കുടുങ്ങിയ പ്രവാസികൾക്ക് ഡബിൾ ധമാക്ക; ആശ്വാസവർത്തയുമായി ഇന്ത്യൻ എംബസ്സി, ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് സൗജന്യ ടിക്കറ്റ് നൽകും, കുവൈത്തിലെയും സൗദിയിലെയും യാത്രാവിലക്ക് വേഗത്തില്‍ അവസാനിക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ, ആശ്വാസമായി എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസും രംഗത്ത്
കൊവിഡ് വ്യാപനത്തെ തുടർന്ന് നടപടികൾ കടുപ്പിക്കുകയാണ് സൗദിയും കുവൈറ്റും. അധികൃതർ പ്രഖ്യാപിച്ച യാത്രാ വിലക്കിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള സൗദി-കുവൈത്ത് യാത്രക്കാര്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് സൗജന്യ ടിക്കറ്റ് നല്‍കുകയെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. ഇനി ഉടൻ ഒന്നും യാത്രാ വിലക്ക് നീക്കില്ലെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഇത്തരത്തിൽ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് അധികൃതർ എത്തിയിരിക്കുന്നത്.
എന്നാൽ കുവൈത്തിലെയും സൗദിയിലെയും യാത്രാവിലക്ക് വേഗത്തില്‍ അവസാനിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രവാസികൾ. അവര്‍ നാട്ടിലേക്ക് തിരികെ പോവാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇതിനകം സൗജന്യ ടിക്കറ്റിനുള്ള അമ്പതോളം അപേക്ഷകള്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കോണ്‍സുലേറ്റ് വക്താവ് അറിയിച്ചു. പ്രവാസി സംഘടനകളുടെ സഹായത്തോടെ ഇവരെയെല്ലാം നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് കോണ്‍സുലേറ്റെന്നും വക്താവ് അറിയിക്കുകയുണ്ടായി.
അതിനിടെ, യുഎഇയില്‍ കുടുങ്ങിയ മലയാളി പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസും രംഗത്തെത്തിയിരിക്കുകയാണ്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരികെ പോവുന്നവര്‍ക്കായി 330 ദിര്‍ഹം നിരക്കിലാണ് ടിക്കറ്റ് ഇവർ ഓഫര്‍ ചെയ്തിരിക്കുന്നത്. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് 250 ദിര്‍ഹം നിരക്കില്‍ 150 ടിക്കറ്റുകളുമായി യുഎഇയിലെ സ്മാര്‍ട്ട് ട്രാവല്‍സും രംഗത്തെത്തി. ഫെബ്രുവരി 18, 20, 23 തീയതികളില്‍ ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. സീറ്റുകള്‍ പരിമിതമായതിനാല്‍ ഓരോ വിമാനത്തിലേക്കും ആദ്യം ബുക്ക് ചെയ്യുന്ന 50 വീതം ടിക്കറ്റുകള്‍ക്കാണ് ഈ ഇളവ് അനുവദിക്കുകയെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് മാനേജിംഗ് ഡരക്ടര്‍ ആഫി അഹ്മദ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha