വീസകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ്; പ്രവാസികൾക്ക് നിരാശ നൽകുന്ന മറ്റൊരു വാർത്ത, ദുബായ് വഴി കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്ന രീതി ഇതോടെ അവസാനിക്കും
കൊറോണ വ്യാപനം ഇനി ഒന്നും പഴയ നിലയിലേക്ക് എത്തില്ല എന്ന നിരാശ നൽകുകയാണ് പ്രവാസലോകം. കൊവിഡിന്റെ വ്യാപനം ഒരു പരിധിവരെ തടയാൻ കഴിഞ്ഞതിന്റെ ആശ്വാസം നിലയ്ക്കാൻ അധികനാൾ വേണ്ടിവന്നില്ല. ഇപ്പോഴിതാ പ്രവാസികൾക്ക് നിരാശ നൽകുന്ന മറ്റൊരു വാർത്ത പുറത്തേക്ക് വരുകയാണ്. ടൂറിസ്റ്റ് വീസകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ്. വീസയ്ക്ക് അപേക്ഷിക്കുന്നവർ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസർവേഷൻ തെളിവ് എന്നിവ ഹാജരാക്കണം. ബന്ധുക്കളെ സന്ദർശിക്കാൻ വരുന്നവർ ഇതിനൊപ്പം ബന്ധുവിന്റെ മേൽവിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് എന്നിവയും നൽകേണ്ടതാണ്.
അതോടൊപ്പം തന്നെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീസയ്ക്ക് അപേക്ഷിക്കുമ്പോഴുള്ള നടപടികള്‍ക്ക് സമാനമാണിത്. എന്നാൽ യുഎഇയിലേക്ക് ദുബായ് എമിറേറ്റ് മാത്രമായിരുന്നു ടൂറിസ്റ്റ് വീസ നൽകിയിരുന്നത്. ദുബായ് വഴി കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്ന രീതിയും ഇതോടെ അവസാനിക്കുന്നതായിരിക്കും.
എന്നാൽ ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം നൽകാത്ത സാഹചര്യത്തിൽ പലരും ദുബായിൽ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കുവൈത്തിൽ പോയിരുന്നു. നേരത്തെ, വീസ എടുത്ത ശേഷമാണ് മടക്ക യാത്രയ്ക്ക് ടിക്കറ്റ് എടുത്തിരുന്നത്. ഇനി മുതൽ മടക്കയാത്ര ടിക്കറ്റ് എടുത്തിട്ടു വേണം ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാൻ.ആയതിനാൽ തന്നെ പ്രവാസികൾക്ക് ഇനി ദുബായിൽ പ്രവേശിക്കാൻ കൂടുതൽ കടമ്പകൾ കടക്കേണ്ടി വരും.
https://www.facebook.com/Malayalivartha