Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

ഭക്ഷണവും കൂലിയുമില്ലാതെ 18 മണിക്കൂര്‍ ജോലി; നരകയാതനകളെകുറിച്ച് പരാതി പറയാന്‍ പോയ മലയാളിയുവാക്കള്‍ സൗദി തടങ്കലില്‍

27 MAY 2017 08:34 AM IST
മലയാളി വാര്‍ത്ത

വിസത്തട്ടിപ്പിനിരയായ മലയാളി യുവാക്കളില്‍ ഒരാള്‍ സൗദിയില്‍ അറബ് കമ്പനിയുടെ തടങ്കലിലായതായി സംശയം. എറണാകുളം സ്വദേശി ഷാനവാസിനെയും കോഴിക്കോട് സ്വദേശി ലിജീഷിനെയും കാണാനില്ലെന്നു ബന്ധുക്കളാണ് വ്യക്തമാക്കിയത്. സൗദിയിലെ അറബ് കമ്പനിയായ ഡാലയില്‍ ജോലിചെയ്യുന്ന മലയാളി യുവാക്കളെയാണ് കാണാതായത്. കമ്പനിയിലെ നരകയാതനകളെക്കുറിച്ച് പരാതി നല്‍കാന്‍ വാദി എന്ന സ്ഥലത്തുള്ള ഹെഡ്ഓഫീസിലെത്തിയപ്പോഴാണ് തടങ്കലിലാക്കിയതെന്നു സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.
സൗദിയില്‍ അകപ്പെട്ട ഇവരില്‍ ചിലരെ മുമ്പും ഇരുട്ടറയില്‍ പൂട്ടിയിട്ടിട്ടുണ്ടെന്നാണ് വിവരം. കൈത്താങ്ങ് എന്ന് വാട്ട്‌സ്ആപ് ഗ്രൂപ്പിലൂടെയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. മുഖ്യമന്ത്രി, ഡി.ജി.പി, ജനപ്രതിനിധികള്‍, സുരേഷ് ഗോപി എം.പി, നോര്‍ക്ക, കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, എംബസി എന്നിവിടങ്ങളില്‍ പീഡനം സംബന്ധിച്ച് സംയുക്തമായി പരാതി നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് രണ്ടുപേരെ കാണാതായത്.

തിരുവനന്തപുരത്തും എറണാകുളത്തുമുള്ള രണ്ടു ട്രാവല്‍ ഏജന്‍സികള്‍ മുഖേന സൗദിയിലെത്തിയ ഒരുകൂട്ടം ചെറുപ്പക്കാര്‍ സൗദിയില്‍ അകപ്പെട്ട വിവരം നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലിജീഷിനും ഷാനവാസിനും പുറമേ തിരുവനന്തപുരം സ്വദേശി സുധീഷ്, പാലക്കാട് സ്വദേശി മണികണ്ഠന്‍, പത്തനംതിട്ട സ്വദേശി ഷിബിന്‍, നാസര്‍, ജോസഫ്, അജീഷ്, സജു, രാഹുല്‍ ചന്ദ്രന്‍, ഉണ്ണി, തമിഴ്‌നാട് സ്വദേശി ജാഫര്‍ തുടങ്ങിയവരാണ് ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിന് ഇരയായത് . നിരവധി ഓഫറുകള്‍ നല്‍കിയാണ് ട്രാവല്‍ ഏജന്‍സി ഇവരെ കടത്തിവിട്ടത്
. ആദ്യത്തെ മൂന്നു മാസം പ്രബേഷനും അതിന് ശേഷം ദിവസം പന്ത്രണ്ടു മണിക്കൂര്‍ ജോലിയും 1500 റിയാല്‍ ശമ്പളവും എന്നായിരുന്നു വാഗ്ദാനം. അതിന് പുറമേ സെയില്‍സ് കമ്മിഷന്‍, സൗജന്യ താമസം, കമ്പനി ചെലവില്‍ ഹെവി ഡ്രൈവിങ് ലൈസന്‍സ് എന്നിവയും നല്‍കുമെന്നറിയിച്ചിരുന്നു. ഒരുലക്ഷം രൂപ ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും ഏജന്‍സികള്‍ ഈടാക്കുകയും ചെയ്തു. ജോലിക്കെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഏജന്റും കമ്പനിയോ വാക്കു പാലിച്ചില്ല.

സെയില്‍സ്മാന്‍ കം മാനേജര്‍ എന്ന പോസ്റ്റിലെത്തിയവര്‍ക്ക് ചുമട്ടുജോലിയാണ് നല്‍കിയതെന്നും പറയുന്നു. പതിനെട്ടു മണിക്കൂര്‍ നിര്‍ബന്ധിത ജോലിയും തുച്ഛമായ ശമ്പളവുമാണ് നല്‍കിയത്. ഇതോടെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ ശ്രമിച്ചവരോട് ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പോകാനാകില്ലെന്നായിരുന്നു ഭീഷണി. ഇക്കാര്യം ചോദിക്കാനായി വാദിയിലേക്കു പോകുന്നതായി അറിയിച്ചിരുന്നു. പിന്നീട് ഇവരുമായുള്ള ഫോണ്‍ ബന്ധം പൂര്‍ണമായും വിച്‌ഛേദിക്കപ്പെട്ടതാണ് സംശയത്തിനിടയാക്കുന്നത്.

റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ ഇടപെടലിലൂടെയാണ് സൗദിയില്‍ കുടുങ്ങിയ യുവാക്കളെക്കുറിച്ച് പുറംലോകമറിഞ്ഞത്. സംഘടനാ രക്ഷാധികാരികളായ അസ്ലം പലത്, രവി മാമ്പറ്റ എന്നിവരോടാണ് ചെറുപ്പക്കാര്‍ തങ്ങളെ രക്ഷിക്കണമെന്ന് ആദ്യം ആവശ്യപ്പെടുന്നത്.

ഇവര്‍ മൊെബെലുകളില്‍ സഹായമാവശ്യപ്പെട്ട് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ശമ്പളവും ആനുകൂല്യവും ചോദിച്ചപ്പോള്‍ അധികൃതരില്‍ നിന്നു ശാരീരിക പീഡനമേല്‍ക്കേണ്ടിവന്നെന്നും സെല്‍ഫി വീഡിയോകളിലൂടെ ഇവര്‍ വ്യക്തമാക്കി. അറബി കമ്പനിയില്‍ സുപ്പര്‍െവെസര്‍മാരായ രണ്ട് മലയാളികളാണ് പീഡനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതെന്നാണ് യുവാക്കള്‍ അറിയിച്ചത്.ഇതോടെയാണ് ബന്ധുക്കള്‍ പരാതിയുമായെത്തിയത്.
മുപ്പതോളം കമ്പനി ജീവനക്കാര്‍ തങ്ങളെ നാട്ടിലേക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതോടെ ഇന്നലെ കമ്പനി അധികൃതര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെന്നും അറിയുന്നു. എന്നാല്‍ അനുരഞ്ജനത്തിന് തയാറാകാതെ എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്നാണ് ഇവരുടെ ആവശ്യം. സൗദിയില്‍ അകപ്പെട്ടവരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും തട്ടിപ്പു നടത്തിയവര്‍ക്കെതിരേ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്നും യുവാക്കളുടെ ബന്ധുക്കളും ആവശ്യപ്പെടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം  (9 minutes ago)

യുവതി മരണത്തിന് കീഴടങ്ങി....  (30 minutes ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (44 minutes ago)

തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിൽ ....  (54 minutes ago)

തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ....  (1 hour ago)

നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....    (1 hour ago)

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (10 hours ago)

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (10 hours ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (10 hours ago)

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (12 hours ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (12 hours ago)

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു  (12 hours ago)

2025 ഇന്ത്യയുടെ അഭിമാന വര്‍ഷമെന്ന് പ്രധാനമന്ത്രി മോദി  (12 hours ago)

കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ക  (13 hours ago)

Malayali Vartha Recommends