Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഭക്ഷണവും കൂലിയുമില്ലാതെ 18 മണിക്കൂര്‍ ജോലി; നരകയാതനകളെകുറിച്ച് പരാതി പറയാന്‍ പോയ മലയാളിയുവാക്കള്‍ സൗദി തടങ്കലില്‍

27 MAY 2017 08:34 AM IST
മലയാളി വാര്‍ത്ത

വിസത്തട്ടിപ്പിനിരയായ മലയാളി യുവാക്കളില്‍ ഒരാള്‍ സൗദിയില്‍ അറബ് കമ്പനിയുടെ തടങ്കലിലായതായി സംശയം. എറണാകുളം സ്വദേശി ഷാനവാസിനെയും കോഴിക്കോട് സ്വദേശി ലിജീഷിനെയും കാണാനില്ലെന്നു ബന്ധുക്കളാണ് വ്യക്തമാക്കിയത്. സൗദിയിലെ അറബ് കമ്പനിയായ ഡാലയില്‍ ജോലിചെയ്യുന്ന മലയാളി യുവാക്കളെയാണ് കാണാതായത്. കമ്പനിയിലെ നരകയാതനകളെക്കുറിച്ച് പരാതി നല്‍കാന്‍ വാദി എന്ന സ്ഥലത്തുള്ള ഹെഡ്ഓഫീസിലെത്തിയപ്പോഴാണ് തടങ്കലിലാക്കിയതെന്നു സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.
സൗദിയില്‍ അകപ്പെട്ട ഇവരില്‍ ചിലരെ മുമ്പും ഇരുട്ടറയില്‍ പൂട്ടിയിട്ടിട്ടുണ്ടെന്നാണ് വിവരം. കൈത്താങ്ങ് എന്ന് വാട്ട്‌സ്ആപ് ഗ്രൂപ്പിലൂടെയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. മുഖ്യമന്ത്രി, ഡി.ജി.പി, ജനപ്രതിനിധികള്‍, സുരേഷ് ഗോപി എം.പി, നോര്‍ക്ക, കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, എംബസി എന്നിവിടങ്ങളില്‍ പീഡനം സംബന്ധിച്ച് സംയുക്തമായി പരാതി നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് രണ്ടുപേരെ കാണാതായത്.

തിരുവനന്തപുരത്തും എറണാകുളത്തുമുള്ള രണ്ടു ട്രാവല്‍ ഏജന്‍സികള്‍ മുഖേന സൗദിയിലെത്തിയ ഒരുകൂട്ടം ചെറുപ്പക്കാര്‍ സൗദിയില്‍ അകപ്പെട്ട വിവരം നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലിജീഷിനും ഷാനവാസിനും പുറമേ തിരുവനന്തപുരം സ്വദേശി സുധീഷ്, പാലക്കാട് സ്വദേശി മണികണ്ഠന്‍, പത്തനംതിട്ട സ്വദേശി ഷിബിന്‍, നാസര്‍, ജോസഫ്, അജീഷ്, സജു, രാഹുല്‍ ചന്ദ്രന്‍, ഉണ്ണി, തമിഴ്‌നാട് സ്വദേശി ജാഫര്‍ തുടങ്ങിയവരാണ് ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിന് ഇരയായത് . നിരവധി ഓഫറുകള്‍ നല്‍കിയാണ് ട്രാവല്‍ ഏജന്‍സി ഇവരെ കടത്തിവിട്ടത്
. ആദ്യത്തെ മൂന്നു മാസം പ്രബേഷനും അതിന് ശേഷം ദിവസം പന്ത്രണ്ടു മണിക്കൂര്‍ ജോലിയും 1500 റിയാല്‍ ശമ്പളവും എന്നായിരുന്നു വാഗ്ദാനം. അതിന് പുറമേ സെയില്‍സ് കമ്മിഷന്‍, സൗജന്യ താമസം, കമ്പനി ചെലവില്‍ ഹെവി ഡ്രൈവിങ് ലൈസന്‍സ് എന്നിവയും നല്‍കുമെന്നറിയിച്ചിരുന്നു. ഒരുലക്ഷം രൂപ ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും ഏജന്‍സികള്‍ ഈടാക്കുകയും ചെയ്തു. ജോലിക്കെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഏജന്റും കമ്പനിയോ വാക്കു പാലിച്ചില്ല.

സെയില്‍സ്മാന്‍ കം മാനേജര്‍ എന്ന പോസ്റ്റിലെത്തിയവര്‍ക്ക് ചുമട്ടുജോലിയാണ് നല്‍കിയതെന്നും പറയുന്നു. പതിനെട്ടു മണിക്കൂര്‍ നിര്‍ബന്ധിത ജോലിയും തുച്ഛമായ ശമ്പളവുമാണ് നല്‍കിയത്. ഇതോടെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ ശ്രമിച്ചവരോട് ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പോകാനാകില്ലെന്നായിരുന്നു ഭീഷണി. ഇക്കാര്യം ചോദിക്കാനായി വാദിയിലേക്കു പോകുന്നതായി അറിയിച്ചിരുന്നു. പിന്നീട് ഇവരുമായുള്ള ഫോണ്‍ ബന്ധം പൂര്‍ണമായും വിച്‌ഛേദിക്കപ്പെട്ടതാണ് സംശയത്തിനിടയാക്കുന്നത്.

റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ ഇടപെടലിലൂടെയാണ് സൗദിയില്‍ കുടുങ്ങിയ യുവാക്കളെക്കുറിച്ച് പുറംലോകമറിഞ്ഞത്. സംഘടനാ രക്ഷാധികാരികളായ അസ്ലം പലത്, രവി മാമ്പറ്റ എന്നിവരോടാണ് ചെറുപ്പക്കാര്‍ തങ്ങളെ രക്ഷിക്കണമെന്ന് ആദ്യം ആവശ്യപ്പെടുന്നത്.

ഇവര്‍ മൊെബെലുകളില്‍ സഹായമാവശ്യപ്പെട്ട് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ശമ്പളവും ആനുകൂല്യവും ചോദിച്ചപ്പോള്‍ അധികൃതരില്‍ നിന്നു ശാരീരിക പീഡനമേല്‍ക്കേണ്ടിവന്നെന്നും സെല്‍ഫി വീഡിയോകളിലൂടെ ഇവര്‍ വ്യക്തമാക്കി. അറബി കമ്പനിയില്‍ സുപ്പര്‍െവെസര്‍മാരായ രണ്ട് മലയാളികളാണ് പീഡനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതെന്നാണ് യുവാക്കള്‍ അറിയിച്ചത്.ഇതോടെയാണ് ബന്ധുക്കള്‍ പരാതിയുമായെത്തിയത്.
മുപ്പതോളം കമ്പനി ജീവനക്കാര്‍ തങ്ങളെ നാട്ടിലേക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതോടെ ഇന്നലെ കമ്പനി അധികൃതര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെന്നും അറിയുന്നു. എന്നാല്‍ അനുരഞ്ജനത്തിന് തയാറാകാതെ എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്നാണ് ഇവരുടെ ആവശ്യം. സൗദിയില്‍ അകപ്പെട്ടവരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും തട്ടിപ്പു നടത്തിയവര്‍ക്കെതിരേ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്നും യുവാക്കളുടെ ബന്ധുക്കളും ആവശ്യപ്പെടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (4 minutes ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (14 minutes ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (16 minutes ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (51 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (1 hour ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (1 hour ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (1 hour ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (6 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (7 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (7 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (7 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (7 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (8 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (14 hours ago)

Malayali Vartha Recommends