Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

നിയമാനുസൃതമായി രാജ്യത്ത് തുടരാൻ അവസരം, പ്രവാസികൾക്ക് ആശ്വാസമായി പുതിയ ഇളവ് പ്രഖ്യാപിച്ച് സൗദി, ‘ഹുറൂബി’ൽ ഉൾപ്പെട്ടവർക്ക് പദവി ശരിയാക്കി വിസ സ്റ്റാറ്റസ് നിലനിർത്താൻ 60 ദിവസത്തെ സമയം അനുവദിച്ചു...!!!

03 DECEMBER 2024 01:33 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആശ്വാസമായി പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി. നിയമനുസൃതമായി രാജ്യത്ത് തുടരാൻ അവസരം നൽകുന്നതാണണ് ഈ ഇളവ്. തൊഴിലാളി ജോലിക്ക് ഹാജരാകുന്നില്ല, തൊഴിലുടമ വ്യാജ പരാതി രജിസ്റ്റർ ചെയ്തവർക്കും തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാൻ സൗദി അറേബ്യ അവസരം നൽകുന്നു. തൊഴിലുടമയുടെ പരാതിയിന്മേൽ ജവാസത്ത് സ്വീകരിക്കുന്ന നിയമനടപടിയായ ‘ഹുറൂബി’ൽ ഉൾപ്പെട്ടവർക്ക് പദവി ശരിയാക്കി നിയമാനുസൃതം വിസ സ്റ്റാറ്റസ് ശരിയാക്കി ജോലിയിൽ തുടരാനാണ് അവസരം.

കൂടാതെ മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റാനും 60 ദിവസത്തെ ഇളവുകാലം പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി. ഇത് സംബന്ധിച്ച് വിവരങ്ങളുമായി വിദേശ രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾക്ക് ബന്ധപ്പെട്ട സൗദി വകുപ്പ് സർക്കുലർ അയച്ചതായാണ് വിവരം പുറത്ത് വരുന്നത്. 2024 ഡിസംബർ 1 മുതൽ 2025 ജനുവരി 29 വരെ 60 ദിവസമാണ് പദവി ശരിയാക്കാനുള്ള ക്യാമ്പയിൻ നടത്തുന്നത്. ഈ സമയത്തിനുള്ളിൽ തൊഴിൽ മന്ത്രാലയത്തിെന്റെ ‘ഖിവ’ പോർട്ടൽ വഴി നടപടികൾ പൂർത്തീകരിക്കണം.

ഹുറൂബായ ആളുകൾക്ക് ഖിവ പോർട്ടലിൽനിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് എസ്.എം.എസായി ലഭിച്ച് തുടങ്ങിയിട്ടുണ്ട്. മെസേജ് ലഭിക്കുന്നവർ ഖിവ പോർട്ടൽ സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കണം. 2024 ഡിസംബർ 1-ന് മുമ്പ് ‘ഹുറൂബാ’യവർക്കാണ് അവസരം. എന്നാൽ ഗാർഹിക തൊഴിലാളികൾ, ഹൗസ് ഡ്രൈവർമാർ എന്നിവർ ഈ ഇളവിന് അർഹരല്ല. അതല്ലാത്ത മുഴുവൻ തൊഴിൽ വിസക്കാർക്കും ഇളവ് ലഭ്യമാകും.

ഒരു തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ കരാര്‍ റദ്ദാക്കിയാൽ അറുപത് ദിവസത്തിനകം ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടിലേക്കു പോകണം. അതല്ലെങ്കിൽ മറ്റൊരു തൊഴിലുടമയെ കണ്ടെത്തി സ്‌പോണ്‍സര്‍ഷിപ്പ് മാറണം എന്നതാണ് നിയമം. അല്ലാത്തപക്ഷം ജോലി സ്ഥലത്ത് നിന്ന് ഒളിച്ചോടിയതായി(ഹുറൂബ്) രേഖപ്പെടുത്തപ്പെടും. ഇങ്ങനെ ഹുറൂബിൽ ഉള്ളവർ മറ്റൊരിടത്തു ജോലി ചെയ്യാനും വിസ മാറാനും ഇതുവരെ വിലക്കുണ്ടായിരുന്നു. അത്തരക്കാർക്ക് വിസ മാറുവാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

തൊഴിൽ ഇടങ്ങളിൽ തൊഴിലാളി-തൊഴിലുടമ ബന്ധത്തിലെ സുസ്ഥിരത വർധിപ്പിക്കാനും തൊഴിലാളികൾക്ക് അവരുടെ സാഹചര്യം നിയമ ചട്ടങ്ങൾക്കനുസൃതമായി കാലികമായി ക്രമപ്പെടുത്താനും സേവനങ്ങൾ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറാനും ഒരു അധിക അവസരം നൽകുകയാണ് ഈ ക്യാംപെയിൻ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സർക്കുലറിൽ പറയുന്നു. ലഭ്യമായ ഈ കാലയളവും അവസരവും എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഇനിയൊരു അവസരമുണ്ടാകില്ലെന്നും സർക്കുലർ ഓർമപ്പെടുത്തുകയും ചെയ്യുന്നു.

അതേസമയം, സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 19,024 പ്രവാസികള്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പേര്‍ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ പിടിയിലായത്. നേരത്തേ അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുന്ന 10,537 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയതായും അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ നവംബര്‍ 21നും 27നും ഇടയിലുള്ള ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വാഹനങ്ങളിലും പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും മറ്റും നടത്തിയ പരിശോനകളിലാണ് ഇത്രയേറെ പേര്‍ പിടിയിലായത്. കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 11,268 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണെന്ന് അധികൃതര്‍ അറിയിച്ചു. 4,773 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 2,983 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും പിടിക്കപ്പെട്ടു. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,212 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (29 minutes ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (48 minutes ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (2 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (2 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (3 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (3 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (3 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (5 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (5 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (5 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (6 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (6 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (7 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (8 hours ago)

Malayali Vartha Recommends