Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാട്; രാഹുൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരും: ജനാധിപത്യ പാർട്ടിയാണ് അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്ന് ശിവരാജൻ...


തീവ്ര ന്യൂനമർദം ഇന്ന് വീണ്ടും ശക്തിപ്പെട്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറും: നാളെ രാവിലെയോടെ മന്‍ ത ചുഴലിക്കാറ്റ് വീശിയടിക്കും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്: നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...


ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍ എന്ന് എസ്ഐടി: രേഖകൾ പിടിച്ചെടുത്തു: സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമായി ഭൂമിയും കെട്ടിടങ്ങളും; പണം പലിശക്കും നൽകി...


പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രാഹുൽ മാങ്കൂട്ടത്തിൽ MLAയ്ക്ക് ഒപ്പം റോഡ് ഉദ്ഘാടനം പരിപാടിയിൽ: ബിജെപിയിൽ വിവാദം പുകയുന്നു: പാർട്ടിനിലപാടിനോട് യോജിക്കാത്ത നടപടിയെന്ന് വിമർശനം...


വലിയ കള്ളന്മാരിലേക്ക് അന്വേഷണം ഇപ്പോഴും എത്തിയിട്ടില്ല..എന്തുകൊണ്ടാണ് 50 പവൻ സ്വർണം മാത്രം കട്ടികൾ ആക്കി സ്വർണക്കടയിൽ സൂക്ഷിച്ചത്?? ചോദ്യങ്ങളുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..

ഇന്ത്യയെ ആക്രമിക്കാന്‍ പാഞ്ഞെത്തി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; ഇന്ദിരാ ഗാന്ധിയുടെ മാസ്റ്റര്‍ പ്ലാനില്‍ റഷ്യ ഇറക്കിയ വജ്രായുധം കണ്ട്; തിരിഞ്ഞോടി അമേരിക്ക;

16 DECEMBER 2021 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

ബംഗ്ലാദേശ് വിമോചനത്തിന് ഇന്ന് 50 വര്‍ഷം. ഇന്ത്യയുടെ യുദ്ധ ചരിത്രത്തിലെ ഏറ്റവും മനോഹരവും ധീരവുമായ ദിനമായിട്ടാണ് ഈ ദിനത്തെ കാണേണ്ടത്. രാജ്യം പാകിസ്ഥാനെതിരെയുള്ള വിജയം ആഘോഷിക്കുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ധൈര്യം ലോകം തിരിച്ചറിഞ്ഞ ദിനം കൂടിയായി വേണം ചേര്‍ത്തുവായിക്കാന്‍. ബംഗ്ലാദേശ് എന്ന പുതുരാജ്യത്തിന്റെ പിറവി ഇങ്ങനെയായിരുന്നു...

1971 ഡിസംബര്‍ മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസത്തിന്റെ ദിവസങ്ങളായിരുന്നു. പാകിസ്ഥാന്‍ എന്ന ശത്രു രാഷ്ട്രത്തിന്റെ ഒരു വശത്തെ എന്നേക്കുമായി ഒഴിവാക്കാന്‍ ഇന്ത്യയ്ക്കായി. ബംഗ്ലാദേശ് എന്ന പുതുരാഷ്ട്ര പിറവിക്കും അത് വഴിയൊരുക്കി. 50 വര്‍ഷത്തിന് മുന്‍പു നടന്ന ഈ വിജയത്തിന്റെ പ്രസക്തി ഇപ്പോഴും വളരെ വലുതാണ്, പ്രത്യേകിച്ച് പാകിസ്ഥാനും ചൈനയും ഒറ്റക്കെട്ടായി ഇന്ത്യയ്‌ക്കെതിരെ നില്‍ക്കുന്ന അവസരത്തില്‍.

അന്നത്തെ അമേരിക്കയുടെ ചതി നമുക്ക് ഇന്നും മറക്കാനാകില്ല ഒരു യുദ്ധമുണ്ടായാല്‍ സഹായിക്കാമെന്ന് പാകിസ്താന് അമേരിക്ക ഉറപ്പുനല്‍കിയിരുന്നു. യുദ്ധം തുടങ്ങി അധികം കഴിയുന്നതിനുമുമ്പേ അമേരിക്കന്‍ നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയും ബ്രിട്ടീഷ് നേവിയുടെ കപ്പല്‍പ്പടയും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്കു നീങ്ങി. ഇതോടെ ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ ആശങ്കയിലായി. ആകെയുള്ളത് ഐ.എന്‍.എസ്. വിക്രാന്ത് എന്ന കണ്ടം ചെയ്യാറായ എയര്‍ക്രാഫ്റ്റ് കാരിയര്‍ മാത്രം.

പക്ഷേ, യുദ്ധം തുടങ്ങുംമുമ്പേ റഷ്യയുമായി ഒപ്പുവച്ച രഹസ്യ ഉടമ്പടി നിര്‍ണായകമായി. അടിയന്തരസാഹചര്യത്തില്‍ സഹായം തേടി ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മോസ്‌കോയിലേക്ക് വിളിച്ചു. പിന്നെ നടന്നത് ചരിത്രം. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മുന്നേറിക്കൊണ്ടിരുന്ന യു.എസ്. കപ്പല്‍പ്പടയുടെ മുന്നിലേക്ക് സോവിയറ്റ് അന്തര്‍വാഹിനി ഫ്‌ളീറ്റ് പൊന്തിവന്നു. ഒപ്പം ഇന്ത്യന്‍ മഹാസമുദ്രം ലക്ഷ്യമാക്കി യു.എസ്.എസ്.ആറിന്റെ കപ്പല്‍പ്പടയും നീങ്ങി. സമുദ്രത്തില്‍ റഷ്യന്‍ സാന്നിധ്യം തിരിച്ചറിഞ്ഞ അമേരിക്കന്‍ കപ്പല്‍പ്പട ദിശ മാറ്റി പിന്മാറുകയായിരുന്നു. റഷ്യയുടെ ഈ നീക്കവും ഇന്ത്യയുടെ സുവര്‍ണ വിജയത്തിന് മുതല്‍കൂട്ടായി മാറിയിരുന്നു.

അതുപോലെ വ്യോമ നാവിക സേനകളുടെ പോരാട്ടത്തിന് പുറമേ തന്നെ യുദ്ധത്തില്‍ ധീരമായ പോരാട്ടം നടന്നത് രാജസ്ഥാനിലെ ലോംഗേവാലാ സൈനിക പോസ്റ്റില്‍ ആയിരുന്നു. ഡിസംബര്‍ നാലിന് രാത്രിയുടെ മറവില്‍ രാജസ്ഥാനിലെ ബൗണ്ടറി പില്ലര്‍ 638 താണ്ടി, 59 പാകിസ്താനി ടാങ്കുകള്‍ ഥാര്‍ മരുഭൂമിയിലെ ലോംഗേവാല എന്ന ഇന്ത്യന്‍ ഗ്രാമം ലക്ഷ്യമിടുന്നു. ലോംഗേവാലയില്‍ ആകെയുള്ളത് മേജര്‍ ചാന്ദ്പുരിയുടെ കമാന്‍ഡിലുള്ള 23 പഞ്ചാബ് റെജിമെന്റിന്റെ ഒരു കമ്പനി പട്ടാളം മാത്രം.

അംഗബലം കുറവാണെങ്കിലും സേന ശക്തമായി പോരാടി. മൂവായിരത്തോളം പാക് പട്ടാളക്കാരെ രാത്രി മുഴുവന്‍ അതിര്‍ത്തിയില്‍ തടുത്തുനിര്‍ത്തി. രാത്രിയില്‍ പറക്കാന്‍ ശേഷിയുള്ള യുദ്ധവിമാനം അക്കാലത്ത് വ്യോമസേനയ്ക്ക് ഇല്ലായിരുന്നു. നേരം പുലര്‍ന്നപ്പോള്‍ ഹണ്ടര്‍ പോര്‍വിമാനങ്ങളെത്തി നിരവധി പാക് ടാങ്കുകള്‍ തകര്‍ത്തു. പാകിസ്താന്റെ 59 ടാങ്കുകളില്‍ 51 എണ്ണവും ഥാര്‍മരുഭൂമിയില്‍ തരിപ്പണമായി. ബില്‍റ്റ് ടി 59/ടാങ്കുകളുടെ ശവപ്പറമ്പ് എന്ന് പില്‍ക്കാലത്ത് ലോംഗേവാല അറിയപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടിയ വീടില്ലാത്ത താരങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

അടിമാലിയിലെ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് കോളജ് ഏറ്റെടുക്കും  (3 hours ago)

അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു  (4 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെയും കൊണ്ടുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കി; എസ്‌ഐടി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തിരുവനന്തപുരത്ത്  (4 hours ago)

സ്‌കൂളിലെ ഗോവണിയില്‍ നിന്ന് വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു  (4 hours ago)

കുമ്മനത്ത് രണ്ടരമാസം പ്രായമുള്ള ശിശുവിനെ വില്‍ക്കാന്‍ ശ്രമം: പിതാവുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത  (5 hours ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു; സർവീസുകൾ 22% കൂടും; ഇന്ന് മുതൽ മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്  (5 hours ago)

സിപിഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീപദ്ധതിയുടെ ഭാഗമായ സ്‌കൂളുകള്‍; മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയത് കൊണ്ടുമാത്രമാണ് കേരളവും അതീവ രഹസ്യമായി പ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനും സാധാരണക്കാരുടെ വേദനയും ദേഷ്യവും ഇതുവരെ മനസ്സിലാക്കിയിട്ടില്ല; കിലോ കണക്കിന് സ്വർണവും പണവും ശബരിമലയിൽ നിന്നും ഗുരുവായൂരിൽ നിന്നും എല്ലാം കൊള്ളയടിച്ച സർക്കാ  (5 hours ago)

ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല; രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്ര സത്യം  (6 hours ago)

അനാവശ്യമായ വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷമാണ്ഇപ്പോഴുള്ള വിവാദങ്ങളുടെ ഉത്തരവാദി; കേരളം ശരിയായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (6 hours ago)

എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല; ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന് പറയുന്നതെന്ന് സുരേഷ് ഗോപി  (6 hours ago)

സി.പി.ഐയെ മാത്രമല്ല കേരളത്തെ മുഴുവന്‍ ഇരുട്ടിലാക്കിയാണ് പി.എം ശ്രീ ഒപ്പിട്ടത്; പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ഭൂരഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കപ്പെടുന്നത് ലക്ഷ്യം; ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാ ഭൂമിക്കും കൃത്യമായ അളവിനനുസരിച്ച് രേഖ ഉണ്ടാകുമെന്ന് മന്ത്രി കെ. രാജൻ  (6 hours ago)

Malayali Vartha Recommends