വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈറ്റില്‍ എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ നേരിയ മാറ്റം; തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കികൊണ്ടാണ് പുതിയ നിബന്ധന പുറപ്പെടുവിച്ചിരിക്കുന്നത്
വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈറ്റില്‍ എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ നേരിയ മാറ്റം. കുവൈറ്റിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ ആരോഗ്യമന്ത്രാലയം തെരഞ്ഞെടുത്ത ഹോട്ടവുകളിലൊന്നില്‍ പതിനാല് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ ഈ വിഭാഗങ്ങളില്‍ അഞ്ച് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കികൊണ്ടാണ് പുതിയ നിബന്ധന അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.
ഡി.ജി.സി.എയാണ് പുതുക്കിയ സർക്കുലർ ഇറക്കിയത്. ഇത് പ്രകാരം എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നയതന്ത്ര പ്രതിനിധികൾ, അവരുടെ ജീവിത പങ്കാളി ,മക്കൾ, നയതന്ത്ര ഉദ്യോഗസ്ഥരോടൊപ്പം എത്തുന്ന വീട് ജോലിക്കാർ എന്നിവർക്ക് ക്വാറന്‍റൈനില്‍ ഇളവുണ്ടാകുന്നതാണ്. വിദേശത്തു ചികിത്സക്കായി പോയി തിരിച്ചു വരുന്ന കുവൈത്ത് സ്വദേശി, ഒപ്പമുള്ളയാൾ എന്നിവർക്കും ഇളവുണ്ടാകുന്നതാണ്. മാത്രമല്ല ചികിത്സ നേടിയ രാജ്യത്തെകുവൈത്ത് ഹെൽത്ത് ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കിയിരിക്കണം .
അതോടൊപ്പം തന്നെ ഇളവ് ലഭിക്കുന്ന മൂന്നാമത്തെ വിഭാഗം എന്നത് വിദേശ സർവകലാശാലകളിൽ നിന്നും പരീക്ഷ കഴിഞ്ഞു മടങ്ങിയെത്തുന്ന സ്വദേശി വിദ്യാർഥികൾ ആണ്. പരീക്ഷാ തിയതി വെളിപ്പെടുത്തുന്ന സര്‍വകലാശാല സർട്ടിഫിക്കറ്റും കുവൈത്ത് കൾച്ചറൽ ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കിയാൽ മാത്രമാണ് ഈ വിഭാഗക്കാർക്ക് ഇളവ് ലഭിക്കുക . സർക്കാർ സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകർക്കും അവരുടെ ഫസ്റ്റ് ഡിഗ്രി കുടുംബാംഗങ്ങൾക്കും ജോലിക്കാർക്കും ഹോട്ടൽ ക്വാറന്‍റൈന്‍ വ്യവസ്ഥയിൽ ഇളവുണ്ടാകുന്നതാണ്. തനിച്ചു യാത്ര ചെയ്തു വരുന്ന പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ളവർക്കും ഡിജിസിഎ സർക്കുലർ പ്രകാരം ഹോട്ടൽ ക്വാറന്‍റൈന്‍ നിര്ബന്ധമാക്കിയിട്ടില്ല .
ആയതിനാൽ തന്നെ മേൽപ്പറഞ്ഞ അഞ്ചു വിഭാഗത്തിൽ പെടുന്നവർ പതിനാലു ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം . രണ്ടു തവണ സ്വന്തം ചെലവിൽ പിസിആർ പരിശോധന നടത്തുകയും വേണം. വിമാനം ഇറങ്ങിയ ഉടനെയും ക്വാറന്‍റൈന്‍ ആറ് ദിവസം പൂർത്തിയായാലും ആണ് പരിശോധന . ആരോഗ്യമന്ത്രാലയത്തിന്‍റെ ശ്ലോനിക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണമെന്നും ഡിജിസിഎ വ്യക്തമാക്കി.
https://www.facebook.com/Malayalivartha