ഇന്ത്യയെ കണ്ണടച്ച് തള്ളി ഗൾഫ് രാഷ്ട്രങ്ങൾ; ഇന്ത്യയുടെ ആ ആവശ്യം സൗദി ഉൾപ്പടെയുള്ള രാഷ്രങ്ങൾ നിഷേധിച്ചതിന് പിന്നിൽ, സൗദിയും പിന്നാലെ കൂടിയ ഗൾഫ് രാഷ്ട്രങ്ങളും ഇനി നേരിടാൻ പോകുന്നത് അപ്രതീക്ഷിത തിരിച്ചടി
എല്ലാ ലോകരാജ്യങ്ങളോടും സൗഹൃദം പുലർത്തുന്നതിൽ ഇന്ത്യ എന്നും മുന്നിൽ തന്നെയാണ്. ആയതിനാൽ തന്നെയാണ് ഇന്ത്യയുടെ വാക്‌സിൻ എല്ലാ രാഷ്ട്രങ്ങൾക്കും എത്തിച്ച് നൽകിയത്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയുടെ ആ ആവശ്യം സൗദി ഉൾപ്പടെയുള്ള രാഷ്രങ്ങൾ നിഷേധിച്ചത് എന്ന സംശയമാണ് ഉയരുന്നത്. ഇന്ത്യ ഒപെക് രാജ്യങ്ങൾക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് വിലകുറച്ച് അസംസ്കൃത എണ്ണവാങ്ങാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നതാണ്.
ഇതിന്റെ ആദ്യപടിയായി തന്നെ തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിൽ നിന്ന് പത്തുലക്ഷം ബാരൽ എണ്ണയുമായുള്ള കപ്പൽ അടുത്തമാസം ആദ്യം മുന്ദ്ര തുറമുഖത്തെത്തുകയും ചെയ്യും. ഇതിനോടകം തന്നെ ബ്രസീലിലെ ടുപിയിൽ നിന്ന് എണ്ണവാങ്ങാനുള്ള ഓർഡറും ഇന്ത്യ നൽകിക്കഴിഞ്ഞു. ഈ രണ്ട് രാജ്യങ്ങളും ഇന്ത്യയുടെ പുതിയ വിപണിയാണ്. കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാനായി ഉത്പാദനം കൂട്ടാൻ ഇന്ത്യ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഏറ്റവും വലിയ എണ്ണയുത്പാദന രാജ്യങ്ങളിലൊന്നായ സൗദിയടക്കം ഒപെക് രാജ്യങ്ങൾ ഈ ആവശ്യത്തെ കണ്ണുമടച്ച് തള്ളിയതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. ഇതോടയാണ് കുറഞ്ഞവിലയ്ക്ക് എണ്ണകിട്ടുന്ന മറ്റുരാജ്യങ്ങളെ ആശ്രയിക്കാൻ ഇന്ത്യ തീരുമാനിച്ചത്. പിന്നാലെ ഒപെകിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണവാങ്ങാൻ കേന്ദ്രസർക്കാർ രാജ്യത്തെ പെട്രോളിയം കമ്പനികൾക്ക് അനുമതി നൽകുകയും ചെയ്യുകയായുണ്ടായി. രാജ്യത്ത് എണ്ണ ഉപയോഗം കൂടിയ സാഹചര്യവും ഇതിനുപിന്നിൽ ഉണ്ടെന്നാണ് സൂചന. ജനുവരിമുതൽ അമേരിക്കയിൽ നിന്നുള്ള എണ്ണഇറക്കുമതിയും ഇന്ത്യ ഇരട്ടിയാക്കി. ലോകത്ത് ഏറ്റവും കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. രാജ്യത്തിന്റെ പുതിയ തീരുമാനം ഒപെക് രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്.
കൊറോണ വ്യാപനത്തിന് പിന്നാലെ ആഗോളവിപണിയിൽ എണ്ണവില ഉയർന്നതോടെ രാജ്യത്തെ പെട്രോൾ ഡീസൽ വിലകൾ കുത്തനെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ആഗോളവിപണിയിൽ എണ്ണവില പത്തുശതമാനത്തിലേറെ ഇടിയുകയും ചെയ്തു. എന്നിട്ടും രാജ്യത്ത് ഇന്ധനവിലയിൽ നാമമാത്രമായ കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിയാണ് ഇതിന് പ്രധാനകാരണമായി പറയുന്നത്. മേക്ക് ഇൻ ഇന്ത്യ എന്ന പദ്ധതി പോലും അതേപടി ഏറ്റെടുത്ത് മേക്ക് ഇൻ സൗദി ആക്കിയ സൗദിയും പിന്നാലെ കൂടിയ ഗൾഫ് രാഷ്ട്രങ്ങളും ഇനി വരാൻ പോകുന്ന അപ്രതീക്ഷിത തിരിച്ചടികൾ കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha