Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒ.സി.ഡിയ്ക്കു മുന്നില്‍ അവര്‍ തോല്‍വി സമ്മതിച്ചു മടങ്ങി!

04 APRIL 2018 03:37 PM IST
മലയാളി വാര്‍ത്ത

2015 ല്‍ ലോക മാധ്യമ ശ്രദ്ധ നേടിയ ഇരട്ട സഹോദരിമാരെ കൊളറാഡോയില്‍ വെടിവച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമാന്‍ഡാ, സാറാ എല്‍ഡ്രിച്ച് സഹോദരിമാര്‍ അവരുടെ ഒബ്‌സസ്സീവ് കംപള്‍സീസ് ഡിസ്ഓര്‍ഡര്‍ എന്ന രോഗാവസ്ഥയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയരായതോടെയാണ് ലോക ശ്രദ്ധയില്‍പ്പെടുന്നത്.

33 വയസ്സുകാരായ അവര്‍ 2015-ല്‍ അവര്‍ നടത്തിയ ശസ്ത്രക്രിയയെ കുറിച്ചും അത് അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റത്തെ കുറിച്ചും സംസാരിക്കുവാനായി ഡോക്ടേഴ്‌സ് എന്ന ടിവി ഷോയില്‍ 2017-ല്‍ എത്തിയിരുന്നു. ഒ.സി.ഡി രോഗത്തിന്റെ ശമനത്തിനായി ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ സര്‍ജറി ആദ്യമായി കൊളറാഡോയില്‍ നടത്തിയത് ഇവര്‍ക്കാണ്. രോഗിയുടെ തലച്ചോറിനുള്ളില്‍ ഇലക്ടോഡ് വയറുകള്‍ ഘടിപ്പിച്ചുള്ള ചികിത്സയാണ് ഇത്. ഈ വയറുകളെ പെക്റ്ററല്‍ പേശികളില്‍ ( വാരിയെല്ലുകളുടെ മുന്‍ഭാഗത്തുള്ള പേശികള്‍) ഘടിപ്പിച്ചിട്ടുള്ള ന്യൂറോ സ്റ്റിമുലേറ്ററുകളുമായി ഘടിപ്പിക്കും. ഇവ സ്ഥിരമായി ചെറുതോതില്‍ തലച്ചോറിലേക്ക് വൈദ്യുതി പ്രസരിപ്പിച്ചു കൊണ്ടിരിക്കും.

ശസ്ത്രക്രിയക്കു മുമ്പ് അവര്‍ക്ക് സാധാരണ ജീവിതം നയിക്കാനേ ആവുമായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഒരു ദിവസം 10 മണിക്കൂറുകളോളം ഷവറിനു കീഴില്‍ ചിലവഴിക്കും. ഹൈഡ്രജന്‍ പെറോക്‌സൈഡ് മുഖത്ത് തേച്ചു കൊണ്ടിരിക്കും. അങ്ങനെ അവരുടെ പുരികം ഓറഞ്ചു നിറമായി.  ഒരു സോപ്പ് ബാര്‍ തീരുന്നതു വരെ ഒരു പ്രാവശ്യത്തെ കൈ കഴുകല്‍ നീളും. അഞ്ചു കുപ്പി ആല്‍ക്കഹോള്‍ വീതം ഓരോ ദിവസവും ചര്‍മ്മത്തില്‍ തേച്ചു പിടിപ്പിച്ചു കൊണ്ടിരിക്കും. പിന്നീട് ബാക്കിയുള്ള സമയം മുഴുവന്‍ ബാത്ത് റൂം ഉരച്ചു കഴുകുന്നതിനാണ് ഉപയോഗിക്കുന്നത്.

മരുന്നുകളും പാരമ്പര്യവൈദ്യവും , ഹിപ്‌നോ തെറാപ്പിയുമെല്ലാം പരീക്ഷിച്ച് അവര്‍ പരാജയപ്പെട്ടു. അവരുടെ ജീവിതരീതി മാറ്റുവാന്‍ അവര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. അവര്‍ക്ക് സുഹൃത്തുക്കളില്ലാതായി, ഒരു ജീവിതകാലം മുഴുവന്‍ ഇങ്ങനെയാണ് ജീവിക്കേണ്ടതെങ്കില്‍ ജീവിച്ചിരിക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ലെന്ന് അവര്‍ ഇരുവരും അമ്മയോട് പറഞ്ഞിരുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം അവരുടെ ആശങ്കകളില്‍ ചിലതിനൊക്കെ മാറ്റം വന്നെന്ന് ഇവര്‍ പറഞ്ഞിരുന്നു. അപ്പോഴേക്കും സുഹൃത്തുക്കളെ കിട്ടിയെന്നും പുറത്തൊക്കെ പോകാറുണ്ടെന്നും അവര്‍ പറഞ്ഞു. എങ്കിലും പൊതു ശുചി മുറികളെ കുറിച്ചുള്ള അവരുടെ ഉത്കണ്ഠ മാറിയിരുന്നില്ല.

തങ്ങളുടെ 13-ാം വയസ്സു മുതല്‍ ആത്മഹത്യയെ കുറിച്ച് തങ്ങള്‍ ചിന്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ അവര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അത് നടപ്പാക്കി. വെടിയുണ്ടകളേറ്റ അവരുടെ മൃതദേഹം വഴിയിരികില്‍ പാര്‍ക്കു ചെയ്തിരുന്ന ഒരു വാഹനത്തില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഒ.സി.ഡി എന്ന ചികിത്സയില്ലാത്ത രോഗം സമ്മാനിച്ച ദുരിതങ്ങളുടെ പിടിയില്‍ നിന്ന് അവര്‍ സ്വയം മോചിതരായി, ദുഖങ്ങളും ദുരിതങ്ങളുമില്ലാത്ത ലോകത്തിലേക്ക് യാത്രയായി.

ഒബ്‌സസ്സീവ് കംപള്‍സീവ് ഡിസ്ഓര്‍ഡര്‍ എന്നത് ഒരു മാനസിക വൈകല്യം ആണ്. ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്തു കൊണ്ടിരിക്കാന്‍ തോന്നുക, ചിലവ ആവര്‍ത്തിച്ച് പരിശോധിച്ച് ഉറപ്പിക്കുക, ചില ചിന്തകള്‍ ആവര്‍ത്തിച്ച് വന്നു കൊണ്ടിരിക്കുക എന്നിവയൊക്കെയാണ് ഒ.സി.ഡി എന്ന ഈ രോഗമുള്ളവര്‍ക്ക് സംഭവിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് ഈ വക ചിന്തകളിന്‍മേലും പ്രവര്‍ത്തനങ്ങളില്‍ മേലും യാതൊരു നിയന്ത്രണവും സാധ്യമല്ല. കൈ കഴുകുക, സാധനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുക, വാതില്‍ അടച്ചിട്ടുണ്ടോ എന്നുറപ്പു വരുത്തുക എന്നിങ്ങനെയുള്ള സാധാരണ കാര്യങ്ങള്‍ നിര്‍ത്താതെ ചെയ്തു കൊണ്ടിരിക്കും.

ചിലര്‍ക്ക് വേണ്ടാത്തവ പുറത്തേക്ക് എറിഞ്ഞു കളയാന്‍ കഴിയുകയേ ഇല്ല. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിന്റെ അളവ്, അവരുടെ സാധാരണ ജീവിതത്തിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സമയമില്ലാത്ത വിധത്തില്‍ അമിതമായിരിക്കും. ആവര്‍ത്തിച്ചു ചെയ്യുന്ന കാര്യങ്ങള്‍ ഒരു മണിക്കൂറിലധികം നേരം ചെയ്തു കൊണ്ടേയിരിക്കും. പ്രായപൂര്‍ത്തി എത്തിയ ഇത്തരം രോഗികള്‍ക്ക് നന്നായറിയാം ഇങ്ങനെയൊന്നും ചെയ്യേണ്ടതില്ലെന്ന്! പക്ഷെ അവര്‍ക്ക് അത് നിര്‍ത്താനാവില്ല. റ്റിക്‌സ്, ആങ്‌സൈറ്റി ഡിസ്ഓര്‍ഡര്‍ എന്നീ രോഗങ്ങളിലും ഇതാണ് അവസ്ഥ. ഈ രോഗികള്‍ക്കെല്ലാം ആത്മഹത്യാ പ്രവണത വളരെ കൂടുതലാണ്.

ഒഡിസിയുടെ കാരണങ്ങള്‍ ഇനിയും പൂര്‍ണ്ണമായി കണ്ടെത്തിയിട്ടില്ല. എങ്കിലും ചില ജനിതക ഘടകങ്ങളാണ് ഇതിനിടയാക്കുന്നതെന്ന് കരുതുന്നു. സജാതീയ ഇരട്ടകളിലാണ് , വിജാതീയ ഇരട്ടകളേക്കാള്‍ ഇത് കൂടുതലായി കാണപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (16 minutes ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (29 minutes ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (1 hour ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (2 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (2 hours ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (2 hours ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (3 hours ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (3 hours ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (3 hours ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (3 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (3 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (3 hours ago)

Malayali Vartha Recommends