സൗദിയിൽ ജയിൽശിക്ഷ അനുഭവിക്കുന്നവരുടെ കാലയളവ് കുറച്ച് പ്രതികളെ നാടുകടത്തുന്ന തരത്തിൽ നിയമം പരിഷ്‌ക്കരിക്കുന്നു

രാജ്യത്തെ മൊത്തത്തിലുള്ള തടവുകാരിൽ 49 ശതമാനത്തിൽ കൂടുതൽ വിദേശികൾ വേണ്ടെന്ന നിലയിൽ നിയമം പരിഷ്‌ക്കരിക്കാനൊരുങ്ങി സൗദി. കുറ്റം ചെയ്തു ജയിൽശിക്ഷ അനുഭവിക്കുന്ന വിദേശികളുടെ കാലയളവ് കുറക്കാനാണ് നീക്കം. പകരം തടവുകാരെ നാടുകടത്തുന്ന തരത്തിൽ നിയമം പരിഷ്കരിക്കുകയാണ്. സൗദി ജയില്‍ നിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആഭ്യന്തര മന്ത്രാലയം വിദേശികളുടെ ജയില്‍ ശിക്ഷയുടെ കാല പരിധി കുറക്കാന്‍ ഉദ്ദേശിക്കുന്നത്.
വിവിധ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന വിദേശികൾ അവർ ജയിലിലടക്കപ്പെടേണ്ടവരല്ലങ്കില്‍ നാടു കടത്തുകയായിക്കും ചെയ്യുകയെന്ന് ഒരു പ്രമുഖ പ്രദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കുന്ന വിദേശികളേയും നാടുകടത്തും. മാത്രമല്ല കൂടുതല്‍ കാലം ശിക്ഷിക്കപ്പെടുന്നവരുടെ ശിക്ഷയില്‍ നാലില്‍ ഒരു ഭാഗം ഇളവു ചെയ്തും നാടു കടത്തും. ജയില്‍ ശിക്ഷക്കു പകരം പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതുൾപ്പെടയുള്ള പൊതു സേവനങ്ങള്‍ ചെയ്യിപ്പിക്കുന്ന ബദല്‍ ശിക്ഷാ നിയമവും താമസിയാതെ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha

























