Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാല്‍പ്പത്തഞ്ച്‌ കഴിഞ്ഞാല്‍ സ്ത്രീകളിൽ കാൽമുട്ടുവേദന

11 MAY 2017 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്

കാല്‍സ്യത്തിന്‍റെ കുറവും എല്ലുതേയ്മാനവുമെല്ലാമാണ് മുട്ടുവേദനയ്ക്കു പ്രധാന കാരണങ്ങളാകുന്നത്. മുട്ടിലുണ്ടായിട്ടുള്ള മുറിവുകളും ക്ഷതങ്ങളും മറ്റൊരു കാരണവും. സ്ത്രീ പുരുഷ ഭേദമെന്യേ ഇത് എല്ലാവരിലും ഉണ്ടാകാമെങ്കിലും സ്ത്രീകളാണ് കാൽമുട്ടുവേദയുടെ ദുരിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്.


സ്ത്രീയുടെ ശരീരഘടനയുടെ പ്രത്യേകതകൊണ്ടാവാം, കാല്‍മുട്ടുകള്‍ വേഗം ദുര്‍ബലമാവുന്നതും രോഗങ്ങള്‍ ഉണ്ടണ്ടാവുന്നതും. ആര്‍ത്തവചക്രവും, ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുള്ള ഹോര്‍മോണ്‍ വ്യതിയാനവും ഈ അവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു.


നമ്മുടെ ജീവിതചര്യയില്‍ വന്ന അനാരോഗ്യകരമായ മാറ്റങ്ങളും ഈ അവസ്ഥക്ക് കാരണമായിട്ടുണ്ട്. നിലത്തിരുന്നു ഭക്ഷണം കഴിക്കുക, കുനിഞ്ഞും ഇരുന്നുമുള്ള മറ്റു ജോലികള്‍ ചെയ്യുക എന്ന രീതി മാറി . ഇത് മുട്ടിന്റെ വ്യായാമം കുറച്ചു. അമിതവണ്ണവും പ്രധാനപ്പെട്ട വില്ലനാണ്. ഓരോ കിലോ അമിതഭാരവും അഞ്ചിരട്ടി സമ്മർദ്ദമാണ് മുട്ടുകളില്‍ ഉണ്ടണ്ടാക്കുന്നത്. അതുമൂലം മുട്ടിന്റെ എല്ലാ ഭാഗങ്ങളിലും ബലക്ഷയം, തേയ്മാനം, ലിഗ്‌മെന്റുകളുടെ ക്ഷതം, തകരാറ് എന്നിവയ്ക്ക് ഇടയാക്കുന്നു.


സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്നതും സന്ധിയെ ചുറ്റി സംരക്ഷിക്കുന്ന ലിഗ്‌മെന്റുകളിലെ തകരാറുകളാണ്. അമിതമായി കുത്തിയിരുന്ന് ജോലി ചെയ്യുക, അധികസമയം മുട്ടുമടക്കി നില്ക്കുക, അമിതഭാരം ഉയര്‍ത്തുക, അതികഠിനമായ കായികാദ്ധ്വാനം എന്നിവമൂലം ഈ ലിഗ്‌മെന്റുകള്‍ക്ക് ക്ഷതമുണ്ടാകുകയും പൊട്ടലോ കീറലോ ഉണ്ടാവുകയും ചെയ്യാം. പെട്ടെന്നു ചാടി പടികയറുക, തെന്നുക എന്നിവമൂലം മുട്ട് തിരിഞ്ഞുപോകാനും തന്മൂലം ലിഗ്‌മെന്റുകളില്‍ പൊട്ടലുണ്ടാവാനും സാധ്യതയുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ വേണ്ട ചികിത്സ നല്കാതിരുന്നാല്‍ മുട്ടുമടക്കാനും നിവര്‍ത്താനും നടക്കാനും സാധിക്കാതെവരും.


പ്രായം കൂടുന്നതിനുസരിച്ച് സ്വാഭാവികമായ തേയ്മാനംമൂലം വേദന അനുഭവിക്കുന്നവര്‍ ധാരാളമാണ്. സ്ത്രീ ഹോര്‍മോണിന്റെ അളവു കുറയുന്നതനുസരിച്ചും പ്രശ്‌നങ്ങള്‍ കൂടുന്നു. വാതം മൂലമുള്ള പ്രശ്‌നങ്ങള്‍ 40 വയസ്സിനു മേലുള്ള സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു. ഏറ്റവും പ്രധാനം സന്ധിവാതം ആണ്. എല്ലുകള്‍ക്കുണ്ടാവുന്ന തേയ്മാനമാണ് ഇതിന്റെ കാരണം. മുട്ടിനോടൊപ്പം മറ്റു സന്ധികളിലും ഈ രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ട്.
വിശ്രമിക്കുമ്പോള്‍ സന്ധിയും പേശിയും അനങ്ങാതിരുന്നാല്‍ എല്ലുകളുടെ തേയ്മാനം വീണ്ടും കൂടുന്നു. അതുകൊണ്ടുതന്നെ രോഗം ഗുരുതരമാവുകയും ചെയ്യും.


ശരിയായ ഭാരം ആവശ്യമായ രീതിയില്‍ നിലനിര്‍ത്തുന്നതിന് ഏറ്റവും മുന്‍ഗണന കൊടുക്കുക. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചും സ്വാഭാവികമായി തന്നെ നാലഞ്ചുകിലോ തൂക്കം കൂടാന്‍ സാധ്യതയുണ്ട്.നാല്‍പ്പത്‌ വയസു പിന്നിട്ട സ്‌ത്രീകളില്‍ മുട്ടുതേയ്‌മാനത്തിനുള്ള സാധ്യത ഏറെയാണ്‌.മുട്ടിനുണ്ടാകുന്ന വേദനയും നീരും പ്രായാധിക്യത്തിന്റെ ലക്ഷണമായാണ്‌ സ്‌ത്രീകള്‍ കരുതിപ്പോരുന്നത്‌. അതിനാല്‍ ചികിത്സയെക്കുറിച്ച്‌ അവര്‍ ചിന്തിക്കുന്നുപോലുമില്ല. വാര്‍ധക്യത്തിലെ ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസിന്റെ മുന്നറിയിപ്പാണ്‌ നാല്‍പ്പത്തഞ്ച്‌ വയസിലെ കാല്‍മുട്ടുവേദന.


ചോറിന്റെ അളവ് കുറയ്ക്കുക. എണ്ണ, ഉപ്പിലിട്ടത്, പപ്പടം, ബേക്കറി ഉത്പന്നങ്ങള്‍, ഉണക്കമീന്‍ എന്നിവ ഒഴിവാക്കണം. പച്ചക്കറികള്‍ കഴിവതും പച്ചയായി തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. പേരക്ക, പപ്പായ തുടങ്ങിയ പഴങ്ങള്‍ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. വ്യായാമത്തിനായി നിത്യവും കുറച്ചുസമയം മാറ്റിവെക്കുന്നതും ശീലമാക്കണം. മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുക.എന്നിവ ജീവിതചര്യയാക്കണം.


മുട്ടുവേദന ഉണ്ടെങ്കില്‍ വിദഗ്ദ്ധപരിശോധന നടത്തണം. ചികിത്സ വൈകിക്കുന്നത് രോഗം മൂര്‍ച്ഛിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. കാത്സ്യം ഗുളികകള്‍ കഴിക്കുന്നത് പരിഹാരമായി കാണുന്നവരും കുറവല്ല. എന്നാല്‍ എല്ലിന്റെ ആരോഗ്യത്തിന് കാത്സ്യം മാത്രം പോര. മാംസ്യം എല്ലിന്റെ ബലം നിലനിര്‍ത്താന്‍ ആവശ്യമാണ്. സൂര്യപ്രകാശം ഏല്ക്കുന്നതും ജീവിതചര്യയുടെ ഭാഗമാക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (3 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (3 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (3 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (4 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (4 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (5 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (7 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (7 hours ago)

Malayali Vartha Recommends