ഇനിമുതൽ സൗദിയിൽ എത്തുന്നവർ ജാഗ്രതൈ; ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് അതായത് ഇന്നു മുതല്‍ പ്രാബല്യത്തില്‍, ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കിയവര്‍ വിമാന ടിക്കറ്റിനോടൊപ്പം ഹോട്ടല്‍ ബുക്കിങ്ങിനുള്ള തുകകൂടി അടക്കണം, യാത്രാവിലക്കിൽ ഇന്ത്യ ഉളപ്പടെ നിരവധിപേർ

വിളക്കുകൾ നീക്കിയതിനു പിന്നാലെ കൂടുതൽ നിബന്ധനകൾ പുറത്തിറക്കി സൗദി അറേബ്യ. മാസങ്ങളോളം കാത്തിരുന്ന പ്രവാസികൾക്ക് ആശ്വാസമാകും എങ്കിലും ചില കാര്യങ്ങൾ സൂക്ഷിക്കുക. അതാണ് ഇപ്പോൾ നിങ്ങൾക്കായി പറയാൻ പോകുന്നത്. വിദേശ രാജ്യങ്ങളില്‍നിന്ന് സൗദിയിലെത്തുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ബന്ധമാക്കിയ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് അതായത് ഹോട്ടല്‍ വാസം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. നിലവില്‍ സൗദിയിലേക്ക് യാത്രാനിരോധനമില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദേശികള്‍ക്കാണ് ക്വാറന്റീന് നിര്‍ബന്ധമാക്കിയിട്ടുള്ളത്.
അതായത് സ്വദേശികള്‍, കോവിഡിനെതിരെയുള്ള കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധിസംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴില്‍ വിസയുള്ളവര്‍, അവരുടെ കുടുംബാംഗങ്ങള്‍, വിമാന ജോലിക്കാര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍ ജീവനക്കാര്‍, അതിര്‍ത്തികള്‍ കടന്നെത്തുന്ന ചരക്കുവാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാര്‍, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് ഒഴിവാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ എട്ട് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത, അംഗീകാരമുള്ള കോവിഡ് പി.സി.ആര് പരിശോധന നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുകള്‍ സൗദിയിലെത്തിയാല്‍ ഉടനെ തന്നെ ഹാജരാക്കേണ്ടതുണ്ട്. ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കിയവര്‍ വിമാന ടിക്കറ്റിനോടൊപ്പം ഹോട്ടല്‍ ബുക്കിങ്ങിനുള്ള തുകകൂടി അടക്കേണ്ടതായി വരുമെന്നും അധികൃതർ വ്യക്തമാക്കി. സന്ദര്‍ശക വിസക്കാരാണെകില് കോവിഡ് ഇന്‍ഷുറന്‍സിനുള്ള തുകയും അടക്കണം. സൗദി ടൂറിസം വകുപ്പിെന്റ അംഗീകാരമുള്ള ഹോട്ടലുകളില്‍ മാത്രമേ ക്വാറന്റീന് അനുവദിക്കൂ.
അതേസമയം സൗദിയിലെത്തി നാല് മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദിയിലേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ യാത്രാ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളില്‍ 14 ദിവസങ്ങള്‍ ക്വാറന്റീന് പൂര്‍ത്തിയാക്കി സൗദിയിലെത്തിയാലും മേല്പറഞ്ഞ നിബന്ധനകള്‍ അവര്‍ക്കും ബാധകമാണ്.
ഫെബ്രുവരി മൂന്നിനാണ് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. അര്‍ജന്റീന, യുഎഇ, ജര്‍മനി, അമേരിക്ക, ഇന്തൊനീഷ്യ, ജപ്പാന്‍, ഇറ്റലി, പാകിസ്താന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, ബ്രിട്ടിന്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ്, ഫ്രാന്‍സ്, ലബനാന്‍, ഈജിപ്ത് എന്നിവയാണ് യാത്രാനിരോധനമുള്ള മറ്റു രാജ്യങ്ങള്‍എന്നത് . ഈ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, അവരുടെ കുടുംബക്കാര്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമല്ല വിലക്കുള്ളത്. മറിച്ച് യാത്രാ തീയതിയുടെ 14 ദിവസത്തിനിടയില്‍ ഈ രാജ്യങ്ങള്‍ വഴി കടന്നുപോയ മറ്റു രാജ്യക്കാര്‍ക്കും വിലക്ക് ബാധകമാണ്.
https://www.facebook.com/Malayalivartha
























