മൂന്നാമതൊരു വാക്സിന്റെ ആവശ്യമില്ലെന്ന് സൗദി; കോവിഡ് പ്രതിരോധ വാക്സിെന്റ രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മതിയായ പ്രതിരോധശേഷി നിലനില്‍ക്കുമെന്ന് സൗദി ആരോഗ്യ വിദഗ്ധര്‍, രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 40.7 ദശലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിന്
കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ കടുത്ത നീക്കമാണ് ഗൾഫ് രാഷ്ട്രങ്ങൾ നടത്തിവരുന്നത്. ആയതിനാൽ തന്നെ വാക്സിൻ അതിവേഗം നൽകുകയാണ് അധികൃതർ. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും ബൂസ്റ്റർ ഡോസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ മൂന്നാമതൊരു വാക്സിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയാണ് സൗദി അറേബ്യ. കോവിഡ് പ്രതിരോധ വാക്സിെന്റ രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മതിയായ പ്രതിരോധശേഷി നിലനില്‍ക്കുമെന്ന അഭിപ്രായമാണ് സൗദി ആരോഗ്യ വിദഗ്ധര്‍ മുന്നോട്ട് വച്ചത്.
പൂര്‍ണമായും രോഗത്തെ അതിജീവിക്കാൻ മൂന്നാമതൊരു ഡോസ് വാക്സിന്‍കൂടി സ്വീകരിക്കേണ്ടിവരുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമതൊരു വാക്സിെന്റ ആവശ്യമില്ലെന്ന തീരുമാനമെന്ന് സൗദി ആരോഗ്യ പ്രിവന്റിവ് വകുപ്പ് സഹമന്ത്രി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കിയത്.
അതോടൊപ്പം തന്നെ ഫൈസറും ബയോടെക് വാക്സിനും സ്വീകരിച്ചവര്‍ക്ക് പ്രതിരോധശേഷി അധിക നാള് നിലനില്ക്കുന്നില്ല എന്ന അഭിപ്രായം ഉയര്‍ന്നു വന്നതിനെത്തുടര്‍ന്നാണ് 65 വയസ്സിന് മുകളിലുള്ളവരും മറ്റു രോഗങ്ങള്‍ക്ക് ചികിത്സ നേരിടുന്നവരും മൂന്നാമതൊരു ഡോസ് വാക്സിന്‍കൂടി സ്വീകരിക്കുന്നത് കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്ന വാദം പരക്കെ ഉയർന്നത്. എന്നാല്‍, ആറു രാജ്യങ്ങളിലെ 152 കേന്ദ്രങ്ങളില്‍ 45,000 ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തെ തുടര്‍ന്നാണ് മൂന്നാമത്തെ ഡോസ് ആവശ്യമില്ലെന്ന നിലപാടില്‍ അധികൃതര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സെപ്റ്റംബര്‍ 15നാണ് ഇതിെന്റ റിപ്പോര്‍ട്ട് പുറത്തുവന്നത്.
അതേസമയം വാക്സിന് സ്വീകരിച്ചവരില്‍ ക്രമാനുഗതമായ പ്രതിരോധശേഷി കുറയുന്നുണ്ടെങ്കിലും കോവിഡ് വൈറസിനെ ചെറുക്കാനുള്ള പ്രതിരോധശേഷി നിലനില്ക്കുന്നു എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍ എന്നത്. വാക്സിന് സ്വീകരിച്ച് ആറു മാസം കഴിഞ്ഞിട്ടും മതിയായ പ്രതിരോധശേഷി ഇവരില്‍ നിലനില്‍ക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ഒരു ദിവസം 2,01,505 എന്ന നിരക്കില്‍ 40.7 ദശലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. രാജ്യത്തെത്തിയ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ആസൂത്രിത ശ്രമങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. രാജ്യമെമ്പാടും പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് സൗജന്യ സേവനം നല്‍കിയാണ് രാജ്യം ആദ്യ നടപടി മുന്നോട്ടുവെച്ചത് തന്നെ. ഇവിടെനിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പ്രതിരോധ നടപടികള്‍ നടപ്പാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha