കനത്ത മഴയില്‍ പകര്‍ച്ചവ്യാധികളും പെയ്തിറങ്ങുന്നു . മഴ കനക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും ചെയ്താല്‍ ആരോഗ്യ കേരളം പനികിടക്കയിലമരും
കനത്ത മഴയില്‍ പകര്‍ച്ചവ്യാധികളും പെയ്തിറങ്ങുന്നു . വരും ദിവസങ്ങളിൽ വേനൽ മഴ കനക്കുന്നതോടെ ഡെങ്കി അടക്കം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണു മുന്നറിയിപ്പ്.
കഴിഞ്ഞ മഴ സീസണിൽ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോഴിക്കോട്, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളിൽ ആയിരുന്നു ഏറ്റവും കൂടുതൽ പകർച്ച പനി ബാധിതർ.
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ പൊതുജനങ്ങൾ വേണ്ടത്ര മുൻകരുതലെടുത്ത് പകർച്ചപ്പനികളെ ഫലപ്രദമായി പ്രതിരോധിക്കാൻ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ്.
പകർച്ചപ്പനികൾ അപകടകാരികളായതിനാൽ സ്വയം ചികിത്സിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം. പകർച്ചപ്പനി ചികിത്സയ്ക്കായി ആശുപത്രികളിൽ മതിയായ സൗകര്യവും മരുന്നും ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
നിരവധി രോഗികളെത്തുന്ന ആശുപത്രികൾ രോഗം പകരുന്ന സ്ഥലമായി മാറാതിരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമദ്ധിക്കമെന്നും മന്ത്രി നിർദേശം നൽകി.
മഴ ശക്തി പ്രാപിച്ച സാഹചര്യത്തിൽ മാലിന്യ നിർമാർജനത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മഴകനക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും ചെയ്താല്‍ മഴ പെയ്തിറങ്ങുന്നതോടെ ആരോഗ്യ കേരളം പനികിടക്കയിലമരും.
https://www.facebook.com/Malayalivartha