ദുബായിൽ പ്രവാസികളുടെ അഭിമാനമായി മലയാളി യുവാവ്; ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന സ്ട്രൈക്കറെ കാൽവെച്ചു വീഴ്ത്തുന്ന പ്രതിരോധ നിരക്കാരെൻറ ലക്ഷ്യത്തോടെ കള്ളനെ വീഴിച്ചു, സഹോദരൻ നജീബിെൻറ കസേര പ്രയോഗം കൂടിയായപ്പോൾ കള്ളൻ ദേ കിടക്കുന്നു, ഇന്ത്യക്കാരന് തിരികെ കിട്ടിയത് 80 ലക്ഷം രൂപ, ജോലിവാഗ്ദാനം ചെയ്ത് പ്രവാസികൾ
ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന സ്ട്രൈക്കറെ കാൽവെച്ചു വീഴ്ത്തുന്ന പ്രതിരോധ നിരക്കാരെൻറ ലക്ഷ്യത്തോടെ ജാഫറിെൻറ ഫൗൾ. എന്നാൽ ലക്ഷ്യത്തിനരികെ 'സ്ട്രൈക്കർ' ഇടറിവീണപ്പോൾ ഇന്ത്യക്കാരന് തിരികെ കിട്ടിയത് 80 ലക്ഷം രൂപ. ദുബൈ ദേര ബനിയാസ് സ്ക്വയർ ലാൻഡ് മാർക് ഹോട്ടലിന് സമീപത്താണ് വടകര വള്ളിയാട് പാറപ്പുറത്ത് ജാഫറിെൻറ ഫുട്ബാൾ സ്കിൽ ഉപയോഗിച്ച് കള്ളനെ വീഴ്ത്തിയത്. സഹോദരൻ നജീബിെൻറ കസേര പ്രയോഗം കൂടിയായപ്പോൾ കള്ളൻ ദേ കിടക്കുന്നു. വീഡിയോ വൈറലായതോടെ പ്രവാസലോകം മുഴുവനും കയ്യടിക്കുകയായിരുന്നു.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദുബായിൽ കാൽവച്ചു മോഷ്ടാവിനെ കീഴ്‌പ്പെടുത്തി ശ്രദ്ധേയനായ വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറിനെ (40) ഇസിഎച്ച് ഗ്രൂപ്പ് അനുമോദിച്ചു. 80 ലക്ഷത്തിലധികം രൂപ അപഹരിച്ചു കടന്ന കള്ളനെ കാൽ വച്ച് വീഴ്ത്തി സന്ദർഭോചിതമായ ഇടപെടലിലൂടെ രക്ഷകനായി മാറിയ ജാഫർ വെള്ളിയോടിന്റെ ധീരതയെയും ആത്മ ധൈര്യത്തേയും സിഇഒ ഇഖ്ബാൽ മാർക്കോണി അഭിനന്ദിച്ചു. ജാഫറിന് ഇസിഎച്ചിൽ ജോലിയും വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ചടങ്ങിൽ ഇസിഎച്ചിന്റെ സ്നേഹോപഹാരം ഓപറേഷൻസ് തലവൻ പി.എം. അബ്ദുറഹ്മാൻ, ജാഫർ വെള്ളിയോടിന് കൈമാറി.
ജാഫർ മോഷ്ടാവിനെ പിടികൂടിയ വാർത്ത മാധ്യമങ്ങളിൽ അതിവേഗം വൈറലാകുകയായിരുന്നു. ഇതു പിന്നീട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ നിരവധിപേരാണ് അനുമോദനങ്ങൾ അർപ്പിച്ച് എത്തിയത്. ഓടിപ്പോകുകയായിരുന്ന കള്ളനെ നിമിഷ നേരം കൊണ്ടാണ് ജാഫർ കുത്തുകാല് വച്ചു താഴെ വീഴിച്ചത്. തുടർന്ന് പിന്നാലെ വന്ന ആളുകൾ ചേർന്ന് കീഴടക്കുകയായിരുന്നു. കഴിഞ്ഞദിവസം ബനിയാ സ്ക്വയർ ലാൻഡ് മാർക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് അരികിലായിരുന്നു സംഭവം നടന്നത്.
ബനിയാസ് സ്ക്വയറിൽ നജീബ് നടത്തുന്ന കടയുടെ മുൻപിലിരിക്കുകയായിരുന്നു ജാഫർ. 'കള്ളൻ കള്ളൻ' എന്ന് ആളുകൾ വിളിച്ചു പറയുന്നത് ശ്രദ്ധിച്ചപ്പോഴാണ് ഒരാൾ ഓടി വരുന്നത് കാണുവാൻ ഇടയായത്. ചെറിയ റോഡിനിരുവശത്തുമായി ജാഫറും നജീബുമുണ്ടായിരുന്നു. 'കാൽവെച്ചോ' എന്ന് നജീബ് നിർദേശം കൊടുത്തതും ജാഫർ തന്റെ സ്കിൽ പുറത്തെടുക്കുകയായിരുന്നു.
ഇടതുകാലിലൂന്നി വലതുകാൽവെച്ച് കിടിലനൊരു ഫൗൾ, മറുവശത്തുനിന്ന് നജീബ് കസേര കൂടിവെച്ചതോടെ കള്ളൻ റോഡിൽ തലകുത്തി വീണു. ചാടിയെഴുന്നേറ്റ് കുതിച്ചുപായാൻ ശ്രമിച്ചെങ്കിലും നജീബും ജാഫറും മറ്റുള്ളവരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയാണ് ചെയ്തത്. ഇന്ത്യക്കാരൻ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ 3.9 ലക്ഷം ദിർഹമാണ് (80 ലക്ഷം രൂപ) ബാഗിലുണ്ടായിരുന്നത്. 30 വയസുള്ള ഏഷ്യൻ സ്വദേശിയാണ് മോഷ്ടാവ്.
കള്ളനെ കയറിപ്പിടിക്കുന്നതിനേക്കാൾ പെട്ടെന്ന് കാലുവച്ച് വീഴിക്കാനാണ് തോന്നിയതെന്നു ഫുട്ബോൾ കളിക്കാരൻ കൂടിയായ ജാഫർ പറഞ്ഞു. ഒരു പക്ഷേ കളിയിലുള്ള പരിചയം ഇതിന് മുതൽക്കൂട്ടാവുകയായിരുന്നു. മുൻപ് അൽ ഐനിൽ ഷെയ്ഖ് ഈസാ ബിൻ സായിദ് അൽ നഹ്യാന്റെ കൊട്ടാരത്തിൽ ഡ്രൈവറായിരുന്ന ജാഫർ അടുത്ത ജോലിയിൽ പ്രവേശിക്കാനായി ദുബായിൽ എത്തിയതാണ്.
https://www.facebook.com/Malayalivartha