10 വർഷത്തേക്ക് സൗദിയിൽ കാലു കുത്തരുത്; പ്രവാസികൾക്ക് പണി, 2.69 ലക്ഷം പേർ ലിസ്ററിൽ

2.69 ലക്ഷം പേരെ സൗദി നാടു കടത്തി. ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്ക് കയറാൻ ശ്രമിച്ചവരാണ് ഇവർ. ഇവർക്കെതിരെ കർശനമായ നടപടിയാണ് സൗദി എടുക്കയെന്നാണ് വിവരം. നിലവിൽ നിയമം തെറ്റിച്ച് ഹജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്കു കടക്കാൻ ശ്രമിച്ച 2.69 ലക്ഷം തീർഥാടകരെ തിരിച്ചറിഞ്ഞ് നടപടിയെടുത്തു എന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാമാണ് അറിയിച്ചത് . അത് കൂടാതെ 425 വ്യാജ ഹജ് ഓഫിസുകൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല നിയമലംഘകരെ മക്കയിലേക്കു എത്തിച്ച 1.1 ലക്ഷം വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. നിയമലംഘകർക്ക് 20,000 റിയാലും അവരെ മക്കയിലേക്കു കടക്കാൻ സഹായിച്ചവർക്ക് ഒരു ലക്ഷം റിയാലുമാണ് പിഴ. കൂടാതെ വിദേശികളായ നിയമലംഘകർക്ക് 10 വർഷത്തേക്ക് പ്രവേശവിലക്ക് ഏർപ്പെടുത്തി നാടുകടത്തും.
അതേ സമയം ഈ വർഷത്തെ ഹജ് നിർവഹിക്കാൻ ആഗോള രാജ്യങ്ങളിൽനിന്നുള്ള 16 ലക്ഷത്തിലേറെ തീർഥാടകർ ഇന്നലെ രാത്രിയോടെ സൗദിയിലെത്തി. ശേഷിച്ച വിദേശ തീർഥാടകർ നാളെ പുലർച്ചെയോടെ എത്തിച്ചേരും. ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്ന് 18 ലക്ഷത്തോളം തീർഥാടകർ ഇത്തവണ ഹജ് നിർവഹിക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചത്.
2 ലക്ഷത്തിലേറെ പ്രാദേശിക തീർഥാടകർ ഉൾപ്പെടെ 20 ലക്ഷത്തിലേറെ പേർ ഇത്തവണ ഹജ് കർമത്തിൽ പങ്കെടുക്കും. ഇന്ത്യയിൽനിന്ന് ഇത്തവണ 16,194 മലയാളികൾ ഉൾപ്പെടെ 1,32,518 പേരാണ് ഹജ് നിർവഹിക്കുക. ഇതിൽ കേന്ദ്ര ഹജ് കമ്മിറ്റി വഴി 1,22,518 പേരും സ്വകാര്യ ഗ്രൂപ്പ് വഴി 10,000 പേരും. യഥാസമയം രേഖകൾ ഹാജരാക്കാത്തതിനാൽ 42,000 പേർക്ക് ഹജ്ജിന് അവസരം ലഭിച്ചില്ല.
https://www.facebook.com/Malayalivartha