ഷാര്‍ജ നാഷനല്‍ റൗണ്ട് എബൗട്ടില്‍ നിന്ന് ഫുജൈറ വരെ ചെന്നെത്തുന്ന പാതയിലൂടെ സഞ്ചരിച്ചാല്‍ സ്വര്‍ണ മണല്‍ പായയില്‍ ചരിത്രം ഉറങ്ങുന്ന മലീഹയില്‍ എത്തും; പിന്നാലെ ചരിത്രം ഉലാത്തുന്ന മലീഹയുടെ സുവര്‍ണ വീഥികള്‍ കാണാം

വര്ണവിസ്മയങ്ങൾകൊണ്ട് സഞ്ചാരികളെ മാടിവിളിക്കുന്ന നാടാണ് യുഎഇ. അറബ് ലോകത്ത് ഏവർക്കും പ്രിയപ്പെട്ട ഇടം ഏതെന്ന് ചോദിച്ചാൽ അതിന് ഒരേയൊരു ഉത്തരമാണ് യുഎഇ. പ്രവാസികളെയും സ്വദേശികളെയും ഒരുപോലെ കരുതുന്ന ഒരിടം. ഇപ്പോഴിതാ അത്തരത്തിൽ യുഎഇയിൽ പ്രസിദ്ധമാർന്ന ഒരു സ്ഥലത്തെ കുറിച്ചാണ് പറയുവാൻ പോകുന്നത്. ഷാര്‍ജ നാഷനല്‍ റൗണ്ട് എബൗട്ടില്‍ നിന്ന് ഫുജൈറ വരെ ചെന്നെത്തുന്ന പാതയിലൂടെ സഞ്ചരിച്ചാല്‍ സ്വര്‍ണ മണല്‍ പായയില്‍ ചരിത്രം ഉറങ്ങുന്ന മലീഹയില്‍ എത്താൻ സാധിക്കും.
പൗരാണികതയുടെ സുഗന്ധമുള്ള കാറ്റ് സഞ്ചാരികളെ ഏവരെയും വരവേല്‍ക്കാനെത്തും. വേലിക്കപ്പുറത്ത് ഒട്ടകങ്ങള്‍ നില്ക്കുന്നുണ്ടാകും. ഒന്നര ലക്ഷം വര്‍ഷം മുന്‍പേ മനുഷ്യന് ജീവിച്ച ഭൂമിയാണിത് എന്നതും മറക്കരുത്. നിരവധി ഉദ്ഖനനങ്ങളിലൂടെയാണ് പുരാവസ്തു വകുപ്പ് മലീഹയുടെ ജനവാസ ചരിത്രം കുറിച്ചിട്ടത് തന്നെ. മണ്ണിനടിയില്‍ പുതഞ്ഞു കിടന്ന കോട്ടകളും പാര്‍പ്പിട മേഖലകളും ശ്മാശനങ്ങളും കാര്‍ഷിക ഭൂമികളും ഉദ്ഖനനത്തില്‍ തെളിഞ്ഞുവറുകയുണ്ടായി.
പലകാലങ്ങളിലായി വിവിധ സംസ്കാരങ്ങള്‍ മലീഹയില്‍ വസിക്കുകയും ചരിത്രങ്ങള്‍ രചിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. കാറ്റും മണ്ണും കൂടി കലര്‍ന്ന് മലകളായി മാറിയ ജൈവീകത ആവോളമുണ്ട് ഏവർക്കും ആസ്വദിക്കാന്‍. എന്നാൽ കഥകള്‍ പറഞ്ഞ് തുടങ്ങിയാലോ... നിറുത്താനാവില്ല മലീഹയിലെ മലകള്‍ക്കും മരുഭൂമികള്‍ക്കും സംസ്കാരങ്ങള്‍ ഉദിച്ചുയരുകയും അസ്തമിച്ചൊടുങ്ങുകയും ചെയ്ത ചരിത്രങ്ങള്‍, ആ ചരിത്രകഥകളുടെ ശേഷിപ്പുകള്‍ നിറയെ മലീഹയില്‍ ഏവർക്കും കാണുവാൻ സാധിക്കും.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശങ്ങളിലൂടെ വികസിച്ച മലീഹ, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന വിനോദ മേഖലയായി മാറിയിരിക്കുകയാണ്. അറിവും വിനോദവും സാഹസികതയും എല്ലാം നല്കി നമ്മെ വരവേല്‍ക്കുന്ന ഇടം. സാഹസികത, ചരിത്രാന്വേഷണം സഞ്ചാരം തുടങ്ങി വിവിധ മേഖലകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എല്ലാം ഇവിടേക്ക് വരാവുന്നതാണ്. കാഴ്ചയുടെയും അനുഭവങ്ങളുടെയും അക്ഷയ ഖനിയാണ് മലീഹ കാത്തുവച്ചിരിക്കുന്നത്.
അതായത് ഷാര്‍ജ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് മലീഹയെന്ന പൗരാണിക ഭൂമി സ്ഥിതി ചെയ്യുന്നത്. ഷാര്‍ജ മലീഹ ഹൈവേ ഈ സൈകത ഭൂമിയിലൂടെയാണ് കടന്ന് പോകുന്നത്. തലമുറകളുടെ ശേഷിപ്പുകള്‍ ഈ മരുഭൂമിയിലും മലയിടുക്കുകളിലും നിറയെ ഉണ്ട്. 1.35 ലക്ഷം വര്‍ഷം മുന്‍പ് മലീഹയില്‍ മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിെന്റ തെളിവുകള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്.
ഇതുകൂടാതെ അക്കാലത്തെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ മലീഹ ആര്‍ക്കിയോളജിക്കല്‍ സെന്ററില്‍ കാണാം. ആദിമ മനുഷ്യസമൂഹം ജീവിച്ച ഗുഹകളും പാറക്കെട്ടുകളും ഇന്നും മലീഹയിലുണ്ട്. അന്ന് വരണ്ടുണങ്ങിയ മരുഭൂമിയായിരുന്നില്ല മലീഹ. ജലസമൃദ്ധമായിരുന്ന മലീഹയിലാണ് ആദിമ മനുഷ്യനും വേരു പിടിച്ചത്. കാലം മലീഹയെ മരുഭൂമിയാക്കിയെങ്കിലും പഴയ കാലത്തിെന്റ ഓര്‍മകളില്‍ തളിര്‍ത്തു നില്ക്കുന്ന പച്ചപ്പുകളുണ്ട് ഈ മരുഭൂമിയില്‍. ഫലജ് ജലസേജന പദ്ധതികളുടെ ശേഷിപ്പുകള്‍ കാലം കാത്തുവെച്ചിട്ടുണ്ട്. ഒപ്പം ഒരിക്കലും മറക്കാത്ത സൂര്യസ്തമയവും നുകരാം. കുതിര സവാരി പഠിക്കാനും മരുഭൂമിയില്‍ അസ്തമയ സൗന്ദര്യം ആസ്വദിക്കാനും അവസരമൊരുക്കി സന്ദര്‍ശകരെ മലീഹ വരവേല്‍ക്കുന്നു.
https://www.facebook.com/Malayalivartha
























