ഒരുവർഷത്തിനുള്ളിൽ യു.എ.ഇയിൽ അത് സംഭവിക്കും; പുതിയ സർവേ ഫലം പുറത്ത്; പ്രതീക്ഷയോടെ പ്രവാസികൾ
ഒരുവർഷത്തിനുള്ളിൽ യു.എ.ഇയിൽ അത് സംഭവിക്കും. പുതിയ സർവേ ഫലം പുറത്ത്. പ്രതിരോധകുത്തിവെപ്പുകളിലൂടെ ഒരുവർഷത്തിനുള്ളിൽ ജീവിതം സാധാരണ നിലയിലാകുമെന്ന് സർവേ റിപ്പോർട്ട് പറയുന്നു . യു ഗവ് (YouGov) നടത്തിയ ജി 42 ഹെൽത്ത് കെയറിന്റെ 15 ദിവസത്തെ ഓൺലൈൻ സർവേയിലാണ് 76 ശതമാനം യു.എ.ഇ. താമസക്കാരും ഈവർഷത്തോടെ ജീവിതം സാധാരണനിലയിലാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇതിനകം യു.എ.ഇ.യിലുടനീളം 50 ലക്ഷത്തിലേറെ ഡോസ് വാക്സിൻ വിതരണം ചെയ്തുകഴിഞ്ഞു. 100 പേർക്ക് 51.43 ഡോസ് എന്നതാണ് വിതരണനിരക്ക്. ഈവർഷം ആദ്യപാദത്തിൽ ജനസംഖ്യയുടെ പകുതിയോളം പേർക്കും പ്രതിരോധകുത്തിവെപ്പ് നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
സർവേയിൽ പങ്കെടുത്ത ഏഴു ശതമാനംപേർ വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഒരു മാസത്തിനുള്ളിൽ എല്ലാം സാധാരണ നിലയിലാകുമെന്ന് വിലയിരുത്തി. 16 ശതമാനംപേർ ഒന്നുമുതൽ മൂന്നുമാസത്തിനുള്ളിൽ എന്നാണ് അഭിപ്രായപ്പെട്ടത്. 26 ശതമാനം പേർ മൂന്നുമുതൽ ആറുമാസംവരെയും 27 ശതമാനംപേർ ആറ് മുതൽ 12 മാസംവരെയും വേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടു. പൂർണമായ വീണ്ടെടുക്കലിന് ഒന്നുമുതൽ രണ്ടുവർഷംവരെ ആവശ്യമാണെന്നാണ് 17 ശതമാനംപേരും അഭിപ്രായപ്പെട്ടത്. എന്നാൽ സർവേയിൽ പങ്കെടുത്ത ഏഴുശതമാനംപേരും നിലവിലെ ഈ പുതിയ ജീവിതാവസ്ഥ എന്നേക്കുമായി നിലനിൽക്കുമെന്നാണ് വിലയിരുത്തിയത്.
അബുദാബിയിൽനിന്ന് 32 ശതമാനംപേരും ദുബായ് 30 ശതമാനം, ഷാർജ 15, മറ്റ് എമിറേറ്റുകളിൽനിന്നും 23 ശതമാനംപേരും സർവേയുടെ ഭാഗമായി. ഇതിൽ 11 ശതമാനംപേർ ഇമറാത്തികളും ബാക്കി 89 ശതമാനവും പ്രവാസികളാണ്. ക്ലിനിക്കൽ പരീക്ഷണങ്ങളും ശാസ്ത്രീയപഠനങ്ങളും നടത്തേണ്ടതിന്റെ പ്രധാന്യമാണ് ഈ പൊതുസർവേയിലൂടെ വ്യക്തമായിരിക്കുന്നതെന്ന് ജി 42 ഹെൽത്ത്‌കെയർ സി.ഇ.ഒ. ആശിഷ് കോശി പറഞ്ഞു. 84 ശതമാനം താമസക്കാർക്കും വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളെക്കുറിച്ച് അറിയാമെന്നും 70 ശതമാനംപേർക്കും സിനോഫാം വാക്സിനെക്കുറിച്ച് അറിയാമെന്നും സർവേ കണ്ടെത്തി. 62 ശതമാനംപേർ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണം അബുദാബി ആസ്ഥാനമായുള്ള ജി 42 ഹെൽത്ത് കെയറുമായി ചേർന്നായിരുന്നു നടത്തിയത്.
https://www.facebook.com/Malayalivartha