സാധാരണക്കാരായ പ്രവാസികളെ തഴഞ്ഞ് അധികൃതർ; എയർ ബബ്ൾ കരാർ നിലവിൽവന്നിട്ടും വീണ്ടും ഉയർന്ന് വിവാദങ്ങളും ആരോപണങ്ങളും, തിരിച്ചുവരാൻ കാത്തിരിക്കുന്നവരുടെ ആശങ്കയും ആധിക്യവും വ്യക്തം
ഖത്തറിന് പിന്നാലെ ഏറെ നാളുകളായി എയർ ബബ്ൾ കരാർ പ്രാബല്യത്തിൽ വരാൻ കാത്തിരുന്നവരാണ് ബഹ്റൈനിലെ പ്രവാസികൾ. ഏറെ നാളായുള്ള ആവശ്യങ്ങൾക്കും കാത്തിരിപ്പിനും ശേഷമാണ് ഇന്ത്യയും ബഹ്റൈനും തമ്മിൽ ഈ കരാർ യാഥാർഥ്യമായത്. എന്നാൽ, കരാർ നിലവിൽവന്നിട്ടും വീണ്ടും വിവാദങ്ങളും ആരോപണങ്ങളും ശക്തമായി തന്നെ ഉയരുകയാണ്. പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായി സെപ്റ്റംബർ 11നാണ് ഇരു രാജ്യങ്ങളും തമ്മിൽ എയർ ബബ്ൾ കരാർ ഒപ്പുവെച്ചത്. ഇതേത്തുടർന്ന്, എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽനിന്ന് മൂന്നും തിരുവനന്തപുരത്തുനിന്ന് രണ്ടും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഒാരോ സർവിസ് കേരളത്തിൽനിന്ന് പ്രഖ്യാപിക്കുകയുണ്ടായി.
എന്നാൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എട്ടു സർവിസുകളും പ്രഖ്യാപിച്ചു. ആദ്യ ദിവസംതന്നെ മിക്ക സർവിസുകളിലും മുഴുവൻ സീറ്റുകളും യാത്രക്കാർ ബുക്ക് ചെയ്യുകയുണ്ടായി. തുടർന്ന് ഇൗ മാസത്തെ മുഴുവൻ സർവിസുകൾക്കും ഇതിനകം ബുക്കിങ് പൂർത്തിയായിക്കഴിഞ്ഞു. ബഹ്റൈനിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്നവരുടെ ആശങ്കയും ആധിക്യവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അതേസമയം എത്രയും പെെട്ടന്ന് തിരിച്ചുവരാൻ കാത്തിരിക്കുന്ന ഒേട്ടറെപ്പേരുണ്ട്. വിസ കാലാവധി കഴിഞ്ഞവരും ഉടൻതന്നെ കഴിയുന്നവരുമായ നിരവധി പേരാണ് തിരിച്ചെത്താൻ കാത്തിരിക്കുന്നത്. എയർ ബബ്ൾ പ്രകാരം ബുക്കിങ് തുടങ്ങിയപ്പോൾതന്നെ മുഴുവൻ സീറ്റുകളും തീരാൻ കാരണം ഇൗ ആശങ്കയാണ് എന്നതാണ് പ്രാഥമിക വിവരം.
ഗൾഫ് എയറിെൻറ കാര്യത്തിൽ എല്ലാവർക്കും ബുക്ക് ചെയ്യാൻ അവസരം ലഭിക്കാത്തതാണ് വിവാദത്തിന് തുടക്കം കുറിച്ചത്. കേരളീയ സമാജം സർവിസുകൾ 'ഹൈജാക്ക്' ചെയ്യുകയായിരുന്നുവെന്നും അതിനാൽ പുറത്തുള്ള സാധാരണക്കാർക്ക് ടിക്കറ്റെടുക്കാൻ അവസരം ലഭിച്ചില്ലെന്നുമൊക്കെ പരാതി ഉയർന്നു. എന്നാൽ, എയർ ബബ്ൾ കരാർ ഒപ്പിട്ടതിനുശേഷം സമാജം മാത്രമല്ല, യാത്രക്കാരെ കൊണ്ടുവന്നത് എന്നതാണ് വസ്തുത. ഇതുമൂലം പ്രവാസികൾ വലയുകയാണ്.
https://www.facebook.com/Malayalivartha