കുവൈറ്റിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് വർധിക്കുന്നു

കുവൈറ്റിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് വർധിക്കുകയാണ്. തൊഴിലാളികളെ കുവൈറ്റില്‍ എത്തിക്കുന്ന സ്വകാര്യ കമ്പനികളെ തടയാനാണ് അധികൃതരുടെ ലക്ഷ്യം. വീട്ടുജോലിക്കാരെ നല്‍കാൻ 1200-മുതല്‍ 1600 ദിനാര്‍ വരെയാണ് സ്വകാര്യ എജന്‍സികള്‍ വാങ്ങുന്നത്. ഈ ചിലവ് കുറയ്‍ക്കുക എന്ന ലക്ഷ്യത്തോടെ അല്‍ ദുറ തുടങ്ങിയിരുന്നു. എന്നാൽ ഇത് നിഷ്ഫലമാകുകയായിരുന്നുവെന്നാണ് ആരോപണം. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ ഏര്‍പ്പെടുത്തിയ ബാങ്ക് ഗാരന്റിയെന്ന നിബന്ധന പിന്നീട് പിന്‍വലിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇപ്പോഴും ഇന്ത്യയില്‍ നിന്നുള്ള സ്‍ത്രീ വീട്ടുജോലിക്കാർക്ക് എംബസി കരാര്‍ നല്‍കാറില്ല.
ഇന്തോനേഷ്യ ഗാര്‍ഹിക പീഡനങ്ങള്‍ നരിടേണ്ടി വരുന്നുവെന്ന് പറഞ്ഞ് തൊഴിലാളികളെ അയക്കുന്നില്ല. ഫിലിപ്പൈന്‍സില്‍നിന്നും ശ്രീലങ്കയില്‍നിന്നുമാണ് ഇപ്പോള്‍ വീട്ടുജോലിക്കാരെ എത്തിക്കുന്നത്. ഇന്ത്യയും ഇന്തോനേഷ്യയും ഈ സമീപനം സ്വീകരിക്കുകയാണെങ്കില്‍ ഏജൻസി നിരക്ക് കുറയുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























