Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ചോരവാർന്നൊലിക്കുന്ന പ്രവാസിയുടെ ജീവിതം; ആടുജീവിതത്തിലെ നജീബിനെ ഓർമിപ്പിക്കും വിധം മരുഭൂമിയില്‍ ജീവിച്ചുതീര്‍ത്ത നരകയാതനയിൽ ഗുജറാത്ത് സ്വദേശി യൂനുസ് നബീജി എന്ന ഇരുപത്തഞ്ചുകാരന്‍, മരുഭൂമിയുടെ നടുവിൽ നിരവധി ഒട്ടകങ്ങളും യൂനുസ് നബീജിയും മാത്രം! അറബി പൊതിരെ തല്ലി, അവസാനിച്ചില്ല, പലതവണ ഇത് ആവര്‍ത്തിച്ചു. ശരീരം പൊട്ടിയൊലിച്ചു

23 OCTOBER 2021 03:11 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികളുടെ സ്വപ്നമാണ്. ഏവരെയും പോലെ തന്നെ മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഗൾഫിൽ എത്തിയ 25 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവ് അനുഭവിച്ചു തീർത്ത ഈ കഥ കണ്ണുകൾ നിറയാതെ കേൾക്കാനാകില്ല....


"മരുഭൂമിയിൽ ഞങ്ങൾ കണ്ട മറ്റൊരദ്ഭുതം പറക്കുന്ന ഓന്തുകളാണ്. ഉച്ചവെയിലിലൂടെ ഇങ്ങനെ നടക്കുമ്പോൾ പെട്ടെന്നു കൺമുന്നിലൂടെ എന്തോ ഒരുസുവർണ്ണനിറം മിന്നിമായുന്നതു കാണാം. ജിന്നുകളെപ്പോലയോ ഭൂതങ്ങളെപ്പോലെയോ ആണ് അവ. എവിടേക്കാണെന്നറിയില്ല പെട്ടെന്നവ അപ്രത്യക്ഷമാകും... പേടിച്ചരണ്ടപോലെ കണ്ണുകൾ ഇടത്തോട്ടും വെട്ടിച്ചു നമ്മെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കും. ചിലപ്പോൾ ആ കാഴ്ച്ച കുറെദൂരത്തേക്കു പറന്നു ചെല്ലുന്നതുകാണാം. ശരിക്കും പിന്നിൽ നിന്ന് ഒരാൾ കല്ലെടുത്തെറിഞ്ഞതാണെന്നാണ് തോന്നുക… ഈ ഓന്തുകൾ വെള്ളം കുടിക്കില്ലത്രെ..." അറബിയിൽ നിന്നും രക്ഷപെടാൻ ചുരുട്ടുപൊള്ളുന്ന മരുഭൂമിയിൽ വഴി തേടി അലഞ്ഞുനടക്കുന്ന നജീബിന്റെ മനസ്സിൽ കടന്നുപോയവ..... അതെ, ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബ് തന്നെ. പ്രവാസികൾക്ക് അങ്ങനെ മറക്കാനാകുമോ ബെന്യാമിന്റെ ആടുജീവിതം.

പത്രാസും പെട്ടികളും കൈനിറയെ ഗൾഫ് സാധനങ്ങളുമായി വന്നിറങ്ങുന്ന പ്രവാസികളുടെ മറ്റൊരു ജീവിതം തുറന്നുകാട്ടിയ നോവൽ. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിപോയവർ പൊരിവെയിലത്ത് കഷ്ടപ്പെടുന്ന കാഴ്ച മലയാളികൾ അനുഭവിച്ചറിഞ്ഞത് ഇതുവഴിയായിരുന്നു. 'ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേടല്ല, ചോരവാർന്നൊലിക്കുന്ന ജീവിതം തന്നെ...' എന്ന് മലയാളികൾ കുറിക്കുമ്പോഴും ആ വേദന എത്രത്തോളം എന്നറിയിക്കാനാകാതെ പിടഞ്ഞ നജീബിനെപ്പോലുള്ള പ്രവാസികളെ ഹൃദയത്തിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിരുന്നു. നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാകുന്നു... അല്ലെ? ആടുജീവിതം ഏതാനും താഴുകളിൽ മാത്രമല്ല, വന്ന് കാണണം ഗൾഫിലേക്ക്... നമ്മുടെ പ്രവാസികളെ! നിങ്ങളുടെ സങ്കടങ്ങൾ എല്ലാം ഒറ്റനിമിഷം കൊണ്ട് മാറ്റുന്ന അനേകായിരം കദനകഥകൾ ഇവർക്ക് പറയാൻ ഉണ്ടാകും....


അതിൽ ഒരു കെട്ടുകഥയാണ് ഞാൻ പറയാൻ പോകുന്നത്. ക്ഷമിക്കണം മറ്റൊരു ആടുജീവിതമാണ് അത്. ആടുജീവിതത്തിലെ നജീബിനെ ഓർമിപ്പിക്കും വിധം മരുഭൂമിയില്‍ ജീവിച്ചുതീര്‍ത്ത നരകയാതനയിലാണ് ഗുജറാത്ത് സ്വദേശി യൂനുസ് നബീജി എന്ന ഇരുപത്തഞ്ചുകാരന്‍. ഖത്തറുകാരനായ സ്‌പോണ്‍സറുടെ വിസയില്‍ അവിടെയെത്തിയ യുവാവിനെ സൗദി മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാന്‍ എത്തിക്കുകയായിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ വിശ്രമം പോലും നൽകാതെ രണ്ടര മാസത്തെ കൊടിയ ദുരിതത്തിന്റെ കൈയ്പ്നീര്‍ കുടിച്ച് ഉരുകിത്തീരുകയായിരുന്നു യുവാവ്. ഇക്കഴിഞ്ഞ വേനൽ ഈ യുവാവിന് നൽകിയത് നരകയാതനയായിരുന്നു.

ഒടുവില്‍ ഇന്ത്യന്‍ എംബസിയും നമ്മുടെ മലയാളി സാമൂഹിക പ്രവര്‍ത്തകരും സൗദി പൊലീസും രണ്ടുംകൽപ്പിച്ച് രംഗത്തിറങ്ങി. മരുഭൂമിയില്‍ നിന്ന് അതിധാരുണവസ്ഥയിൽ യുവാവിനെ കണ്ടെത്തി നാട്ടിലേക്ക് തിരിച്ചയച്ചു. മറ്റാരുമല്ല സ്വന്തം നാട്ടുകാരന്‍ കൊടുത്ത വിസയിലാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് ഒത്തിരിയേറെ സ്വപ്നങ്ങളുമായി ഖത്തറിലേക്ക് യുവാവ് എത്തിയത്.

കൊവിഡ് മാനദണ്ഡപ്രകാരമുള്ള ക്വാറന്റീന്‍ കാലയളവ് കഴിഞ്ഞപ്പോള്‍ തന്നെ ഖത്തര്‍ തൊഴിലുടമ ഒരു സന്ദര്‍ശന വിസയെടുത്ത് അതിര്‍ത്തി കടത്തി സൗദിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഖത്തറിനോട് ചേര്‍ന്നുള്ള സൗദി അതിര്‍ത്തി പട്ടണമായ റഫഹയുടെ സമീപം ഉള്‍ഭാഗത്തുള്ള ഒരു മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാനായിരുന്നു പറഞ്ഞത്.

പൊതുവെ ചൂട് മാത്രമുള്ള മരുഭൂമികൾ സിനിമയിലൂടെ മാത്രം കണ്ടിട്ടുള്ള യുവാവിന് വേനൽക്കാലത്തെ അനുഭവം വിവരിക്കാൻ കഴിയാത്തതാണ്. കൊടിയ മരുഭൂമിയുടെ നടുവിൽ നിരവധി ഒട്ടകങ്ങളും അവിടെ മനുഷ്യജീവിയായി യൂനുസ് നബീജിയും മാത്രം.

 

തനിക്ക് ഒട്ടകത്തെ മേയ്ക്കുന്ന ജോലി അറിയില്ലെന്നും അതിനുള്ള ശാരീരിക ശേഷിയില്ലെന്നും കരഞ്ഞുപറഞ്ഞപ്പോള്‍ യുവാവിന് കിട്ടിയത് സ്‌പോണ്‍സറുടെ പൊതിരെ തല്ലായിരുന്നു. അവസാനിച്ചില്ല, പലതവണ ഇത് ആവര്‍ത്തിച്ചു. ശരീരം പൊട്ടിയൊലിച്ചു. മാത്രമല്ല, ഭക്ഷണവും ശമ്പളവും കൃത്യമായി ലഭിച്ചതുമില്ല. ദുരിതം തിന്ന് ജീവിക്കാനായിരുന്നു വിധിഎന്നോർത്ത് യുവാവ് അവിടെ കഴിഞ്ഞു. ഓരോ ദിനവും ഓരോ യുഗം പോലെ നരകയാതനകൾ സമ്മാനിച്ചുകൊണ്ട് തള്ളിനീക്കി രണ്ടര മാസം പിന്നിട്ടു. എന്നാൽ ജീവനൊടുക്കാനാണ് തോന്നിയതെന്ന് യുവാവ് പറയുന്നു.

എന്നാൽ മരുഭൂമിയില്‍ കുടുങ്ങിയ മകനെ രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് നാട്ടില്‍ നിന്ന് മാതാവ് റിയാദിലെ ഇന്ത്യന്‍ എംബസിക്ക് പരാതി അയച്ചതും ഒരു ബന്ധു വഴി റിയാദിലെ കെ.എം.സി.സി പ്രവര്‍ത്തകരെ ബന്ധപ്പെടാനായതും രക്ഷാമാര്‍ഗമായി മാറുകയായിരുന്നു. എംബസി കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

 

പരാതിപ്രകാരം സിദ്ദീഖ് തുവ്വൂര്‍ തുടര്‍ന്ന് റഫഹ പട്ടണത്തിലെത്തി സൗദി പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസും സിദ്ദീഖും മരുഭൂമിയിലൂടെ അന്വേഷിച്ച് യാത്ര ചെയ്ത് ഒടുവില്‍ യുവാവിനെ കണ്ടെത്തി. പിന്നാലെ പൊലീസ് സ്‌പോണ്‍സറെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. രണ്ടര മാസത്തെ ശമ്പളവും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും അയാളില്‍ നിന്ന് വാങ്ങുകയും നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുകയും ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) സഹായിച്ചവരോടെല്ലം നന്ദി പറഞ്ഞ് യൂനുസ് നബീജി നാട്ടിലേക്ക് യാതനകളുമായി മടങ്ങി. രണ്ടര മാസത്തെ ദുരിത ജീവിതം ശരീരത്തിനും മനസിനും ഏല്‍പിച്ച രണ്ട് യുഗത്തോളം ആഴമുള്ള പരിക്കുകളും നമ്മുടെ പ്രവാസികൾക്ക് മറക്കാനാകില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 minutes ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 minutes ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (17 minutes ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (19 minutes ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (23 minutes ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (28 minutes ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (36 minutes ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (1 hour ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (1 hour ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (1 hour ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (2 hours ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (2 hours ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (3 hours ago)

Malayali Vartha Recommends