പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യകൂടിക്കാഴ്ച..ചൊവ്വാഴ്ച പകൽ 11-നു ശേഷമാകും ചർച്ച..കൗതുകത്തോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ..

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യകൂടിക്കാഴ്ചയിൽ കേളത്തിന്റെ വികസനവും ചർച്ചയായേക്കും. ചൊവ്വാഴ്ച പകൽ 11-നു ശേഷമാകും ചർച്ച. കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളെയും ബി.ജെ.പി നയങ്ങളെയും നിശിതമായി വിമർശിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയെ കൗതുകത്തോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
പ്രതിപക്ഷത്തിരുന്നപ്പോൾ കടുത്ത നിലപാടാണ് കേന്ദ്രത്തിനെതിരെ പല വിഷയങ്ങളിലും കോൺഗ്രസും യു.ഡി.എഫും സ്വീകരിച്ചിരുന്നത്.ആ നിലയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മോദിയുമായുള്ള കൂടിക്കാഴ്ച ഏറെ നിർണായകമാണ്.കേന്ദ്രസർക്കാരുമായി നയപരമായ വിയോജിപ്പുകൾ നിലനിർത്തി, വികസനകാര്യത്തിൽ സൗഹൃദത്തിന്റെ പാലംതീർക്കൽ സതീശനു മുൻപിൽ പ്രധാന വെല്ലുവിളിയാകും.വിവിധ പദ്ധതികളുടെ നടത്തിപ്പിന് സർക്കാരിന് കേന്ദ്രവുമായി പ്രവർത്തനക്ഷമമായ ബന്ധം നിലനിർത്തി മുന്നോട്ടുപോകേണ്ടതുണ്ട്.
പുതിയ മന്ത്രിമാരിൽ ചിലർക്കൊഴികെ മറ്റുള്ളവർക്ക് പ്രധാന കേന്ദ്രമന്ത്രിമാരുമായി പരിചയവുമില്ല.രണ്ട് യു.പി.എ. സർക്കാരുകൾക്കുശേഷം 2014-ൽ മോദിസർക്കാർ അധികാരത്തിൽ വന്നപ്പോൾ അന്നു കേരളം ഭരിച്ചിരുന്ന ഉമ്മൻചാണ്ടി സർക്കാർ സമാനമായ ഘട്ടം അഭിമുഖീകരിച്ചിരുന്നു.അന്ന് ഉമ്മൻചാണ്ടി മുൻകൈ എടുത്ത് കൊച്ചി മെേട്രാ ഉൾപ്പെടെയുള്ള വികസനകാര്യങ്ങളിൽ കേന്ദ്രത്തിന്റെ സഹകരണം ഉറപ്പാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തിയിരുന്നു.
അതുപോലെ സതീശനും ചെയ്യേണ്ടിവരും.ദേശീയപാത വികസനം, റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെേട്രാ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട ഒരുപിടി പദ്ധതികളുണ്ട്. ഇവയ്ക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിക്കു മുന്നിലെ വെല്ലുവിളി.
https://www.facebook.com/Malayalivartha























