെയുള്ള സാധാരണ കാര്യങ്ങള്‍ നിര്‍ത്താതെ ചെയ്തു കൊണ്ടിരിക്കും.

ചിലര്‍ക്ക് വേണ്ടാത്തവ പുറത്തേക്ക് എറിഞ്ഞു കളയാന്‍ കഴിയുകയേ ഇല്ല. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിന്റെ അളവ്, അവരുടെ സാധാരണ ജീവിതത്തിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സമയമില്ലാത്ത വിധത്തില്‍ അമിതമായിരിക്കും. ആവര്‍ത്തിച്ചു ചെയ്യുന്ന കാര്യങ്ങള്‍ ഒരു മണിക്കൂറിലധികം നേരം ചെയ്തു കൊണ്ടേയിരിക്കും. പ്രായപൂര്‍ത്തി എത്തിയ ഇത്തരം രോഗികള്‍ക്ക് നന്നായറിയാം ഇങ്ങനെയൊന്നും ചെയ്യേണ്ടതില്ലെന്ന്! പക്ഷെ അവര്‍ക്ക് അത് നിര്‍ത്താനാവില്ല. റ്റിക്‌സ്, ആങ്‌സൈറ്റി ഡിസ്ഓര്‍ഡര്‍ എന്നീ രോഗങ്ങളിലും ഇതാണ് അവസ്ഥ. ഈ രോഗികള്‍ക്കെല്ലാം ആത്മഹത്യാ പ്രവണത വളരെ കൂടുതലാണ്.

ഒഡിസിയുടെ കാരണങ്ങള്‍ ഇനിയും പൂര്‍ണ്ണമായി കണ്ടെത്തിയിട്ടില്ല. എങ്കിലും ചില ജനിതക ഘടകങ്ങളാണ് ഇതിനിടയാക്കുന്നതെന്ന് കരുതുന്നു. സജാതീയ ഇരട്ടകളിലാണ് , വിജാതീയ ഇരട്ടകളേക്കാള്‍ ഇത് കൂടുതലായി കാണപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (7 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (23 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (34 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (44 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends