Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

നിപ്പ വൈറസിനെ പറ്റി അറിയൂ ......................

21 MAY 2018 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

മനുഷ്യരിലും മൃഗങ്ങളിലും ഗൗരവമേറിയ അസുഖങ്ങൾ സൃഷ്ടിക്കുന്ന നിപ്പാ വൈറസ് (Nipah Virus-NiV) മൃഗങ്ങളിൽനിന്ന് പകരുന്ന ഒരു പുതിയ രോഗബാധയാണ്. ഈ വൈറസിന്റെ സ്വാഭാവികമായ ആതിഥേയർ വവ്വാലുകളാണ്.

1998-ൽ മലേഷ്യയിലെ കാംപങ് സുംഗായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധയാലുള്ള രോഗങ്ങൾ ആദ്യമായി കണ്ടുതുടങ്ങുന്നത്. ആ സന്ദർഭത്തിൽ, പന്നികളായിരുന്നു വൈറസിന്റെ ആതിഥേയർ. എങ്കിലും, തുടർന്നുള്ള രോഗബാധകളിൽ അത്തരത്തിൽ ഇടനിലക്കാരായ ആതിഥേയർ ഉണ്ടായിരുന്നില്ല. 2004-ൽ ബംഗ്ലാദേശിൽ, വവ്വാലുകൾ കാരണമായി മലിനമാക്കപ്പെട്ട ഈന്തപ്പന നീര് കഴിച്ച ആളുകൾ എൻ.ഐ.വി. രോഗബാധിതരായി. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കുള്ള രോഗപ്പകർച്ചയേയും ഇന്ത്യയിലുള്ള ആശുപത്രികളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരിൽ എൻ.ഐ.വി. രോഗബാധ ഉണ്ടാകുകയാണെങ്കിൽ വളരെയധികം രോഗലക്ഷണങ്ങൾ പ്രകടമാകും.

പന്നികളിലും മറ്റ് വളർത്തുമൃഗങ്ങളിലും അസുഖത്തിന് കാരണമാകുവാൻ എൻ.ഐ.വി. യ്ക്ക് കഴിയും. തീവ്രപരിചരണമാണ് മനുഷ്യരുടെ കാര്യത്തിൽ കൈക്കൊള്ളുന്ന പ്രാഥമികചികിത്സ. രോഗബാധയുള്ള വവ്വാലുകളുമായോ, പന്നികളുമായോ, രോഗംബാധിച്ച മറ്റ് വ്യക്തികളുമായോ നേരിട്ട് സമ്പർക്കമുണ്ടാകുന്നതിലൂടെ മനുഷ്യരിൽ നിപ്പാ വൈറസ് പകരുന്നു. ഈ രോഗപ്പകർച്ചയിൽ കാണപ്പെട്ട ഇനം വൈറസ് പ്രാഥമികമായും വവ്വാലുകളിൽനിന്ന് പന്നികളിലേക്ക് പകർന്ന് അവയുടെ ഇടയിൽ വ്യാപിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. അത്തരത്തിൽ രോഗംബാധിച്ച പന്നികൾക്ക് വെളിപ്പെട്ടതിലൂടെ ആകസ്മികമായി മനുഷ്യരിക്കേ് പകരുന്നതിന് കാരണമായി.

നിപ്പാ വൈറസ് ബാധിച്ച രോഗികളുടെ കുടുംബങ്ങളിലും അവരുടെ പരിചരണക്കാരിലുമാണ് ഈ രോഗബാധ കാണപ്പെടുന്നത്. രോഗബാധയുള്ള വവ്വാലുകളുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്നതിലൂടെയും രോഗപ്പകർച്ചയുള്ള വവ്വാലിന്റെ വിസർജ്ജ്യംകൊണ്ട് മലിനമാക്കപ്പെട്ട സംസ്‌കരിക്കാത്ത ഈന്തപ്പന നീര് ഉപയോഗിക്കുന്നതിലൂടെയും രോഗം പകരുന്നത് ഒരു പൊതു കാരണമാണ്.

മനുഷ്യരെയും പന്നികളെയും ബാധിക്കുന്ന നിപ്പാ വൈറസ് കാരണമായി ഉണ്ടാകുന്നതാണ് എൻസെഫലൈറ്റിസ്, നിപ്പാ വൈറസ്ഃ മസ്തിഷ്‌കത്തിലെ നീർവീക്കം (മസ്തിഷ്‌കവീക്കം). വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ട മലേഷ്യയിലെ കോലാലംപൂരിലുള്ള ആദ്യത്തെ ഗ്രാമമാണ് നിപ്പാ. (1994-ൽ ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ ഹെൻഡ്രാ വൈറസിന് സമമാണ് നിപ്പാ വൈറസ്). 1998-1999 കാലയളവിൽ മലേഷ്യയിൽ വൈറസ് ബാധയാലുണ്ടാകുന്ന മസ്തിഷ്‌കവീക്കത്തിന്റെ ഗുരുതരമായ പകർച്ചവ്യാധിക്ക് നിപ്പാ വൈറസ് കാരണമായി. നിപ്പാ വൈറസിനാൽ ഉണ്ടാകുന്ന മസ്തിഷ്‌കവീക്കത്തിന്റെ മുഖ്യ ആശങ്കാഘടകം പന്നികളുമായി അടുത്തകാലത്തുണ്ടായ സമ്പർക്കമാണ്. ഭൂരിഭാഗം ആളുകൾക്കും രോഗം തുടങ്ങുന്നതിനും രണ്ടാഴ്ച മുമ്പുവരെ പന്നികളുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്നു. പന്നികളുടെ മലം, ഉമിനീര് തുടങ്ങിയ വിസർജ്യങ്ങളുമായോ രോഗബാധയുള്ള നായകളുമായോ സമ്പർക്കമുണ്ടാകുന്നതിലൂടെ ഈ രോഗബാധ ആളുകളിലേക്ക് പകരാം.

നിപ്പാ വൈറസ് രോഗബാധ മസ്തിഷ്‌കവീക്കവുമായി (മസ്തിഷ്‌കത്തെ ബാധിക്കുന്ന നീർവീക്കം) ബന്ധപ്പെട്ടിരിക്കുന്നു. പിടിപെട്ടുകഴിഞ്ഞാൽ, 5 മുതൽ 14 ദിവസംവരെയുള്ള അതിന്റെ അടയിരിപ്പുകാലത്തിനുശേഷം മയക്കം, ലക്ഷ്യബോധമില്ലായ്മ, മാനസ്സികമായ ആശയക്കുഴപ്പം എന്നിവയോടുകൂടിയ പനിയും തലവേദനയും 3-14 ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെടുന്നു. തുടർന്ന് 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഈ രോഗലക്ഷണങ്ങൾ മോഹാലസ്യത്തിയേക്ക് നീങ്ങുന്നു. രോഗപ്പകർച്ചയുടെ ആരംഭഘട്ടത്തിൽ ചിലരിൽ ശ്വാസസംബന്ധമായ അസുഖങ്ങൾ പ്രത്യക്ഷപ്പെടുന്നു. നാഡീസംബന്ധമായ ഗൗരവമേറിയ ലക്ഷണങ്ങൾ കാണിക്കുന്ന പകുതിയോളം രോഗികളും ശ്വാസസംബന്ധ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.

നിപ്പാ വൈറസ് ബാധിച്ച് വളരെക്കാലംകഴിഞ്ഞ് അസുഖങ്ങൾ തലപൊക്കുന്നതിനുപുറമെ സ്ഥിരമായ സംക്ഷോഭങ്ങളും വ്യക്തിത്വമാറ്റങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നിപ്പാ വൈറസിന്റെ ഗുപ്തമായിരിക്കുന്ന രോഗബാധയും തുടർന്നുള്ള പുനരുജ്ജീവനവും കാരണമായി മാസങ്ങൾക്കോ ചിലപ്പോൾ വർഷങ്ങൾക്ക് ശേഷമോ മരണമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിപ്പാ വൈറസ് ബാധിച്ച പന്നികളുമായി നേരിട്ട് സമ്പർക്കമുണ്ടായതിനാലാണ് മലേഷ്യയിലും സിംഗപ്പൂരിലും ഉടലെടുത്ത പകർച്ചവ്യാധി ഉണ്ടായത്. നിപ്പാ വൈറസ് അടുത്ത കാലത്തായി കാണപ്പെട്ട ബംഗ്ലാദേശിലും ഇന്ത്യയിലും സംസ്‌കരിക്കാത്ത ഈന്തപ്പന നീരിന്റെ ഉപയോഗവും വവ്വാലുകളുമായുള്ള സമ്പർക്കവുമാണ് നിപ്പാ വൈറസ് പകരുന്നതിന് കാരണമാകുന്നത്. പ്രധാനമായും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കുള്ള രോഗപ്പകർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതുകൊണ്ട്, നിപ്പാ വൈറസ് ബാധിച്ച മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകുന്നതും രോഗം പിടിപെടുന്നതിന് കാരണമാണ്.

 പ്രാദേശിക മേഖലകളിലെ പന്നികളുമായും വവ്വാലുകളുമായും സമ്പർക്കമുണ്ടാകാതെ സൂക്ഷിക്കുന്നതിലുടെയും സംസ്‌കരിക്കാത്ത ഈന്തപ്പന നീര് ഉപയോഗിക്കാതെയും നിപ്പാ വൈറസ് മൂലമുണ്ടാകുന്ന രോഗബാധയെ തടയാം. നിരീക്ഷണത്തിനും ബോധവൽക്കരണത്തിനും അവലംബിക്കുന്ന മറ്റ് പ്രയത്‌നങ്ങൾ ഭാവിയിൽ കൂടുതൽ രോഗബാധ ഉണ്ടാകുന്നതിനെ തടയുവാൻ സഹായിക്കും. വവ്വാലുകളുടെയും നിപ്പാ വൈറസിന്റെയും പരിതഃസ്ഥിതിയെ കൂടുതൽ മനസ്സിലാക്കുവാനും, വവ്വാലുകളുടെ പ്രത്യുല്പാദനാവർത്തനങ്ങളിലുള്ള അസുഖത്തിന്റെ കാലികത പോലെയുള്ള ചോദ്യങ്ങളെ അന്വേഷിക്കുന്നതിനും ഗവേഷണങ്ങൾ ആവശ്യമാണ്. ആളുകൾക്കിടയിലും കന്നുകാലികൾക്കിടയിലും അസുഖത്തിന്റെ ആദ്യമേയുള്ള പരശോധനയ്ക്കുവേണ്ടി വിശ്വസനീയമായ പരീക്ഷണശാലാ വിലയിരുത്തലുകളും നിരീക്ഷണ ഉപകരണങ്ങളായി ഉണ്ടാകണം.

എച്ച്.ഇ.എൻ.വി. യ്ക്കും (HENV) എൻ.ഐ.പി.വി. യ്ക്കും (NIPV) എതിരായി ക്രോസ്-പ്രൊട്ടക്ടീവ് ആന്റീബോഡികൾ ഉല്പാദിപ്പിക്കുന്ന ഹൈഡ്രാ ജി. പ്രോട്ടീൻ ഉപയോഗിച്ചുള്ള ഒരു സബ്‌യൂണിറ്റ് വാക്‌സിൻ ഹൈഡ്രാ വൈറസിന് എതിരായി കുതിരകൾക്ക് സംരക്ഷണം നൽകുന്നതിനുവേണ്ടി അടുത്ത കാലത്തായി ഓസ്‌ട്രേലിയയിൽ ഉപയോഗിച്ചു. മനുഷ്യരിലെ ഹെനിപാവൈറസിനെതിരായും വളരെ വലിയ ക്ഷമതയാണ് ഈ വാക്‌സിൻ നൽകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.  (7 minutes ago)

അപകടത്തില്‍ മുപ്പതിലേറെ പേരെ കാണാതായി  (31 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...  (44 minutes ago)

മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് അപകടം....  (52 minutes ago)

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (1 hour ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (1 hour ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (2 hours ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (2 hours ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (3 hours ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (3 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (4 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (11 hours ago)

Malayali Vartha Recommends