ഗർഭിണിയായ യുവതിയോട് സഹോദരൻ ചെയ്തത്; ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ തുരുതുരാ വെടിവച്ച് ഡസഹോദരൻ, സംഭവസ്ഥലത്ത് തന്നെ രക്തം വാർന്ന് മരിച്ച് യുവതി, കണ്ണീരടക്കാനാകാതെ ഭർത്താവ്! കുവൈറ്റിൽ നടന്നത് ആരെയും ഞെട്ടിക്കുന്ന ക്രൂര കൊലപാതകം
കാലങ്ങളായി കാത്തുവച്ച സഹോദരന്റെ പകയിൽ പകച്ചുനിൽക്കുകയാണ് പ്രവാസലോകം. മനസ്സിൽ ആഴമായി വളർന്ന ആ പക എത്തിച്ചത് ക്ർരോരമായ കൊലപാതത്തിലേക്ക്. കുടുംബത്തെ നാണംകെടുത്തിയെന്ന് ആരോപിച്ച് ഗര്‍ഭിണിയായ 35 കാരിയെ സഹോദരന്‍ ആശുപത്രി ഐസിയുവില്‍ കയറി വെടിവെച്ചുകൊല്ലുകയുണ്ടായി. കുവൈത്ത് സ്വദേശിയായ ഫാത്തിമ അല്‍ അജ്മിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം വീട്ടിനുള്ളില്‍ ഒരു വയസുകാരനായ മകന്റെ മുന്നില്‍ വെച്ച് ഫാത്തിമയെ ആദ്യം രണ്ട് തവണ സഹോദരന്‍ വെടിവെച്ചിരുന്നു. വെടിയൊച്ച കേട്ട് ഒടിയെത്തിയ ഭര്‍ത്താവ് ഫാത്തിമയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ എത്തിയ സഹോദരനെ സെക്യൂരിറ്റി ജീവനക്കാര്‍ അകത്തേക്ക് കടത്തിവിട്ടില്ലെങ്കിലും പുറകിലെ വഴിയിലൂടെ ആശുപത്രിയിലേക്ക് പ്രവേശിക്കുകയും ഐസിയുവിനുള്ളില്‍ അതിക്രമിച്ചുകയറി നാലുതവണ കൂടി ഫാത്തിമക്ക് നേരെ വെടിവെക്കുകയാണ് ചെയ്തത്.
എന്നാൽ രണ്ടുവര്‍ഷം മുന്‍പ് നടന്ന പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. ഇതോടൊപ്പം തന്നെ പെണ്‍കുട്ടി വിവാഹം കഴിച്ചത് മറ്റൊരു വംശക്കാരനായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന പിടിവാശിയിലായിരുന്നു കൊല നടത്തിയ സഹോദരന്‍. ഇതിനോടകം തന്നെ ക്രൂരമായ കൊലക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇങ്ങനെ ഒരു സംഭവം കുവൈറ്റിലുണ്ടാകുമെന്ന് ആരും കരുതിയതേയില്ലെന്നും അതും ആശുപത്രിക്കുള്ളില്‍ കയറി ഇത്രയും ക്രൂരമായി പ്രതികാര കൊല നടത്തിയയാള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നുമാണ് പലരും ഉന്നയിക്കുന്ന ആവശ്യം.
\
https://www.facebook.com/Malayalivartha