സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും ഏറ്റെടുക്കുന്നതിനുമായി മുന്നോട്ട് വരുന്ന സ്വദേശി യുവതി യുവാക്കള്‍ക്ക് അന്‍പതിനായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ വായ്പ സൗകര്യം; സൗദിയിൽ സ്വദേശിവത്കരണ പദ്ധതി ഫലപ്രദമാക്കുന്നതിനായുള്ള നടപടികൾക്ക് ആരംഭമായി

സൗദി അറബ്യ: വിവിധ വാണിജ്യ സ്ഥാപനങ്ങളില്‍ സ്വദേശി വത്കരണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചതോടെ സ്വദേശിവത്കരണ പദ്ധതി ഫലപ്രദമാക്കുന്നതിനും ലക്ഷ്യം കാണുന്നതിനുമായി സർക്കാർ വകുപ്പുകൾ നടപടികൾക്ക് ആരംഭം കുറിച്ചു.
സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും ഏറ്റെടുക്കുന്നതിനു മുന്നോട്ട് വരുന്ന സ്വദേശി യുവതി യുവാക്കള്‍ക്ക് അന്‍പതിനായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ വായ്പ നല്‍കുമെന്ന സാമുഹ്യ ക്ഷേമ ബാങ്ക് വ്യക്തമാക്കി. 20 വയസ്സു മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള സ്വദേശികള്‍ക്കായിരിക്കും വായ്പ നല്‍കുക. മറ്റു ജോലികളില്‍ നിന്നും വിമുക്തമായി സ്ഥാപന നടത്തിപ്പിന്റെ രേഖകളുമായി ബാങ്കിനെ സമീപിക്കാന്‍ ബാങ്ക് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം വാണിജ്യ സ്ഥാപനങ്ങളിൽ എഴുപത് ശതമാനം സ്വദേശിവത്‌കരണം പ്രാബല്യത്തിൽ വന്ന രണ്ടാമത്തെ ദിവസം സൗദിയിലെങ്ങും തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. പല സ്ഥലങ്ങളിലും സ്ഥാപനങ്ങള്‍ അടച്ചിട്ട് നിലയിലായിരുന്നു.
ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുന്നത് കണ്ട് റിയാദ് ജിദ്ദ തുടങ്ങിയ പല സ്ഥലങ്ങളിലും ജീവനക്കാര്‍ ഇറങ്ങിയ ഓടിയതായി മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശുചീകരണം, കയറ്റിറക്ക് , ടെക്‌നിക്കല്‍ തുടങ്ങിയ ഒഴികെയുള്ള എല്ലാ ജോലികളും സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
നിയമം ലംഘിച്ച ജോലിക്കു വെക്കുന്ന സ്വദേശി ഒരാളുടെ പേരില്‍ മാത്രം ഇരുപതിനായിരം റിയാല്‍ പിഴ ഈടാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമം പ്രാബല്യത്തിൽ വന്നതോടെ നൂറു കണക്കിനു വിദേശികള്‍ക്ക് ജോലി നഷ്ടമായി.
തുണിത്തരങ്ങള്‍, പാത്രങ്ങള്‍ ,വാഹനങ്ങള്‍ വീട്ടുപകരണങ്ങള്‍, ഓഫീസ് ഉപകരണങ്ങള്‍ തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലാണ് ഇന്നല മുതല്‍ സ്വദേശി വത്കരണം പ്രാബല്യത്തിൽ വന്നത്. ഈ മേഖലയില്‍ ബിനാമി ബിസിനസ്സ് സജീവമാണെന്ന് ഇതിനു അന്ത്യം കുറിക്കുമെന്നും ചിലര്‍ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























