മാർച്ചിൽ നാല് ലക്ഷം ഡോസ് വാക്സിൻ എത്തും; ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് ആസ്ട്രസെനക കമ്പനിക്ക് വേണ്ടി ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന വാക്‌സിൻ കുവൈറ്റിലേക്ക്
കുവൈത്തിൽ മാർച്ചിൽ നാല് ലക്ഷം ഡോസ് ഓക്സ്ഫഡ്, ആസ്ട്രസെനക വാക്സിൻ എത്തുമെന്ന് റിപ്പോർട്ട്. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് ആസ്ട്രസെനക കമ്പനിക്ക് വേണ്ടി ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന ഈ വാക്സിെൻറ കുവൈത്തിലേക്കുള്ള രണ്ടാമത്തെ ഷിപ്മെൻറാണ് ഇത് എന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് ലക്ഷം ഡോസ് ഫെബ്രുവരി ഒന്നിന് തന്നെ കുവൈത്തിൽ എത്തിച്ചിരുന്നു.
ഏപ്രിലോടുകൂടി 30 ലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ കുവൈത്തിൽ എത്തിക്കുമെന്നാണ് വിലയിരുത്തപെപ്പടുന്നത്. കൂടുതൽ ഡോസ് എത്തുന്നുവെങ്കിലും ആദ്യ ഡോസ് ഓക്സ്ഫർഡ് വാക്സിൻ ലഭിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിന് കൂടുതൽ സമയം വേണ്ടിവരും. രണ്ടാം ഡോസ് മൂന്നുമാസത്തിനുശേഷം നൽകിയാൽ മതിയെന്ന നിർദേശം ആരോഗ്യമന്ത്രാലയം ഇതിനോടകം തന്നെ നൽകിയിട്ടുണ്ട്.
രണ്ടാമത്തെ ഡോസ് വൈകിയാൽ വാക്സിൻ കൂടുതൽ ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഓക്സ്ഫഡ് വാക്സിൻ രണ്ടാം ഡോസിനായി ബുക്ക് ചെയ്ത അപ്പോയിൻറ്മെൻറുകൾ ആദ്യ ഡോസ് സ്വീകരിച്ച് 12 ആഴ്ചയിലേക്ക് പുനഃക്രമീകരിക്കുന്നതാണ്.
https://www.facebook.com/Malayalivartha