പ്രവാസികൾക്ക് അത് സാധ്യമാക്കി ദുബായ്; ദുബായ് പൊലീസ് നൽകിവരുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി വെറും അഞ്ചു മിനിറ്റിനുള്ളിൽ, . ഉപഭോക്തൃ സംതൃപ്തി സൽവേയിൽ ഒന്നാംസ്ഥാനത്തുള്ള ദുബായ് പൊലീസിന്റെ സ്മാർട്ട് സേവനങ്ങളിലൊന്ന്
ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് യുഎഇ തന്നെയാണ്. സുതാര്യവും വളരെ ലളിതവുമായ ഭരണരീതിയും അതോടൊപ്പം കർക്കശമായ നിയമങ്ങളും മാനുഷിക പരിഗണന നൽകുന്ന അധികാരികളും തന്നെയാണ് തൊഴിൽ അന്വേഷകർ ആഗ്രഹിക്കുന്നത്. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും പ്രവാസികളെ നെഞ്ചോട് ചേർത്ത ഈ ലോകം എന്നും പ്രിയപ്പെട്ടത് തന്നെയാണ്. എപ്പോഴും പ്രവാസികൾക്ക് പ്രാധാന്യം നൽകുന്ന അധികൃതർ ഇപ്പോഴിതാ അത്തരത്തിൽ ഒരു നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്.
ഗുരുതരമല്ലാത്ത ക്രിമിനൽ കേസ് ഉൾപ്പെടെ നിലവിലുള്ള യുഎഇ നിവാസികളെ സമൂഹവുമായി സംയോജിപ്പിക്കുകയന്ന ഉദ്ദേശ്യത്തോടെ ദുബായ് പൊലീസ് നൽകിവരുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി വെറും അഞ്ചു മിനിറ്റിനുള്ളിൽ ലഭിക്കുന്നതാണ് . ഉപഭോക്തൃ സംതൃപ്തി സൽവേയിൽ ഒന്നാംസ്ഥാനത്തുള്ള ദുബായ് പൊലീസിന്റെ സ്മാർട്ട് സേവനങ്ങളിലൊന്നാണിത്.
അതായത് പൂർണമായു നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഈ സേവനം ഒന്നിലധികം ഭാഷയിൽ ലഭ്യമാണ്. രണ്ടു മണിക്കൂർ സമയമെടുത്ത് ചെയ്തിരുന്ന പ്രവർത്തിയാണ് അഞ്ചുമിനിറ്റിലേക്കു ചുരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവർത്തനച്ചെലവ് 65 ശതമാനം കുറയ്ക്കാനാകും. വ്യക്തിഗത അഭ്യർഥനകൾ നൂറുശതമാനം വിജയമാണെന്നും പരാതിക്കിട നൽകാതെ സേവനം നൽകാനാകുന്നുണ്ടെന്നും പൊലീസ്.
ചെറിയ കേസുകളിൽപ്പെട്ട് ഉഴലുന്നവർക്ക് ജോലി കണ്ടുപിടിക്കാനും മറ്റും വളരെ സഹായകമാണ് പുതിയ സംവിധാനം. നിസാര സാമ്പത്തിക പ്രശ്നങ്ങളുടെ ചരിത്രമുള്ളവർക്കും മറ്റും ജോലിയിൽ പ്രവേശിക്കുന്നതിനുള്ള തടസം എളുപ്പത്തിൽ പരിഹരിക്കാൻ സംവിധാനം സഹായകരമാകുമെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
https://www.facebook.com/Malayalivartha