ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികൾക്കായി ജാഗ്രത കടുപ്പിച്ചു; ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍, ഇന്ത്യ ഉൾപ്പടെയുള്ള വരുന്നവര്‍ സ്വന്തം താമസ സ്ഥലത്തോ നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം

സൗദി ഉൾപ്പടെയുള്ള രാജ്യങ്ങൾ അതിർത്തികൾ തുറക്കുമ്പോൾ ജാഗ്രതയും കൂടുകയാണ്. പ്രത്യേകിച്ച് ഇന്ത്യ ഉളപ്പടെയുള്ള രാഷ്ട്രങ്ങൾ രണ്ടാം തരംഗത്തിന്റെ ദയനീയ അവസ്ഥയിലേക്ക് എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികൾക്കായി ജാഗ്രത കടുപ്പിച്ചു. ഇളവുകൾ നൽകിയ യുഎഇ പോലും ഇന്ത്യയെ വിലക്കിൽ ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ കുടുങ്ങിയ പ്രവാസികൾ ഏവരും മറ്റൊരു രാഷ്ട്രത്തെ ആശ്രയിക്കുമ്പോൾ അവർ നൽകുന്ന നിയന്ത്രണങ്ങളും പാലിക്കേണ്ടി വരും. ഇപ്പോൾ ഇന്ത്യയിൽ നിന്ന് നേരിട്ട് ബഹ്റൈൻ മാത്രമാണ് സർവീസ് നടത്തിവരുന്നത്. സൗദിയുടെ വാതിലുകൾ തുറന്നപ്പോൾ തന്നെ യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ സ്വന്തം താമസ സ്ഥലത്തോ നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയേണ്ടതാണ്. നാഷനല്‍ മെഡിക്കല്‍ ടാസ്ക്ഫോഴ്സിേന്റതാണ് തീരുമാനം. ഇവര്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. മാത്രമല്ല സര്‍ട്ടിഫിക്കറ്റില്‍ ക്യു.ആര് കോഡ് ഉണ്ടായിരിക്കണം.
ബഹ്റൈനില്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍വെച്ചും തുടര്‍ന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം. ഇതിന് പുറമേ, 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കാനും തീരുമാനിക്കുകയുണ്ടായി. ഫൈസര്‍-ബയോണ്‍ടെക് വാക്സിനാണ് ഇവര്‍ക്ക് നല്‍കുന്നത്. കൗമാരക്കാരില്‍ രോഗപ്രതിരോധ ശേഷിയുണ്ടാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയുടെയും അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിെന്റയും ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്. healthalert.gov.bh എന്ന വെബ്സൈറ്റില്‍ കൗമാരക്കാര്‍ക്ക് കുത്തിവെപ്പിന് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉടന്‍ ആരംഭിക്കും. എന്നാൽ രജിസ്റ്റര്‍ ചെയ്യാനും രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്. കുത്തിവെപ്പെടുക്കുേമ്ബാള് രക്ഷിതാവിന്റെ സാന്നിധ്യവുമുണ്ടാകണം.
ആശങ്ക വിഭാഗത്തിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്കാന് രജിസ്ട്രേഷന് ആരംഭിച്ചതായും ടാസ്ക്ഫോഴ്സ് അറിയിച്ചു. സിനോഫാം വാക്സിന് രണ്ടാം ഡോസ് എടുത്ത് ആറു മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും 50 വയസ്സിന് മുകളിലുള്ളവര്‍ക്കും അമിത വണ്ണം, കുറഞ്ഞ പ്രതിരോധശേഷി, വിട്ടുമാറാത്ത അസുഖങ്ങള്‍ എന്നിവയുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കും. മറ്റു വിഭാഗങ്ങളിലുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയക്രമം പിന്നീട് പ്രഖ്യാപിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് 12 മാസം കഴിഞ്ഞാണ് ഇവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക.
https://www.facebook.com/Malayalivartha
























