അന്താരാഷ്ട്ര വിപണിയില്‍ സൗദിക്ക് പുത്തൻ ഉണർവ്; അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ റെക്കോഡ് വർധനവ്, സൗദിയുടെ സാമ്പത്തിക നില ഭദ്രമാകുന്നു
കൊറോണ വ്യാപനത്തിന് പിന്നാലെ ലോകമെമ്പാടും കടുത്ത സാമ്പത്തിക മാന്ദ്യമാണ് രേഖപ്പെടുത്തിയത്. അതുപോലെ തന്നെ എണ്ണയെ മാത്രം ആശ്രയിച്ചുകഴിയുന്ന ഗൾഫ് രാഷ്ട്രങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയുണ്ടായി. ഇപ്പോഴിതാ ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് സൗദിയെ തേടി എത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ റെക്കോഡ് വർധനവാണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഉയര്‍ച്ച ഉണ്ടായതോടെ സൗദിയുടെ സാമ്പത്തിക നില ഭദ്രമാകുന്നു. ബാരലിന് 63 ഡോളര്‍ വരെ വില ഉയറുകയുണ്ടായി. ബ്രന്റ് ക്രൂഡിന് ഇന്ന് 63.03 ഡോളറാണ് വില ഉള്ളത്. എന്നാൽ നവംബറില്‍ ബ്രന്റ് ക്രൂഡ് വില ബാരലിന് 35.20 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. അഞ്ചു വര്‍ഷത്തിനിടെ വില 17 ഡോളറിലേക്കും അതിന് താഴേക്കും കൂപ്പ് കുത്തുകയായിരുന്നു. അതേസമയം ഏറ്റവും ഉയര്‍ന്ന വില ലഭിച്ചത് 2018 ഒക്ടോബറില്‍ 84.98 ഡോളറായിരുന്നു. വീണ്ടും കുത്തനെ ഇടിഞ്ഞ ശേഷം ഇപ്പോള്‍ ഓയില്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha