മെര്‍സ് വൈറസ് ബാധയെ തുടര്‍ന്ന് സൗദിയിൽ മൂന്ന് മരണം

മെര്‍സ് വൈറസ് ബാധയെ തുടര്‍ന്നു സൗദിയിലെ ബുറൈദയില്‍ മൂന്നു പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അല്‍ ഖസീം മേഖലയിലും രോഗം സ്ഥിരീകരിച്ചു. ഒട്ടകങ്ങളിലൂടെയാണ് മിഡിലീസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) വൈറസ് മുഖ്യമായും മനുഷ്യരിലേക്കത്തെുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒട്ടക ഫാമുകളിലെ 15 ശതമാനം വളര്‍ത്തുമൃഗങ്ങളും മെര്‍സ് വൈറസ് വാഹകരാണെന്നും പഠനം പറയുന്നു. ഈ വര്‍ഷം ഇതുനു മുന്‍പും മനുഷ്യരില്‍ മെര്‍സ് വൈറസ് ബാധ ഉണ്ടായിരുന്നു.
കൊറോണ വൈറസ് വിഭാഗത്തില്‍ പെട്ടതാണ് മെര്‍സ് വൈറസ്. ശക്തിയായ ജലദോഷം, തുടര്‍ച്ചയായ ചുമ, പനി, തൊണ്ടയിലും മൂക്കിലും രക്തം കെട്ടിനില്‍ക്കുക, ശ്വാസ തടസം, ഛര്‍ദി, വൃക്കരോഗം എന്നിവയാണു മെര്‍സ് ബാധയുടെ ലക്ഷണങ്ങള്‍. സ്ഥിരം രോഗികളെയും ശാരീരിക ദുര്‍ബലത അനുഭവിക്കുന്നവരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് രോഗം ഏറ്റവും വേഗത്തില്‍ പിടികൂടുന്നത്. പടര്‍ന്നു പിടിക്കുന്ന രോഗമിയാതിനാല്‍ ഇത്തരക്കാര്‍ രോഗബാധയെ ഗൗരവത്തോടെ കാണണം. ഭക്ഷണം, വെള്ളം, പരിസരം എന്നിവയുടെ ശുചിത്വകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha


























