അടച്ചിട്ട മുറിയിൽ ദുബായ് പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഈ കൊറോണക്കാലത്ത് ബോധമില്ലാത്ത ആൾക്കാർ; എല്ലാത്തിനെയും തൂക്കി പെറുക്കിയെടുത്തു പോലീസ് സ്റ്റേഷനിൽ; സംഭവം ഇങ്ങനെയാണ്
അടച്ചിട്ട മുറിയിൽ ദുബായ് പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഈ കൊറോണക്കാലത്ത് ബോധമില്ലാത്ത ആൾക്കാർ ഉണ്ടോ എന്ന് ആരും ചോദിച്ചു പോകുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. ഒടുവിൽ എല്ലാത്തിനെയും തൂക്കി പെറുക്കിയെടുത്തു പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. സംഭവം ഇങ്ങനെയാണ്
കോവിഡ് നിയമങ്ങൾ പാലിക്കാതെ നൂറിലേറെ പേർക്ക് പാർട്ടി സംഘടിപ്പിച്ച മൂന്നുപേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ ടൂറിസം കമ്പനിയിലെ മാനേജർ, മാർക്കറ്റിങ് ഡയറക്ടർ, ഡി.ജെ. (ഡിസ്ക് ജോക്കി) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടച്ചിട്ട മുറിക്കുള്ളിലായിരുന്നു ആഘോഷം. തിരക്കേറിയ പാർട്ടിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് നടപടിയെന്ന് ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സേലം അൽ ജല്ലഫ് പറഞ്ഞു.
ഡി.ജെ. കോവിഡ് സുരക്ഷാ മുൻകരുതലുകളെ പരിഹസിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ആവശ്യമായ അനുമതിവാങ്ങാതെയും സാമൂഹികഅകലം പാലിക്കാതെയുമാണ് കമ്പനി പാർട്ടി നടന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. കോവിഡ് മാർഗനിർദേശങ്ങളൊന്നും പാലിക്കാതെ ആളുകളുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന വിധത്തിലായിരുന്നു ആഘോഷം. കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച് ഒത്തുചേരലുകളും പൊതു ആഘോഷപരിപാടികളിലേക്കും ആളുകളെ ക്ഷണിക്കുന്നവർക്ക് 10,000 ദിർഹമാണ് പിഴ. സുരക്ഷാ നിയമലംഘകരോട് സഹിഷ്ണുത കാട്ടില്ലെന്നും സി.ഐ.ഡി. അറിയിച്ചു.
മാത്രമല്ല മറ്റൊരു സംഭവം കൂടി അരങ്ങേറി.. വിവാഹാഘോഷത്തിനിടെ കോവിഡ് സുരക്ഷാ നടപടികൾ അവഗണിച്ച ഏഷ്യൻവംശജനായ പ്രതിശ്രുതവരനെ അറസ്റ്റ് ചെയ്തു. വിരുന്നുഹാളിൽ ഒത്തുകൂടിയ അതിഥികളുടെ വീഡിയോ വരൻ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
കോവിഡ് നിയമലംഘനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അറസ്റ്റ്. നിയമപരമായ നടപടികൾക്കായി പ്രതിയെ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് റാസൽഖൈമ പോലീസ് ആവർത്തിച്ചു. നേരത്തെ ഒരു വെഡ്ഡിങ് ഹാൾ സാമ്പത്തിക മന്ത്രാലയം അടപ്പിച്ചിരുന്നു. വേണ്ടത്ര അനുമതിവാങ്ങാതെ പാർട്ടി സംഘടിപ്പിച്ചതിനും നിയമലംഘനം നടത്തിയതിനുമായിരുന്നു നടപടി. ജൂൺ അവസാനത്തോടെയാണ് റാക്ക് വെഡ്ഡിങ് ഹാളുകൾ തുറക്കാൻ അനുമതി നൽകിയത്.
https://www.facebook.com/Malayalivartha