Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിർത്തികൾ അടച്ചിട്ടും രക്ഷയില്ലാതെ കുവൈറ്റ്; 1341 കൊവിഡ് പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്, കൊവിഡ് വൈറസ് വ്യാപനം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ രോഗബാധ, കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെങ്കില്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന വിലയിരുത്തലിൽ ഭരണകൂടം

03 MARCH 2021 01:16 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ 60ൽ പരം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇത്തരത്തിൽ എല്ലാതരത്തിലും നിയന്ത്രണങ്ങള്‍ തുടരുമ്പോഴും കുവൈറ്റില്‍ കൊവിഡ് വ്യാപനം ദിനംപ്രതി ഉയരുകയാണ്. കൊവിഡ് വൈറസ് വ്യാപനം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ രോഗബാധയാണ് ഇപ്പോള്‍ കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. 1341 കൊവിഡ് പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച മാത്രം കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. കൊവിഡ് തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടുകൂടി രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 193,372 ആയി ഉയരുകയുണ്ടായി.

അതോടൊപ്പം തന്നെ ഏഴ് മരണവും ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വക്താവ് അറിയിച്ചു. ഇതിനകം 1092 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. പുതിയ കൊവിഡ് രോഗികളില്‍ 160 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതോടെ രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 11,161 ആയി ഉയരുകയുണ്ടായോ. ടെസ്റ്റുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ രോഗബാധയുടെ നിരക്ക് 15.6 ശതമാനമാണ്.

തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1179 കേസുകളായിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും വലിയ കണക്ക് എന്നത്. ആഗോള തലത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ മെയ് മാസത്തിലേതിനേക്കാള്‍ വലിയ വര്‍ധനവാണ് കൊവിഡ് കേസുകളില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് 19ന് 1073 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും കൂടിയ നിരക്ക്.

അതേസമയം കൊവിഡ് വാപനം തടയുന്നതിന്റെ ഭാഗമായി പ്രവാസികൾക്കുൾപ്പടെ യാത്രാ വിലക്ക് ഏർപ്പെടുത്തി നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലാണ് കുവൈറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. പുറത്തുനിന്നെത്തുന്ന സ്വദേശികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമാവട്ടെ, ഏഴ് ദിവസം ഹോട്ടലില്‍ ഉള്‍പ്പെടെ 14 ദിവസത്തെ ക്വാറന്റൈനാണ് നടപ്പിലാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞു തന്നെ കിടപ്പാണ്. ജിമ്മുകള്‍, സലൂണുകള്‍ എന്നിവയും ഫെബ്രുവരി ഏഴു മുതല്‍ അടച്ചിട്ടിരിക്കുകയാണ്.

ഇതോടൊപ്പം റസ്റ്ററന്റുകളിലും കഫേകളിലും ആളുകള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ പാര്‍സലിനും ഹോം ഡെലിവറിക്കും മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ പേര്‍ രോഗബാധിതരാവുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അത് മാറ്റിവയ്ക്കുകയാണ് ചെയ്തത്. ആയത്തിനാൽ തന്നെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെങ്കില്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന വിലയിരുത്തലിലാണ് ഭരണകൂടം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (2 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (2 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (2 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (2 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (3 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (3 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (4 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (6 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (6 hours ago)

Malayali Vartha Recommends