കടുത്ത തീരുമാനത്തിലേക്ക് അറബ് രാഷ്ട്രം; സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കുവൈറ്റ്, എന്നവില കുത്തനെ ഇടിഞ്ഞു! കടുപ്പിച്ച് സ്വദേശവത്കരണം
കോവിഡ് പ്രതിസന്ധി പ്രവാസലോകത്ത് ഉയർത്തിയത് കനത്ത വെല്ലുവിളിയാണ്. കുവൈത്ത് പെട്രോളിയത്തിന്റെ വില ബാരലിന് 40 ഡോളറിലും താഴേക്ക്. മുന്ദിവസത്തില്നിന്ന് 47 സെന്റ് കുറഞ്ഞ് 39.95 ഡോളറിലാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് 39.83, വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് 37.33 എന്നിങ്ങനെയായിരുന്നു കഴിഞ്ഞദിവസത്തെ വില എന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയില്‍ വാണിജ്യ, വ്യവസായ പ്രവര്‍ത്തനങ്ങള്‍ ക്ഷയിച്ചതാണ് എണ്ണവില ഇടിയാന്‍ കാരണമായി പറയുന്നത്. ഒരു ഘട്ടത്തില്‍ 11.86 ഡോളറിലേക്ക് കൂപ്പുകുത്തിയ എണ്ണവില പതിയെ കയറി 46 ഡോളറിന് മുകളില്‍ എത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ലോകം ലോക്ഡൗണിലായതോടെ ഉല്പാദന പ്രവര്‍ത്തങ്ങള്‍ നിലക്കുകയും വിപണി നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തത് എണ്ണ വിലയില്‍ പ്രതിഫലിക്കുകയുണ്ടായി.
അതേസമയം കൊറോണ വ്യാപനം മൂലം സാമ്പത്തിക ഭദ്രതയിൽ നിന്നും പിന്നോട്ട് നീങ്ങിയ ഗൾഫ് രാഷ്ട്രങ്ങൾ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണ്. സ്വദേശവത്കരണം മുന്നിൽക്കണ്ട് മേഖലകളിലാണ് വ്യാപിപ്പിക്കുന്നത്. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിയില്‍ 88 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയായതായി കമ്ബനി സി.ഇ.ഒ വലീദ് അല്‍ ബദ്ര് വ്യക്തമാക്കുകയുണ്ടായി. ഇൗ വര്‍ഷം പുതുതായി നിയമിച്ച 217 തസ്തികകളില്‍ 192 പേര് കുവൈത്തികളാണ് ഉള്ളത്. കുവൈത്തികള്‍ക്ക് പരിശീലനം നല്കി നിയമിക്കുന്നതിനാണ് ഇത്തരത്തിൽ മുന്‍ഗണന നല്‍കുന്നത്.
https://www.facebook.com/Malayalivartha