ഇന്ത്യയെ തഴഞ്ഞ് അറബ് രാഷ്ട്രങ്ങൾ; പ്രതിസന്ധികൾ അതിരുകടക്കുന്നു, സൗദിയുടെ ഇരട്ടത്താപ്പിന് പിന്നാലെ സൗദിയും കുവൈറ്റും, എല്ലാം തകർന്നു
രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളിൽ സൗദി ഭാഗിക ഇളവ് വരുത്തിയതോടെ ജിസിസി രാജ്യക്കാർക്ക് ഇന്നു മുതൽ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്നത് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഗൾഫ് രാജ്യക്കാർക്കും അവിടെ താമസിക്കുന്ന വിദേശികൾക്കും ആശ്രിതർക്കുമാണ് അവസരം നൽകുക. അതോടൊപ്പം തന്നെ കാലാവധിയുള്ള ഇഖാമ (തൊഴിൽ അനുമതി), റീ എൻട്രി വീസ, സന്ദർശക വീസ എന്നിവയുള്ളവർക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുന്ന 2021 ജനുവരി 1 മുതൽ എല്ലാ രാജ്യക്കാർക്കും സൗദിയിൽ എത്താനാകുന്നതാണ്.
ഇതിലൂടെ ഇന്ത്യ ഉൾപെടെ വിവിധ രാജ്യക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ച് ഡിസംബറിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇത് തികച്ചും പ്രവാസികൾക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കിയ വിമാനസർവുകൾ ഘട്ടംഘട്ടമായി തുടരുകയാണ് എങ്കിലും സമാനമായി കുവൈറ്റും ഇന്ത്യയ്ക്ക് അനുമതി നൽകുന്നില്ല. നിലവിൽ ദുബായ് വഴി എത്തിയിരുന്ന പ്രവാസികൾക്കും ദുബായിലെ സന്ദർശക വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആകെ ഉണ്ടായിരുന്ന ആ പ്രതീക്ഷയുംഅവസാനിച്ചിരിക്കുകയാണ് .
അതേസമയം സൗദിയിൽ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിൽ ഉംറ സർവീസ് പുനഃരാരംഭിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും വൈകാതെ തന്നെ ഉണ്ടാകുന്നതാണ്. ഇതേതുടർന്ന് ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അപേക്ഷ പൂരിപ്പിച്ചുനൽകിവേണം സൗദിയിൽ പ്രവേശിക്കാൻ. 48 മണിക്കൂറിനു മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
https://www.facebook.com/Malayalivartha