ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ചു; ക്വാറന്റൈന്‍ വ്യവസ്ഥകളിലും മാറ്റം വരുത്തി, ഖത്തറിലെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 7 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം, സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി ഒമാൻ, വിലക്കുകൾ ഇങ്ങനെ....
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും നിയന്ത്രണം കടുപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ക്വാറന്റൈന്‍ വ്യവസ്ഥകളിലും മാറ്റം വരുത്തി വിവിധ ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. അതായത് ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയാണ് ഒമാനിലെ പുതിയ ക്വാറന്റൈന്‍ നിയമം പുറത്ത് വരുന്നത്. ഖത്തറിലെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 7 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. അതോടൊപ്പം തന്നെ ദുബായില്‍ കൊവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലായവര്‍ക്ക് പുതിയ ക്വാറന്റൈന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഓരോ രാജ്യത്തെയും നിയമങ്ങൾ ഇങ്ങനെ....
ഒമാന്‍
ഇനിമുതൽ ഫെബ്രുവരി മാസം ഉച്ചയ്ക്ക് 12 മണി മുതല്‍ ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരുടെ കൈവശം ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയാന്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്തതിന്റെ രേഖകളുണ്ടെന്ന് വിമാന കമ്പനികള്‍ കൃത്യമായും ഉറപ്പാക്കിയിരിക്കണം. ഏത് ഹോട്ടലില്‍ വേണമെങ്കിലും യാത്രക്കാര്‍ക്ക് ക്വാറന്റൈനില്‍ കഴിയാവുന്നതാണ്. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍രൈനിനായി ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാക്കിയ പട്ടികയില്‍പ്പെട്ട ഹോട്ടലുകള്‍ തെരഞ്ഞെടുക്കുകയോ ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കര, സമുദ്ര, വ്യോമ അതിര്‍ത്തികളിലൂടെ ഒമാനിലെത്തുന്ന എല്ലാവരും സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം എന്നും അധികൃതർ പറഞ്ഞു.
ഖത്തര്‍
ഖത്തറിലേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ നിയമങ്ങളില്‍ മാറ്റമില്ല എന്നതാണ്. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 7 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. മാത്രമല്ല ഇന്ത്യ ഉള്‍പ്പെടെ കൊവിഡ് വ്യാപനത്തോത് കൂടിയ ഗ്രീന്‍ പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ ആര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ ഇളവുകൾ നൽകുന്നതല്ല. ഖത്തറിലേക്ക് വരുന്നവരില്‍ ചില വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടെന്നും പകരം വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നും കാണിച്ച നേരത്തെ ഇറക്കിയ ഉത്തരവ് എടുത്തുകളയുകയുണ്ടായി.
യുഎഇ
അതേസമയം ദുബായിൽ കൊവിഡ് രോഗബാധ വ്യാപിക്കാതിരിക്കാന്‍ കുറഞ്ഞത് പത്ത് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്ന് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) നിര്‍ദേശിക്കുകയുണ്ടായി. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കാതെ 15 മിനിറ്റില്‍ കൂടുതല്‍ കൊവിഡ് രോഗിയുമായി കഴിയേണ്ടി വന്നവരാണ് ക്വാറന്റൈനില്‍ കഴിയേണ്ടതെന്ന കൃത്യമായ നിർദ്ദേശമാണ് നൽകുന്നത്. അതായത് കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി അവസാനമായി കണ്ടത് മുതല്‍ 10 ദിവസമാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. രോഗലക്ഷണമൊന്നും പ്രകടമായില്ലെങ്കിലും പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നാലും പത്ത് ദിവസത്തെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയിരിക്കണം. 10 ദിവസത്തെ ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകേണ്ട ആവശ്യമില്ല.
https://www.facebook.com/Malayalivartha