രണ്ടാമതും ഹണിമൂൺ ട്രിപ്പിനു പോകാൻ ആന്റി നിർബന്ധിച്ചു; ബന്ധുവിന്റെ ചതിയിപ്പെട്ട ദമ്പതികൾക്ക് ഖത്തറിലെ ജയിലിൽ കഴിയേണ്ടി വന്നത് ഒന്നരവർഷം, പോകുന്നതിന് രണ്ടു ദിവസങ്ങൾക്കുമുൻപ് ഗർഭിണിയാണെന്ന് ഒനിബ തിരിച്ചറിഞ്ഞു, ആറ്റുനോറ്റുണ്ടായ കുഞ്ഞു പിറന്നതും ജയിലിൽ, ഇത് പ്രവാസികൾക്ക് മുൻകരുതൽ
വിമാനയാത്രകൾ കൂടുതൽ ജാഗ്രത പാലിക്കണം എന്ന നിബന്ധനകൾ അധികൃതർ നൽകിയാലും പലപ്പോഴും പല ചതിക്കുഴികളും വീഴുന്നവരെ നാം കാണാറുണ്ട്. വിമാനത്താവളങ്ങളിൽ ഏതേലും അപരിചിതർ നൽകുന്ന പാർസലുകൾ വാങ്ങരുത് എന്ന നിർദ്ദേശം എത്രത്തോളം പ്രധാനമാണോ അതുപോലെ തന്നെയാണ് പരിചിതരെപ്പോലും സൂക്ഷിക്കണം എന്നത്. ബന്ധുവിന്റെ ചതിയിപ്പെട്ട ദമ്പതികൾക്ക് ഖത്തറിലെ ജയിലിൽ കഴിയേണ്ടി വന്നത് ഒന്നരവർഷം. മാത്രമല്ല ആറ്റുനോറ്റുണ്ടായ കുഞ്ഞു പിറന്നതും ജയിലിൽ.
രണ്ടാമതൊരു ഹണിമൂൺ ട്രിപ്പിനു പോകാൻ മുംബൈക്കാരായ മുഹമ്മദ് ഷരീഖും ഒനിബ ഖുറേഷിയും തയാറായിരുന്നില്ല. മാത്രമല്ല, പോകുന്നതിന് രണ്ടു ദിവസങ്ങൾക്കുമുൻപ് ഗർഭിണിയാണെന്ന് ഒനിബ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഷരീഖിന്റെ പിതാവിന്റെ പെങ്ങൾ, ട്രിപ്പിന്റെ ‘സ്പോൺസർ’ കൂടിയായ തബാസും റിയാസ് ഖുറേഷിയുടെ നിർബന്ധം സഹിക്കവയ്യാതെയാണ് ഇരുവരും ഖത്തറിലേക്ക് യാത്ര തിരിച്ചത് തന്നെ. കഴിഞ്ഞ ജൂലൈയിൽ ഖത്തറിലേക്കു പോയ അവർ ലഹരിമരുന്നായ ഹഷീഷ് കൈവശം വച്ചതിന് അവിടെ ജയിലിലായി.
ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഒന്നരവർഷം ഖത്തർ സെൻട്രൽ ജയിലിലായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികൾ നാട്ടിലെത്തിയിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവർ മുംബൈയിൽ തിരികെ എത്തിയത്. 2019 ജൂലൈയിൽ മധുവിധു ആഘോഷിക്കാൻ ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസിൽ ദോഹ വിമാനത്താവളത്തിൽ വച്ച് പിടിയിലായത് തന്നെ.
ഒനിബയെയും ഭർത്താവിനെയും ബന്ധുവായ തബസ്സും റിയാസ് ഖുറേഷി എന്ന സ്ത്രീ ചതിയിൽപ്പെടുത്തിയതാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ തെളിയുകയുണ്ടായി. ഒന്നരവർഷത്തിലേറെയായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിൽ 2021 മാർച്ച് 31നാണ് ഇരുവരും ജയിൽ മോചിതരായത്. കഴിഞ്ഞ ദിവസം വെളുപ്പിനെ രണ്ടരയോടെയാണ് ഇരുവരും മുംബൈ വിമാനത്താവളത്തിൽ എത്തിയതെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
2019 ജൂലൈ 6നാണ് ഇരുവരും ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. ഹണിമൂൺ ട്രിപ്പിനെത്തിയ ഇവര്‍ക്കു നേരിടേണ്ടി വന്നത് ലോക്കപ്പും തടവും തീർത്താൽതീരാത്ത മാനസിക ബുദ്ധിമുട്ടുകളും ചെറുതൊന്നുമല്ല. ഇതിനെല്ലാം കാരണം അവസാനനിമിഷം തബാസും ഏൽപ്പിച്ച ബാഗ് തന്നെയാണ്.
4.1 കിലോ ഹഷീഷ് ആയിരുന്നു ബാഗിൽ സൂക്ഷിച്ചിരുന്നത്. ഷരീഖും ഒനിബയും ഒന്നുമറിയാതെ ലഹരികടത്തുകാരുടെ കാരിയർമാർ ആകുകയാണ് ഉണ്ടായത്. തങ്ങൾ അറിഞ്ഞുകൊണ്ടല്ല ഇതൊന്നുമെന്ന് ദമ്പതികൾ വാദിച്ചെങ്കിലും ഖത്തറിലെ സുപ്രീം ജുഡീഷ്യറി കൗൺസിൽ അവരെ കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു. ഡിസംബറിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ജയിലിൽ വച്ച് ഒനിബ ഈവർഷം ആദ്യം ആയത് ഖുറേഷി എന്ന പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
എന്നാൽ മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടാതെ ഖത്തർ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നിരപരാധികളെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിക്ക് നിർദേശം നൽകി. തുടർന്നാണ് അപ്പീൽകോടതി ഇരുവരെയും മോചിതരാക്കാൻ ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha