ഈ വിവരം എത്രയും പെട്ടെന്ന് കോൺസുലേറ്റിൽ അറിയിക്കണം; ഇന്ത്യക്കാരായ പ്രവാസികളോട് അഭ്യർത്ഥിച്ച് ഇന്ത്യൻ കോൺസുലേറ്റ്, നടപടി വേഗത്തിലാക്കാൻ സഹകരണം തേടി അധികൃതർ
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുടെ പിടിവാശി മൂലം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകിയിരുന്നു.മരണപ്പെട്ടവരുടെ ബന്ധുക്കൾ നാട്ടിൽ നിന്ന് നൽകുന്ന അനുമതി പത്രത്തിൻെറ മുദ്രപത്രത്തിലെ തീയതി മരണം നടന്ന ശേഷമുള്ളതാവണമെന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാണിച്ചാണ് മൃതദേഹങ്ങൾക്ക് അനുമതി നിഷേധിച്ചത് എന്നാണ് ലഭ്യമായിരുന്ന വിവരം. ഇത് മൂലം നാട്ടിലേക്ക് അയക്കേണ്ട മൃതദേഹങ്ങൾ അയക്കുന്നതിന് കാലതാമസം എടുക്കുകയുണ്ടായി.
അങ്ങനെ സാങ്കേതിക പ്രശ്നങ്ങളൊക്കെ നോക്കിയാണ് കാരൃങ്ങൾ ചെയ്യുവാനാണ് ഉദ്ദേശമെങ്കിൽ ഒരു മൃതദേഹവും ഇവിടെ നിന്ന് നാട്ടിലേക്ക് അയക്കുവാൻ കഴിയില്ല എന്നിരിക്കെ പല സാമൂഹ്യപ്രവർത്തകരുടെയും ഫലമായിട്ടാണ് അതൊക്കെയും നീങ്ങിയത്. ഇപ്പോഴിതാ ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് വേണ്ടിയാണ് കോൺസുലേറ്റ് അധികൃതർ.
വടക്കൻ എമിറേറ്റുകളിലെയും ദുബായിലെയും ഇന്ത്യക്കാരുടെ മരണങ്ങൾ കോൺസുലേറ്റിൽ അറിയിക്കാൻ വൈകുന്നത് മൂലം തുടർ നടപടികളും വൈകുന്നതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിക്കുകയുണ്ടായി. മരണം ഉണ്ടായാൽ വിവരം എത്രയും പെട്ടെന്ന് കോൺസുലേറ്റിൽ അറിയിക്കണം എന്നതാണ്.
ആയതിനാൽ തന്നെ തൊഴിൽ ഉടമകൾ, സ്പോൺസർമാർ, കൂട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവരെല്ലാം ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ കാലതാമസം മൂലം മറ്റു പ്രശ്നങ്ങളുമുണ്ടാകുന്നതായിരിക്കും. ഇതൊഴിവാക്കാൻ 0507347676 എന്ന നമ്പരിലോ deathregistration.dubai@mea.gov.in എന്ന ഇ.മെയിലിലോ വിവരം അറിയിക്കണം. മരിച്ചവരെ മാന്യമായി സംസ്കരിക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്നും കോൺസുലേറ്റ് ഓർമപ്പെടുത്തി.
https://www.facebook.com/Malayalivartha