ഇവിടെ കോവിഷീൽഡ്! അവിടെ അസ്ട്രാസെനക.... ഇന്ത്യയിൽ അംഗീകാരം നൽകിയ വാക്‌സിനുകൾക്ക് സൗദിയിൽ അനുമതി ഇല്ല, അനുമതി ഉള്ള വാക്‌സിൻ ആണേൽ പേരുകൾ തമ്മിൽ തലപുകച്ചിൽ, സംശയം തീരാതെ യാത്രക്കാർ, പ്രവാസികളുടെ യാത്ര അവതാളത്തിൽ...

എങ്ങനെയെങ്കിലും ഗൾഫിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് വലിയ തോറോച്ചടിയാണ് കാത്തിരിക്കുന്നത്. വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനാനുമതി നൽകിയാൽ മതിയെന്ന് ഗൾഫ് രാഷ്ട്രങ്ങൾ തീരുമാനം എടുത്തതോടെ അതിനായി കാത്തിരിപ്പ്. പ്രവാസികാര്യം മുഖ്യമന്ത്രി ഏറ്റെടുത്തതോടുകൂടി അതിനൊക്കെ ഒരുത്തി തീരുമാനം ആയി എന്ന ആശ്വാസം നിലനിൽക്കുമ്പോഴും. ഇന്ത്യയിൽ അംഗീകാരം നൽകിയ വാക്‌സിനുകൾക്ക് സൗദിയിൽ അനുമതി ഇല്ല. അതോടൊപ്പം തന്നെ മറ്റു ഗൾഫ് രാഷ്ട്രങ്ങളിൽ അനുമതി ഉള്ള വാക്‌സിൻ ആണേൽ തന്നെ കാത്തിരിക്കുന്നത് മറ്റൊന്നും.
അതായത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്ന കോവിഡ് വാക്സീന്റെ വ്യത്യസ്ത പേരുകൾ പ്രവാസികൾക്കു വിനയാകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇന്ത്യയിൽ കോവിഷീൽഡ് എന്നും വിദേശത്ത് അസ്ട്രാസെനക എന്നും അറിയപ്പെടുന്ന വാക്സീൻ എടുത്തവർക്കാണു ഇപ്പോൾ ഈ പ്രതിസന്ധി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിൽ അസ്ട്രാസെനക എന്ന പേരിലാണു വാക്സീൻ റജിസ്റ്റർ ചെയ്തിരിക്കുന്നത് തന്നെ. എന്നാൽ കോവിഷീൽഡ് ഈ രാജ്യങ്ങളുടെ അംഗീകൃത പട്ടികയിലില്ല.
അസ്ട്രാസെനക വാക്സീൻ 2 ഡോസ് എടുത്തവർക്കും ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവർക്കുമാണ് സൗദി ഉൾപ്പെടെ ചില രാജ്യങ്ങളിലേക്കു പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇവർക്ക് ക്വാറന്റീനിലും ഇളവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽനിന്നുള്ള വാക്സീൻ രേഖകളിൽ കോവിഷീൽഡ് എന്നു രേഖപ്പെടുത്തിയതിനാൽ ഈ ആനുകൂല്യം ലഭിക്കുന്നില്ല. രണ്ടു വാക്സീനും ഒന്നാണെന്ന് ഇന്ത്യ രേഖാമൂലം അറിയിക്കുകയോ, രേഖകളിൽ അസ്ട്രാസെനക എന്നു രേഖപ്പെടുത്തുകയോ ചെയ്യണമെന്നു പ്രവാസികൾ ആവശ്യപ്പെടുകയാണ്.
അതോടൊപ്പം തന്നെ കേരളത്തിൽ കോവിഡ് വാക്സിനേഷന്റെ കാര്യത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകി സർക്കാർ ഉത്തരവിറക്കിയത് ഏറെ ആശ്വാസകരം തന്നെയാണ്. എന്നാൽ, ഒന്നാം ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള കാലദൈർഘ്യം പ്രവാസികളുടെ കാര്യത്തിൽ കുറച്ചുനൽകിയില്ലെങ്കിൽ പുതിയ ഉത്തരവിന്റെ പ്രയോജനം കിട്ടാത്ത സ്ഥിതി വരുന്നതാണ്. സംസ്ഥാനത്ത് 18 മുതൽ 45 വയസ്സുവരെയുള്ള കുത്തിവെപ്പ് മുൻഗണനാപട്ടികയിലാണ് ഇപ്പോൾ പ്രവാസികളെയും ഉൾെപ്പടുത്തിയിരിക്കുന്നത്.
ഇതിനായി പ്രവാസികൾ www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. തുടർന്ന് പ്രവാസി മുൻഗണന ലഭിക്കാനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിലും രജിസ്റ്റർ ചെയ്യണം.
നിലവിൽ കേരളത്തിൽ കോവിഷീൽഡ് വാക്സിെൻറ ആദ്യഡോസ് സ്വീകരിച്ച് കഴിഞ്ഞ് 84 ദിവസം കഴിഞ്ഞാലാണ് രണ്ടാം ഡോസ് നൽകുന്നത്. വാക്‌സിൻ ലഭ്യത അടക്കം പരിഗണിച്ചാണ് ഇത്രയധികം കാലയളവ്.നേരത്തേ ഇത് 28 ദിവസമായിരുന്നു. പിന്നീട് ആദ്യ ഡോസ് കഴിഞ്ഞ് 42 ദിവസം കഴിഞ്ഞും 56 ദിവസത്തിനുള്ളിലും രണ്ടാം ഡോസ് എടുത്താൽ മതിയെന്നായി.
എന്നാൽ, ഇപ്പോൾ 84 ദിവസമാക്കി. മിക്ക പ്രവാസികളും ചെറിയ അവധിക്കാണ് നാട്ടിലെത്തുന്നത്.കോവിഡ് കാരണം ദീർഘകാലമായി നാട്ടിൽ കുടുങ്ങുകയും ആദ്യഡോസ് എടുക്കുകയും ചെയ്തവർക്കാണ് 84 ദിവസം എന്ന കാലയളവ് കൂടുതൽ പ്രയാസം സൃഷ്ടിക്കുക.
പല പ്രവാസികൾക്കും രണ്ടാം ഡോസിനായി ദിവസങ്ങൾ മാത്രം ശേഷിക്കവേയാണ് 84 ദിവസമാക്കി ദീർഘിപ്പിച്ചത്. ഇതോടെ ഇത്തരക്കാർ ഏറെ പ്രയാസത്തിലായി. രണ്ട് ഡോസ് വാക്സിനും എടുത്ത പ്രവാസികൾക്ക് ചില ജി.സി.സി രാജ്യങ്ങൾ കോവിഡ് ചട്ടങ്ങളിൽ ഇളവുനൽകാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ കോവിഷീല്ഡ് വാക്സിന് ഖത്തർ അംഗീകാരം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























