പ്രവാസികളില്ലാതെ നെട്ടോട്ടമോടി ഗൾഫ് രാഷ്ട്രം; തൊഴിലാളികളുടെ അഭാവം കാരണം രാജ്യത്തെ സർക്കാർ പദ്ധതി നടപ്പാക്കുന്ന കരാർ കമ്പനികളുടെ പ്രവർത്തനം അവതാളത്തിലായി, അവധിക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പേർക്ക് തിരികെയെത്താൻ സാധിക്കാത്തതും പുതിയ തൊഴിലാളികളുടെ റിക്രൂട്മെന്റ് ഇല്ലാത്തതും തിരിച്ചടിയായി

കൊറോണ വ്യാപനം മൂലം ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്കാണ് കുവൈറ്റ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇതുകൂടാതെ സ്വദേശിവത്കരണം ശക്തമാക്കുകയും നിരവധി പ്രവാസികളുടെ ഇഖാമ റദ്ദ് ചെയ്യുകയും ചെയ്തു. ഇതുമൂലം നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചിലർ കുടുങ്ങിപ്പോകുകയുമായിരുന്നു.
ഇപ്പോഴിതാ തൊഴിലാളികളുടെ അഭാവം കാരണം രാജ്യത്തെ സർക്കാർ പദ്ധതി നടപ്പാക്കുന്ന കരാർ കമ്പനികളുടെ പ്രവർത്തനം അവതാളത്തിലായതായി റിപ്പോർട്ട്. അവധിക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പേർക്ക് തിരികെയെത്താൻ സാധിക്കാത്തതും പുതിയ തൊഴിലാളികളുടെ റിക്രൂട്മെന്റ് ഇല്ലാത്തതുമാണ് കാരണമായി മാറിയിരിക്കിട്ടുന്നത്.
അതോടൊപ്പം തന്നെ പൊതുമരാമത്ത് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും വേണ്ടിയുള്ള കരാർ പദ്ധതികൾ ഏറ്റെടുത്ത ഒട്ടേറെ കമ്പനികളുണ്ട്. ആഭ്യന്തരം, ആരോഗ്യം, ഔഖാഫ്, വാണിജ്യ-വ്യവസായം, നീതിന്യായം, വിദ്യാഭ്യാസ തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള പദ്ധതികൾ പാതിവഴിയിലായിരിക്കുകയാണ്. തൊഴിലാളികളുടെ അഭാവം കാരണം പദ്ധതികൾ നിശ്ചിത സമയത്ത് പൂർത്തിയാക്കാനും സാധിക്കാത്തതായി അധികൃതർ വ്യക്തമാക്കി.
നിശ്ചിത സമയത്ത് പൂർത്തിയാക്കാതിരുന്നാൽ കമ്പനികൾ പിഴ അടക്കേണ്ടിവരും. ഈ സാഹചര്യത്തിൽ വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് പല കമ്പനികളും പല കമ്പനികളിലും തൊഴിലാളികളുടെ എണ്ണത്തിൽ 50%വരെ കുറവുണ്ടായതായാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. ചില പദ്ധതികളുടെ പൂർത്തീകരണ നിരക്ക് നിശ്ചിത തോതിന്റെ 10% പോലും ആയിട്ടില്ല.
റിക്രൂട്മെന്റ് നടക്കാത്തതിനൊപ്പം കർഫ്യു കാരണം തൊഴിലാളികളുടെ നീക്കം അവതാളത്തിലാകുന്ന അവസ്ഥയുമുണ്ട്.കോവിഡിന്റെ തുടക്കത്തിൽ അഭിമുഖീകരിച്ച പ്രതിസന്ധിയിൽ നിന്ന് പാഠമുൾക്കൊണ്ട് പുതിയ സാഹചര്യത്തിൽ പരിഹാരനടപടികൾ കണ്ടെത്തണമെന്ന ആവശ്യമാണ് കമ്പനികൾക്കുള്ളത്. വിവിധ തലങ്ങളിൽ കൂടിയാലോചനയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha