പ്രവാസികൾക്ക് പ്രവേശനാനുമതിനൽകി ഗൾഫ് രാഷ്ട്രം; ഫെബ്രുവരി 21 ഞായറാഴ്ച മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈത്തിലേക്ക് വീണ്ടും പ്രവേശനാനുമതി, യാത്രക്കാരുടെ എണ്ണം ആയിരമായി കുവൈറ്റ് പരിമിതപ്പെടുത്തി
ഏറെ നാളായി പ്രവാസികൾ കാത്തിരുന്ന വാർത്ത എത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു എങ്കിലും പ്രവാസികളിൽ ചെറിയ ആശങ്ക നിലനിന്നിരുന്ന. എന്നാൽ ഫെബ്രുവരി 21 ഞായറാഴ്ച മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈത്തിലേക്ക് വീണ്ടും പ്രവേശനാനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല ഒരു ദിവസം ആയിരം യാത്രക്കാർ എന്ന കണക്കിൽ ആയിരിക്കും ഇതെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി. അതിതീവ്ര ശേഷിയുള്ള കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം രാജ്യത്തേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം ആയിരമായി കുവൈറ്റ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇനിമുതൽ ഈ നില തൽക്കാലം തുടരാനാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് കുവൈറ്റ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
അതേസമയം ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള യാത്ര നിയന്ത്രണണങ്ങൾ പഴയതുപോലെ തുടരുന്നതാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ നേരിട്ട് യാത്രാ വിലക്കില്ലാത്ത ദുബായ് ഉൾപ്പെടയുള്ള രാജ്യങ്ങളിൽ 14 ദിവസം നിർബന്ധിത ക്വാറൻ്റെയിനിൽ കഴിഞ്ഞായിരിക്കണം രാജ്യത്തേക്ക് പ്രവേശിക്കേണ്ടത്. കുവൈറ്റ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ തീരുമാനം അനുസരിച്ച്, കുവൈറ്റില്‍ നേരിട്ട് എത്തുന്ന മറ്റു രാജ്യക്കാര്‍ക്ക് 7 ദിവസം ക്വാറൻറീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അതോടപ്പം തന്നെ ഇവർ ഹോട്ടലില്‍ ആണ് കഴിയേണ്ടത് . സ്വന്തം ചെലവിൽ ആയിരിക്കണം ഇവര്‍ക്ക് ക്വാറൻറീനിൽ കഴിയേണ്ടത്. പിന്നീട് ഏഴ് ദിവസം കഴിഞ്ഞ് ആർടി പിസിആർ പരിശോധന നടത്തിയിരിക്കണം. Kuwait Mosafer എന്ന് ആപ്പിലൂടെ ഹോട്ടൽ ബുക്കിങ് ഉറപ്പാക്കിയ ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. കൊവിഡ് പോസിറ്റീവായാല്‍ വീണ്ടും ക്വാറൻറീന്‍ കഴിയണം. പുതിയ നിബന്ധനകള്‍ വലിയ ചെലവാണ് യാത്രക്കാര്‍ക്ക് നല്‍ക്കുന്നത്.
https://www.facebook.com/Malayalivartha