വിലക്ക് നീങ്ങി പിന്നാലെ റെക്കോർഡ് നേട്ടം സ്വന്തമാക്കി സൗദി അറേബ്യ; മെയ് 17ന് അര്‍ധ രാത്രി മുതലുള്ള 36 മണിക്കൂറിനിടയില്‍ യാത്ര ചെയ്തത് പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടെ 18,680 പേര്‍, കൂടുതൽ പേരും പോയത് യുഎഇയിലേക്ക്

അങ്ങനെ മാസങ്ങളായി തുടരുന്ന യാത്രാവിലക്ക് സൗദി പിന്‍വലിക്കുമ്പോൾ പ്രവാസികൾക്ക് ചെറിയ ആശ്വാസമായി തീരുകയായിരുന്നു. ഘട്ടം ഘട്ടമായി വിളക്കുകൾ നീക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രവാസികൾ. സൗദിയുടെ വിലക്കിൽ മാസങ്ങളോളമായി ഇന്ത്യ ഉൾപ്പെട്ടിരിക്കുകയാണ്. ഇത് എങ്ങനെയെങ്കിലും മാറ്റണം എന്ന അപേക്ഷയാണ് പ്രവാസികൾക്ക് ഉള്ളത്. എന്നിരുന്നാൽ തന്നെയും വിലക്ക് നീക്കിയതിന് പിന്നാലെ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് സൗദി.
കര-വ്യോമ-വായു വിലക്കുകൾ നീക്കിയ മെയ് 17ന് അര്‍ധ രാത്രി മുതലുള്ള 36 മണിക്കൂറിനിടയില്‍ പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടെ 18,680 പേര്‍ സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്തതായി കണക്കുകള്‍. ആദ്യ 24 മണിക്കൂറിനകം 10,450 പേര്‍ വിദേശ യാത്ര നടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി.
ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പോയത് യുഎഇയിലേക്കാണ്. പിന്നാലെ ഈജിപ്ത്, ഖത്തര്‍, യുഎസ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്കും കൂടുതല്‍ പേര്‍ യാത്ര ചെയ്തതായി റിപ്പോർട്ട്. കര അതിര്‍ത്തി വഴി 5,717 സ്വദേശികളാണ് അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരിക്കുന്നത്. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പോയത് ബഹ്‌റൈനിലേക്കായിരുന്നു. ഒരു വര്‍ഷത്തിലേറെയായി അടഞ്ഞു കിടക്കുകയായിരുന്ന കിംഗ് ഫഹദ് കോസ് വേയിലൂടെ 3,362 പേരാണ് ബഹ്‌റൈനിലേക്ക് യാത്ര ചെയ്തത്. അല്‍ ബത്ത അതിര്‍ത്തി വഴി യുഎഇയിലേക്ക് 689 പേരും അല്‍ ഹദീത്ത ചെക്ക് പോയിന്റിലൂടെ 673 പേര്‍ ജോര്‍ദാനിലേക്കും സല്‍വ ചെക്ക് പോയിന്റിലൂടെ 324 പേര്‍ ഖത്തറിലേക്കും ഖഫ്ജി അതിര്‍ത്തി വഴി 270 പേര്‍ കുവൈത്തിലേക്കും യാത്ര ചെയ്തു.
അതോടപ്പം തന്നെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ നീണ്ട യാത്രാ വിലക്കിനു ശേഷം മെയ് 17നായിരുന്നു വാക്‌സിനെടുത്ത സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അധികൃതര്‍ അനുമതി നല്‍കിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഒരു ഡോസ് എടുത്ത ശേഷം രണ്ടാഴ്ച പിന്നിട്ടവര്‍ക്കുമായിരുന്നു യാത്രാനുമതി. കൊവിഡ് വ്യാപനത്തോതും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യ ഉള്‍പ്പെടെയുള്ള 13 രാജ്യങ്ങളിലേക്ക് അനുവാദമില്ലാതെ യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്‍മാരെ ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു.
അതേസമയം സൗദിയിൽ കഴിഞ്ഞ ദിവസം സൗദിയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 1,330 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. രോഗമുക്തരുടെ എണ്ണവും ഉയർന്നു. ചികിത്സയിൽ കഴിഞ്ഞവരിൽ 1055 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 4,37,569 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 4,21,726 കേസുകളിൽ രോഗമുക്തിയുണ്ടായി. ആകെ മരണസംഖ്യ 7,214 ആയി. രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,629 ആയി ഉയർന്നു. ഇവരിൽ 1,365 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
https://www.facebook.com/Malayalivartha
























