ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് രോഗികള്‍ ഏഴര ലക്ഷം കവിഞ്ഞു; ഇരുപത്തിനാലു മണിക്കൂറിൽ മരണസംഖ്യയിൽ നേരിയ കുറവ്, മൂവ്വായിരത്തിലേറെപ്പേർ രോഗമുക്തിയിലേക്ക്
ആശ്വാസത്തിന്റെ നാളുകൾ പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ ഇതാ പ്രതിസന്ധിയിലേക്ക്. വളരെ ഏറെ നാളുകൾക്ക് ശേഷം വീണ്ടും ചർച്ചയായിരിക്കുകയാണ് കോവിഡ്-19. നിലവിൽ പുറത്ത് വരുന്ന കണക്കുകൾ പ്രകാരം ഗൾഫിൽ ത്തി. എങ്കിലും 26 മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിലെ കോവിഡ് മരണസംഖ്യ 6342 ആയി ഉയർന്നിരിക്കുകയാണ്. സൗദിയിൽ 24 പേർ മരിച്ചു. ബഹ്റൈനിൽ രണ്ടും കുവൈത്തിൽ ഒന്നും മരണം സ്ഥിരീകരിച്ചു. യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല. 3263 ആണ് പുതിയ കേസുകൾ. ഇതോടെ ഗൾഫിൽ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തി അറുപത്തി ആറായിരം കവിയുകയുണ്ടായി. ഗൾഫിൽ മൂവായിരത്തിലേറെ പേർക്കാണ് പുതുതായി രോഗമുക്തി. അതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഏഴു ലക്ഷത്തി ഏഴായിരം കടന്നു.
ഇത്തരം ഒരു സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് പ്രവാസലോകം. എന്നാൽ തന്നെയും ഓരോ മേഖലകളെയും തെല്ലും ബാധിക്കാതെ തന്നെ മുന്നോട്ട് പോകുകയാണ്. ആ ആത്മവിശ്വാസം തന്നെയാണ് പ്രവാസികളെ പിടിച്ചുനിർത്തുന്നതും. നാളിതുവരെയും പ്രവാസലോകത്തെ തങ്ങിനിർത്തിയ പ്രവാസികളെ ഈ ഒരു പ്രതിസന്ധി ഘട്ടത്തിലും ചേർത്തുനിർത്തുകയാണ്. ഇതിനോടകം തന്നെ നിരവധിപേരാണ് തൊഴിൽനഷ്ടപ്പെട്ടും മറ്റനവധി കാരണങ്ങളാലും നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇതിൽ ചിലർക്ക് സമാനതകളില്ലാത്ത അനുഭവങ്ങളാണ് ഉണ്ടായത്. അത്തരം അനുഭവങ്ങളിൽ മനസുമരവിച്ച പ്രവാസികൾ നാട്ടിലേക്ക് ഇല്ല എന്നു തന്നെ തീരുമാനിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha