Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

വിദേശ വിദ്യാർത്ഥികളെ രാജ്യത്തെത്തിച്ച് അനധികൃതമായി വിസാ മാറ്റത്തിന് സഹായം നൽകുന്ന ഏജന്റുമാർക്കെതിരെ നടപടി കടുപ്പിക്കും: ജനുവരിയോടെ മലയാളികൾക്ക് 'യുകെ'ൽ നിന്ന് മടങ്ങാം: അറിയേണ്ടത്...

26 MAY 2023 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാനഡയുമായി തുടരുന്ന ഭിന്നതയിൽ കടുത്ത നടപടികളുമായി ഇന്ത്യ:- കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താത്ക്കാലികമായി നിർത്തി...

അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ കടുക്കും; ഫീസ് ഇരട്ടിയാക്കാൻ സൗദി അറേബ്യ, രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും....

പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അടുത്ത വര്‍ഷം; എല്ലാ വിവരങ്ങളും അടങ്ങിയ കംപ്യൂട്ടര്‍ ചിപ്പ് ഉള്‍പ്പെടെ 

വ്യാജ പാസ്‌പോര്‍ട്ട് എന്നതിനെ പറ്റി മറന്നേക്കൂ, വരുന്നത് പുതിയ ഇ-പാസ്‌പോര്‍ട്ട്

ഓണ്‍ലൈനായി പാസ്‌പോര്ട്ടിന് അപേക്ഷിക്കാന്‍...

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള പുതിയ ഇമിഗ്രേഷൻ നിയമം യു.കെ സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞു. ബ്രിട്ടനിലെ സർവ്വകലാശാലയിൽ ചേരുമ്പോൾ ആശ്രിതരായ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള വിസ അവകാശം സംബന്ധിച്ചും യു.കെ നിയമം പ്രഖ്യാപിച്ചു. നിലവിൽ ഗവേഷണ പ്രോഗ്രാമുകളായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര കോഴ്സുകളിലെ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് മാത്രമേ കുട്ടികളും പ്രായമായ മാതാപിതാക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അവരുടെ ആശ്രിതരായി കൊണ്ടുവരാൻ അനുവാദമുണ്ടാകൂവെന്ന് യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ രേഖാമൂലം ഹൗസ് ഓഫ് കോമൺസിന് നൽകിയ പ്രസ്താവനയിൽ പറയുന്നു.

രാജ്യത്തേക്കുള്ള കുടിയേറ്റം കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. സ്റ്റുഡന്റ് വിസയിൽ ആശ്രിതരുമായി എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ഇതിൽ പലരും സ്റ്റുഡന്റ് വിസയെ കുടിയേറ്റത്തിനും തൊഴിലിനുമുള്ള പിൻവാതിലായാണ് ഉപയോഗിക്കുന്നതെന്ന ആരോപണം ശക്തമായിരുന്നു. ഇത്തരം പഴുതുകൾ അടയ്ക്കുന്നതിനാണ് പുതിയ നിയന്ത്രണങ്ങളെന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ പറയുന്നു. അതായത് സാധാരണ ബിരുദ കോഴ്സുകൾക്കോ നിലവാരം കുറഞ്ഞ മറ്റ് കോഴ്സുകൾക്കോ എത്തുന്ന വിദ്യാർത്ഥികൾക്ക് ആശ്രിതരെ ഒപ്പം കൂട്ടാനാകില്ല. പഠനം പൂർത്തിയാക്കാതെ വിദേശ വിദ്യാർത്ഥികൾക്ക് ഇനി സ്റ്റുഡന്റ് വിസയിൽ നിന്ന് വർക്ക് വിസയിലേക്ക് മാറാനാകില്ല.

നിരവധി ഇന്ത്യക്കാർ സ്റ്റുഡന്റ് വിസയിലെത്തി ഇത്തരത്തിൽ യു.കെയിൽ തൊഴിൽ ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിദേശ വിദ്യാർത്ഥികളെ രാജ്യത്തെത്തിച്ച് അനധികൃതമായി വിസാ മാറ്റത്തിന് സഹായം നൽകുന്ന ഏജന്റുമാർക്കെതിരെയും നടപടി കടുപ്പിക്കും. പഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നേടാൻ നിലവിലുള്ള നിബന്ധനകൾക്ക് മാറ്റമില്ല.

'വിദ്യാഭ്യാസമല്ല, കുടിയേറ്റമാണ് തടയുന്നതെന്നും സത്യസന്ധമല്ലാത്ത വിദ്യാഭ്യാസ ഏജന്റുമാരെ വിലക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. യുകെയിലേക്ക് ഏറ്റവും മികച്ചവരെ ആകർഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനാൽ, അടുത്ത വർഷത്തിനുള്ളിൽ സർവകലാശാലകളുമായി ചേർന്ന് ഒരു ബദൽ സമീപനം രൂപകൽപ്പന ചെയ്യുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നത് തുടരുമ്പോൾ തന്നെ ഏറ്റവും മികച്ചതും മിടുക്കുള്ളതുമായ വിദ്യാർത്ഥികൾക്ക് ആശ്രിതരെ നമ്മുടെ ലോകത്തെ പ്രമുഖ സർവ്വകലാശാലകളിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

 

ഇത് സംബന്ധിച്ച് യൂണിവേഴ്സിറ്റികളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. 2024 ജനുവരി മുതലാണ് നിയമങ്ങൾ പ്രാബല്യത്തിൽ വരിക. രാജ്യത്തെ കുടിയേറ്റ നിരക്ക് ഉയർന്നത് പൊതുസേവനങ്ങളെയടക്കം സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കുടിയേറ്റ നിരക്ക് കുറയ്ക്കുമെന്നും അനധികൃത കുടിയേറ്റത്തിന് എതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും ഋഷി സുനക് സർക്കാർ ഉറപ്പ് നൽകിയിരുന്നു. 2022 ഡിസംബറിൽ അവസാനിക്കുന്ന വർഷത്തിൽ സ്പോൺസർ ചെയ്ത വിദ്യാർത്ഥികളുടെ ആശ്രിതർക്ക് ഏകദേശം 136,000 വിസകൾ അനുവദിച്ചു - 2019 ലെ 16,000 ൽ നിന്ന് എട്ട് മടങ്ങ് വർധനവാണുണ്ടായത്. ഇതാണ് പുതിയ തീരുമാനത്തിന് കാരണം.

യുകെയിലേക്ക് കുടിയേറിയിട്ടുള്ള പതിനായിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബിരുദ കോഴ്‍സുകള്‍ക്കോ അല്ലെങ്കില്‍ മറ്റ് ചെറിയ കോഴ്‍സുകള്‍ക്കോ ചേര്‍ന്നാണ് കുടുംബാംഗങ്ങളോടൊപ്പം ഇവിടെ താമസിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി കണ്ടെത്തുന്നതിനായി രണ്ട് വര്‍ഷം താമസിക്കാനുള്ള വിസ നല്‍കുന്ന നടപടി 2019ല്‍ ആരംഭിച്ച ശേഷം യുകെയിലക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു. കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത വിസകള്‍ക്കുള്ള അപേക്ഷകളുടെ എണ്ണം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ദ്ധിച്ചതായും ഹോം സെക്രട്ടറി പറഞ്ഞു. രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് സൂചനകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (3 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (3 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (4 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (4 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (4 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (5 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (5 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (6 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (7 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (8 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (9 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (10 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends