സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിച്ചു; സൗദിയിലെ പ്രവാസികള്‍ക്ക് ഏക ആശ്രയമായിരുന്ന വന്ദേഭാരത് ഉള്‍പ്പെടെയുള്ള ചാര്‍ട്ടേഡ് സര്‍വീസുകൾ ഇനി ഉണ്ടാകില്ല, നിർദ്ദേശം നൽകി അധികൃതർ

വിലക്കുകൾ മാറ്റിയെങ്കിലും സൗദിയിലേക്ക് നേരിട്ടുള്ള സർവീസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇത് പ്രവാസികളെ വല്ലാതെ ആശങ്കയിക്കുന്നുണ്ട്. ഇതിനുപിന്നാലെ എർലൈനുകളുടെ കഴുത്തറുപ്പൻ നിരക്കും. അങ്ങനെ ഇന്ത്യ- യുഎഇ സർവീസ് ആരംഭിച്ചതും പിന്നാലെ യുഎഇയുടെ വിലക്ക് സൗദി മാറ്റിയതും ദുരിതത്തിലായ പ്രവാസികൾക്ക് ആശ്വാസമായി മാറി. ഇതിനുപിന്നാലെ മറ്റൊര്ട് വാർത്ത പുറത്ത് വിട്ട് അധികൃതർ.
സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. നാട്ടിലേക്ക് മടങ്ങുന്നതിന് വന്ദേഭാരത് ഉള്‍പ്പെടെയുള്ള ചാര്‍ട്ടേഡ് സര്‍വീസുകളായിരുന്നു സൗദിയിലെ പ്രവാസികള്‍ക്ക് ഏക ആശ്രയമായിരുന്നത്. ഉയര്‍ന്ന നിരക്ക് ഈടാക്കിയാണ് ചര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തി വന്നിരുന്നത്. ഇതിനിടെ നിയന്ത്രണങ്ങള്‍ നീങ്ങി അയല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തു.
ഇതോടെ കണക്ഷന്‍ സര്‍വീസുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയുണ്ടായി. ഇതാണ് ചാര്ട്ടേഡ് സര് വീസുകളെ പ്രതിസന്ധിയിലാക്കിയത്. നിരക്കിളവും കൂടുതല്‍ ലഗേജ് അനുവദിക്കുന്നതുമാണ് യാത്രക്കാരെ കണക്ഷന് സര്‍വീസുകള്‍ ആകര്‍ഷിക്കാന്‍ ഇടയാക്കിയത്.സൗദിയില്‍ നിന്നും കേരളത്തിലേക്കു പോകാന്‍ യു.എ.ഇ വഴി വിമാനങ്ങള്‍ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇതോടെ പ്രവാസികള്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ കൈയൊഴിയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേക്ക് ഇപ്പോൾ സര്‍വിസുകൾ ലഭ്യമാണ്. നിലവില്‍ ഇന്ത്യയും സൗദിയും തമ്മില്‍ എയര്‍ ബബ്ള്‍ കരാര്‍ ഇല്ലാത്തതിനാല്‍ തന്നെ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് റഗുലര്‍ വിമാനസര്‍വിസ് ഇല്ല.
വന്ദേഭാരത് വിമാനസര്‍വിസും ഇപ്പോള്‍ നിലച്ച അവസ്ഥയിലാണ് ഉള്ളത്. അതിനാല്‍ അവധിയില്‍ പോകുന്നവര്‍ക്ക് വിവിധ വിമാനക്കമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങളായിരുന്നു ഏക ആശ്രയം എന്നത്. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ വിമാനക്കമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കിയായിരുന്നു പ്രവാസികളുടെ യാത്ര.
ഇങ്ങനെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കൊടുത്താലും മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ പ്രവാസികള്‍ക്ക് അനുഗ്രഹമായിരുന്നു. എങ്കിലും ഈ സര്‍വിസുകള്‍ അവസാന നിമിഷം റദ്ദാകുന്ന സംഭവങ്ങള്‍ ഇടക്കിടെയുണ്ടാകുന്നതും കൂടെ കൊണ്ടുപോകാന്‍ അനുവദിക്കുന്ന ലഗേജിന്റെ അളവ് കുറവും യാത്രക്കാര്‍ക്ക് വലിയ പ്രയാസമായി മാറിയിരുന്നു. എന്നാലിപ്പോള്‍ ദുബൈ വഴി കേരളത്തിലേക്ക് സര്‍വിസ് നടത്തുന്ന എയര്‍ അറേബ്യ, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനക്കമ്പനികളെ ആളുകള്‍ ആശ്രയിച്ച് തുടങ്ങിയതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പണി കിട്ടിയ അവസ്ഥയുമാണ്.
വളരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്നതാണ് യാത്രക്കാരെ ഈ കമ്പനികളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. എയര്‍ അറേബ്യക്ക് സൗദിയില്‍ നിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 10 കിലോ ഹാന്‍ഡ് ബാഗും 30 കിലോ ലഗേജുമായി 927 റിയാല്‍ മുതല്‍ വണ്‍വേ ടിക്കറ്റുകള്‍ നിലവിൽ ലഭ്യമാണ്. 40 കിലോ ലഗേജ് അനുവദിച്ചുകൊണ്ട് 1,143 റിയാലിനും ടിക്കറ്റ് ലഭ്യമാണ്.
https://www.facebook.com/Malayalivartha


























