കര്‍ശന നിര്‍ദ്ദേശവുമായി സൗദി അധികൃതര്‍; അടുത്ത 20 ദിവസത്തേക്ക് കൂടി സൗദി അറേബ്യ നിയന്ത്രണം നീട്ടി, കഴിഞ്ഞ ദിവസം ഉള്‍പ്പെടാത്ത മേഖലകള്‍ ആണ് ഇപ്പോള്‍ നിയന്തണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്
ഒരിടവേളയ്ക്ക് ശേഷം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശവുമായി സൗദി അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്. വിനോദ പരിപാടികള്‍ നടത്തുക, ഒത്തുചേരലുകൾ, റെസ്റ്റോറന്റ് സേവനങ്ങൾ എന്നിവയ്ക്കാണ് സൗദി നിലവിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത 20 ദിവസത്തേക്കാണ് സൗദി അറേബ്യ നിയന്ത്രണം നീട്ടിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയ പ്രസ്താവന ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാത്രമല്ല കൊറോണ വ്യാപനത്തെ തുടർന്ന് 10 ദിവസം മുമ്പ് സൗദി കടുത്ത നിയന്ത്രണങ്ങള്‍ ആണ് പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് കേസുകള്‍ കൂടിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉള്‍പ്പെടാത്ത മേഖലകള്‍ ആണ് ഇപ്പോള്‍ നിയന്തണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമ, ഇൻഡോർ സ്പോർട്സ് സെന്‍റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം സൗദി നിര്‍ത്തലാക്കിയിരുന്നു.
ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം 10 മണി മുതൽ നിയമം പ്രാബല്യത്തിൽ വന്നു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടായിരിക്കുന്നതാണ് എന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രണ്ടാഴ്ച മുമ്പ് സൗദി പൗരന്മാർ, നയതന്ത്രജ്ഞർ, മെഡിക്കൽ പ്രാക്ടീഷണർമാർ, അവരുടെ കുടുംബങ്ങൾ എന്നിവരൊഴികെ 20 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് സൗദി പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി.
https://www.facebook.com/Malayalivartha