മാതാപിതാക്കൾ കൊല്ലപ്പെട്ടു; അന്ന് തന്നെ കാണാതായ മകളെയും മൂന്ന് മാസത്തിനു ശേഷം കണ്ടെത്തി; കണ്ടെത്തിയത് ശോചനീയമായ അവസ്ഥയിൽ ; നാടകീയം
യൂ എസിൽ മാതാപിതാക്കള്‍ വെടിയേറ്റു കൊല്ലപ്പെട്ട ദിവസം കാണാതായ പതിമൂന്നുകാരിയെ മൂന്നു മാസത്തിനുശേഷം കണ്ടെത്തി. യുഎസിലെ വിസ്കോണ്‍സിനിലാണു സംഭവം. ഒക്ടോബർ 15 നാണ് മാതാപിതാക്കളായ ജയിംസ് ക്ലോസ് (56), ഡെനിസ് ക്ലോസ് (46) എന്നിവരുടെ മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
അന്ന് തന്നെ മകളെ കാണാതായി .പെണ്‍കുട്ടിയെ കാണാതായ സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രണ്ടായിരത്തോളം വളന്റിയര്‍മാര്‍, മിനിപൊലിസിലെ കാടും മലയും അരിച്ചുപെറുക്കി പരിശോധിച്ചു. മാത്രമല്ല, കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25,000 യുഎസ് ഡോളര്‍ പ്രതിഫലവും വാഗ്ദാനം ചെയ്തു. തുടർന്ന് മൂന്നുമാസങ്ങള്‍ക്കു ശേഷം പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ ആഹാരം കഴിക്കാതെ എല്ലുന്തിയ നിലയിലായിരുന്നു പെൺകുട്ടി. കുട്ടിയെ ജീവനോടെ കണ്ടെത്തിയതിൽ പൊലീസ് തന്നെ ആശ്ചര്യം പ്രകടപ്പിച്ചിട്ടുണ്ട് . സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ക്ലോസ് കുടുംബത്തിന്റെ വീട്ടില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്താലെത്തുന്ന ഗോര്‍ഡന്‍ നഗരത്തില്‍ നിന്നാണു ജയ്മിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയവരില്‍ നിന്നു രക്ഷപ്പെട്ട ജയ്മി എങ്ങനെയോ ഗോര്‍ഡന്‍ നഗരത്തിലെ ഒരു വീട്ടിലെത്തി ജയ്മി ക്ലോസ് ആണെന്നും പൊലീസിന്റെ നമ്ബരായ 911 വിളിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഉടനെ പൊലീസെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയെങ്ങനെ രക്ഷപ്പെട്ടെന്നുള്ള വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.
വഴിയരികിൽ ഒരാളെ കണ്ട് ജയ്മി ഇറങ്ങിവന്നതു സമീപത്തെ മരക്കൂട്ടത്തിനിടയിൽനിന്നാണെന്നു പെൺകുട്ടി ആദ്യം സംസാരിച്ച ഫോറെസ്റ്റ് നട്ടറും ഭാര്യ ജിയാനും പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പത്തുമിനിറ്റോളം കാത്തിരുന്നശേഷമാണു മരക്കൂട്ടത്തിൽനിന്നു ജയ്മി ഇറങ്ങിവന്നു, നായയുമായി നടക്കാനിറങ്ങിയ ജിയാനോടു സംസാരിച്ചത്. താൻ ജയ്മി ക്ലോസ് ആണെന്നു പറഞ്ഞപ്പോഴെ ജിയാന് ആളെ മനസ്സിലായി. ഉടനെ വീട്ടിൽ കൊണ്ടുവന്നശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha