സ്വാതന്ത്ര്യം ചിറകിലേറ്റിപ്പറക്കാനൊരുങ്ങി സൗദി വനിതകൾ; സ്വദേശികളായ വനിതാ പൈലറ്റുമാരെത്തേടിയ ആഭ്യന്തര വിമാന കമ്പനിയായ ഫ്ളെയ്നാസിന് 24 മണിക്കൂറിനകം ലഭിച്ചത് 1000ത്തില്‍ പരം അപേക്ഷകള്‍

സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ സ്ത്രീ സമൂഹം തങ്ങൾക്കു കിട്ടിയ സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്. അതേസമയം അധികൃതർ സ്വദേശികളായ വനിതാ പൈലറ്റുമാരെയും എയര്‍ഹോസ്റ്റസുമാരേയും റിക്രൂട്ട് ചെയ്യുവാൻ ആരംഭിക്കുന്നു എന്ന പുതിയ വാർത്ത സ്വദേശി സ്ത്രീകളെ ആവേശത്തിലാക്കിയിരിക്കുകയാണ്.
അതേസമയം റിക്രൂട്ടിങ് ആരംഭിച്ചു 24 മണിക്കൂറിനകം ലഭിച്ചത് ആയിരത്തിലേറെ അപേക്ഷകളാണ്. സൗദി ആഭ്യന്തര വിമാന കമ്പനിയായ ഫ്ളെയ്നാസിനാണ് 24 മണിക്കൂറിനകം 1000ത്തില്‍ പരം അപേക്ഷകള്‍ ലഭിച്ചത്.
വ്യോമയാന മേഖലയില്‍ സൗദി സ്ത്രീകള്‍ക്ക് നിയമപരമായി വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും ഫിലിപ്പിന്‍സ് അടക്കമുള്ള വിദേശ രാജ്യക്കാരായിരുന്നു അധികവും ജോലി ചെയ്യിരുന്നത്. എന്നാല്‍ ഫ്‌ളൈനാസ് സ്വദേശി വനിതകള്‍ക്കായി അപേക്ഷ ക്ഷണിച്ചപ്പോള്‍ മണിക്കൂറുകള്‍ക്കകം തന്നെ സ്വദേശി വനിതകളുടെ അപേക്ഷ കുന്നുകൂടുകയായിരുന്നു.
സഹ പൈലറ്റ്, എയര്‍ ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. രാജ്യത്തിന്റെ പരിവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് ഫ്ളെയിനാസ് വാക്താവ് പറഞ്ഞു. ഒരു വിമാനക്കമ്പനികളുടെ വിജയത്തിന് സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊണ്ടുവരാനുള്ള സൗദി കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്റെ തീരുമാനത്തിന് കരുത്ത് പകരുന്നതാണ് ഫ്ളെയ്നാസ് എയര്‍ലെന്‍സിന് ലഭിച്ച അപേക്ഷാ പ്രളയം.
https://www.facebook.com/Malayalivartha


























