നിർണായക നീക്കവുമായി കുവൈത്ത് രംഗത്ത്; 32 ലക്ഷം ഡോസ് വാക്സിൻ ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു, ആരോഗ്യമന്ത്രാലയം മുന്നൊരുക്കം തുടങ്ങി

കോവിഡ് 19 ഗൾഫ് രാജ്യങ്ങളെയും നമ്മുടെ പ്രവാസി സഹോദരങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട് .കോവിഡിൽ നിരവധി പ്രവാസികൾക്കാണ് കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നത് .സ്വന്തം നാട്ടിൽ എത്താൻ കഴിയാതെ കഷ്ടപ്പാടിൽ വേദനിക്കുന്ന നിരവധി പ്രവാസികൾ ഇപ്പോഴും പ്രവാസ ലോകത്ത് ഉണ്ട് .ലോക രാജ്യങ്ങളുടെ മുഴുവൻ സാമ്പത്തിക അവസ്ഥയും കോവിഡിൽ തകർന്ന് തരിപ്പണമായി .ഈ സാഹചര്യത്തിൽ ആണ് നിർണായക നീക്കവുമായി കുവൈത്ത് രംഗത്ത് വരുന്നത് .കോവിഡ് പ്രതിരോധ വാക്സിൻ ഇറക്കുമതി ചെയ്യാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം മുന്നൊരുക്കം തുടങ്ങി. രാജ്യത്തെ മൊത്തം ജനങ്ങൾക്കുമായി 32 ലക്ഷം ഡോസ് വാക്സിൻ ഇറക്കുമതി ചെയ്യാനാണ് പദ്ധതി. ഇതിന് മുന്നോടിയായി വാക്സിൻ പരീക്ഷണരംഗത്തുള്ള മൂന്ന് അന്താരാഷ്ട്ര കമ്പനികൾക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകാരം നൽകി.
കോവിഡ് വാക്സിൻ പരീക്ഷണത്തിൽ വിജയിച്ചുവെന്ന് അവകാശപ്പെട്ട് നിരവധി അന്താരാഷ്ട്ര കമ്പനികൾ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. ഇത്തരം അവകാശവാദങ്ങളെ വിശദമായി വിലയിരുത്തിയ ശേഷമാണ് മൂന്ന് കമ്പനികൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയത്.അതേസമയം വാക്സിൻ വിതരണത്തിന് ഇവരുമായി കരാറിൽ എത്തിയിട്ടില്ല. ലോകാരോഗ്യസംഘടനയുടെയും ബന്ധപ്പെട്ട സംഘടനകളുടെയും അംഗീകാരം ലഭിക്കുന്ന ഉടൻ രാജ്യത്തെ വാക്സിൻ വിതരണ നടപടികൾ ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി 32 ലക്ഷം ഡോസ് വാക്സിൻ ഇറക്കുമതി ചെയ്യേണ്ടിവരും.
ഒരാൾക്ക് രണ്ട് ഡോസ് എന്ന തോതിൽ 16 ലക്ഷം പേർക്ക് വാക്സിൻ നൽകുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.എന്നാൽ കഴിഞ്ഞ ദിവസം കോവിഡ് 19 പരിശോധനയ്ക്കായി മൂക്കിലെ സ്രവത്തിനുപകരം ഉമിനീരും ഫലപ്രദമാണെന്ന് യു.എ.ഇ. ഗവേഷകർ പറഞ്ഞിരുന്നു . ദുബായ് ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിലെ ഗവേഷകരുടേതാണ് കണ്ടുപിടുത്തം. അറബ് മേഖലയിൽതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പഠനം.ദുബായ് ഹെൽത്ത് അതോറിറ്റി, യൂണിലാബ്, അബുദാബി ക്ലീവ്‌ലാൻഡ് ക്ലിനിക്, അബുദാബി ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി, നാഷണൽ റഫറൻസ് ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെയാണ് എം.ബി.ആർ.യു. പഠനം നടത്തിയത്.
https://www.facebook.com/Malayalivartha
























