അമേരിക്ക സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ സിറിയക്കെതിരെ കുര്‍ദ് പോരാളികള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് തുർക്കി
സിറിയയിൽ നിന്നുള്ള അമേരിക്കൻ സന്യത്തെ എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ കുര്‍ദ് പോരാളികള്‍ക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കാവുസോഗ്ലു.
കുര്‍ദുകളെ തുര്‍ക്കികള്‍ കൂട്ടക്കൊല ചെയ്യുന്നു എന്നത് പോലുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് സൈന്യത്തിന്റെ പിന്മാറ്റം വൈകിപ്പിക്കുകയാണെങ്കിൽ ആക്രമണം തീർച്ചയായും നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക കുര്‍ദ് പോരാളികള്‍ക്ക് നല്‍കുന്ന സഹായത്തെ തുര്‍ക്കി ഏറെക്കാലമായി വിമര്‍ശിച്ച് വരുകയാണ്. വൈപിജിയും അതിന്റെ രാഷ്ട്രീയ വിഭാഗമായ കുര്‍ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടിയും ഭീകര സംഘടനകളാണെന്നാണ് തുര്‍ക്കിയുടെ വാദം.
സിറിയയിലുള്ള 2000ഓളം വരുന്ന യുഎസ് സൈനികരെ പിന്‍വലിക്കുമെന്ന് ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം ഉടന്‍ നടപ്പിലാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പിന്നീട് മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha