Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

പാര്‍ക്കിലെ സ്റ്റാഫ് എന്ന വ്യാജേന എത്തി യുവതിയെ ലൈംഗിക ദുരുപയോഗം ചെയ്തയാള്‍ കുറ്റക്കാരനെന്ന് കോടതി

15 JANUARY 2019 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...

നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഉരസി... നൂറുകണക്കിനു യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... വിമാനച്ചിറകുകള്‍ക്കു കേടുപാട്

ഹമാസിന്റെ ആവശ്യം അംഗീകരിക്കാനാകില്ല, ചർച്ചയിൽ പങ്കെടുക്കുന്ന ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി ഇപ്പോഴും ദോഹയിൽ തുടരുന്നു, യു.എൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും യുദ്ധം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ...!!

വിശ്വാസികൾക്ക് നേരെ, മസ്ജിദുൽ അഖ്സയിൽ വീണ്ടും ഇസ്രായേൽ പൊലീസിന്റെയും. കുടിയേറ്റക്കരുടെയും ആക്രമണം:- ഗാസയുടെ തീരദേശങ്ങളിലേക്ക് കുടിയേറാന്‍ 500 കുടുംബങ്ങളുടെ പട്ടിക തയ്യാർ...

ഒരു പാകിസ്ഥാനി  യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച തൊഴില്‍രഹിതനായ യുവാവ് കുറ്റക്കാരനാണെന്ന് ദുബായിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വ്യാഴാഴ്ച കണ്ടെത്തി.

താന്‍ ദുബൈ മുനിസിപ്പാലിറ്റി ജീവനക്കാരന്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് , ഒരു യുവതിയോട് തന്നോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ വന്നില്ലെങ്കില്‍ 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോയി അവരെ ബലാല്‍സംഗം ചെയ്ത 46-കാരനായ ബംഗ്‌ളാദേശുകാരനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് .

തട്ടി കൊണ്ടുപോകല്‍ , ബലാല്‍സംഗം, ലൈംഗിക പീഡനം, സര്‍ക്കാര്‍ ജീവനക്കാരാണെന്ന പേരില്‍ ആള്‍ മാറാട്ടം എന്നീ കുറ്റങ്ങളാണ് അയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത് .എന്നാല്‍ ഇവയെല്ലാം അയാള്‍ കോടതിയില്‍ നിഷേധിച്ചു .

നിയമം അനുവദിയ്ക്കുന്ന ഏറ്റവും കൂടിയ ശിക്ഷ ഇയാള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം രേഖപ്പെടുത്തിയാണ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അയാളെ വിചാരണയ്ക്ക് അയച്ചത് .

കേസിന് ആസ്പദമായ സംഭവം രജിസ്റ്റര്‍ ചെയ്തത് ഇക്കഴിഞ്ഞ ഒക്ടോബര്‍ ആറിന് പോര്‍ട്ട് പോലീസ് സെന്ററില്‍ ആയിരുന്നു .

ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തിയിരുന്ന 22-കാരിയായ യുവതി , തനിയ്ക്ക് അയാളെ മുന്‍ പരിചയം ഇല്ലായിരുന്നുവെന്ന് കോടതിയില്‍ പറഞ്ഞു. ഷാര്‍ജാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെയാണ് താന്‍ യു എ ഇ യില്‍ എത്തിയതെന്നും തന്റെ സഹോദരിയെ സന്ദര്‍ശിയ്ക്കുകയും അവിടെ ജോലിയ്ക്കായി ശ്രമിയ്ക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്നും യുവതി വെളിപ്പെടുത്തി .

6 മണി അടുപ്പിച്ച് തന്റെ ബോയ്ഫ്രണ്ടുമൊത്ത് അല്‍ മംസാര്‍ ബീച്ചില്‍ നടക്കാനിറങ്ങിയപ്പോഴാണ് പ്രതി തന്നെ സമീപിച്ചത് എന്ന് അവര്‍ പറഞ്ഞു . അയാളുടെ ചിത്രം പതിച്ച ഒരു കാര്‍ഡ് കാട്ടിയിട്ട് താന്‍ മുനിസിപ്പാലിറ്റി ജീവനക്കാരനാണെന്നും , അവര്‍ എന്താണ് അവിടെ ചെയ്യുന്നതെന്നും അവര്‍ക്കിടയിലെ ബന്ധം എന്താണെന്നും അന്വേഷിച്ചുവത്രെ . അയാളോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ ചെല്ലണമെന്നും അയാള്‍ 500 ദിര്‍ഹം പിഴ ചുമത്തുമെന്നും അവരോട് പറഞ്ഞു . അപ്പോഴേയ്ക്കും യുവതിയുടെ ബോയ്ഫ്രണ്ട് അയാളുടെ ഐ ഡി എടുക്കാനായി തന്റെ കാറിനടുത്തേക്ക് പോയി.

തുടര്‍ന്ന് അയാള്‍ യുവതിയുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി അവളുടെ ബോയ്ഫ്രണ്ടുമായി സംസാരിച്ചുവെന്നും തുടര്‍ന്ന് ഫോണ്‍ തിരികെ ഏല്‍പിയ്ക്കാതെ അയാളുടെ പക്കല്‍ തന്നെ സൂക്ഷിച്ചുവെന്നും അവള്‍ പറഞ്ഞു. പാര്‍ക്കിലേക്കുള്ള മതില്‍ ചാടിക്കടക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു . താന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ തന്നോട് തര്‍ക്കിയ്ക്കാന്‍ നില്‍ക്കേണ്ടെന്നും അയാള്‍ പറഞ്ഞുവത്രേ.

പാറകള്‍ നിറഞ്ഞ ഇരുണ്ട ഒരു ഇടത്തേക്ക് അയാള്‍ അവളെ നടത്തി കൊണ്ടുപോയി. മണല്‍ നിറഞ്ഞ വിജനമായ ഒരിടത്തേയ്ക്കാണ് അയാള്‍ കൊണ്ടുപോയത്. തന്നെ വെറുതെ വിടണമെന്ന് അയാളോട് അപേക്ഷിച്ചപ്പോള്‍ അയാള്‍ അവളുടെ വായ് മൂടി വച്ച് അവളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി .അവളുടെ തലമുടിയില്‍ പിടിച്ചു വലിച്ചു കൊണ്ട് അവളെ കടലില്‍ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തി .

ശബ്ദം വയ്ക്കരുതെന്ന് അവളോട് ആവശ്യപ്പെട്ടതിന് ശേഷം അയാളുമായി ബലം പ്രയോഗിച്ചു ലൈംഗിക ബന്ധത്തിന് ഉപയോഗിയ്ക്കുക ആയിരുന്നു. അയാളുടെ ആവശ്യം നടത്തിയതിനു ശേഷം അവളുടെ ഫോണ്‍ അവളുടെ ശരീരത്തിലേയ്ക്ക് എറിഞ്ഞു കൊടുത്തു . പിന്നീട് വസ്ത്രം എടുത്തു ധരിയ്ക്കുവാന്‍ ആവശ്യപ്പെട്ടു. കരഞ്ഞു കൊണ്ട് റോഡിലേയ്ക്ക് ഓടിയ അവള്‍ ഒരു ടാക്‌സി പിടിച്ചു ബോയ്ഫ്രണ്ടിനൊപ്പം തന്റെ കസിന്റെ അടുക്കല്‍ എത്തുക ആയിരുന്നുവെന്നും അവള്‍ കോടതിയില്‍ പറഞ്ഞു. കസിനോടൊപ്പം തിരികെ പാര്‍ക്കില്‍ മടങ്ങി എത്തിയ അവള്‍ അവിടെ നിന്നുകൊണ്ടാണ് പോലീസിനെ വിളിച്ചത് .

പാകിസ്ഥാനി ഡ്രൈവര്‍ ആയ അവളുടെ 28 -കാരന്‍ ബോയ്ഫ്രണ്ട് അവള്‍ പറഞ്ഞത് എല്ലാം അപ്രകാരം തന്നെയാണ് നടന്നതെന്ന് കോടതിയില്‍ സാക്ഷ്യപ്പെടുത്തി . പ്രസ്തുത സംഭവത്തിന് ശേഷം അവളെ കാണുമ്പോള്‍ അവളുടെ തലമുടി അലങ്കോലപ്പെട്ടിരുന്നുവെന്നും വസ്ത്രങ്ങളില്‍ ആകെ മണ്ണ് പുരണ്ടിരുന്നുവെന്നും അയാള്‍ ഓര്‍ത്തു പറഞ്ഞു .അവളുടെ കാലില്‍ അപ്പോള്‍ ഷൂ ഉണ്ടായിരുന്നില്ലെന്നും അയാള്‍ കോടതിയില്‍ പറഞ്ഞു . ആ മനുഷ്യന്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് അവള്‍ പറഞ്ഞതെന്നും അവന്‍ കോടതിയെ അറിയിച്ചു .

പ്രതി, പാര്‍ക്കിലെ മുന്‍ ജീവനക്കാരനായതിനാല്‍ അയാള്‍ക്ക് സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെവെന്നു കരുതാം എന്ന് ഒരു പോലീസ് ലെഫ്റ്റനന്റ് പറഞ്ഞു .അയാളുടെ താമസ സ്ഥലം പരിശോധിച്ച പോലീസിന് അയാള്‍ അന്ന് ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താനായി . യു എ ഇ യില്‍ കടക്കരുതെന്ന നിരോധനാജ്ഞ ലംഘിച്ചാണ് അയാള്‍ അവിടെ തിരികെ എത്തിയതെന്ന് ആ പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു .

ഫോറന്‍സിക് പരിശോധനയില്‍ പ്രതി ഇരയെ ബലാല്‍സംഗം ചെയ്തുവെന്ന് തെളിഞ്ഞു . ദുബൈ പോലീസ് ഹെല്‍ത്ത് സെന്ററില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പ്രതിയ്ക്കു ഹെപ്പറ്റൈറ്റിസ് ബി രോഗബാധ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ജനുവരി 24-നാണ് അടുത്ത വാദം കേള്‍ക്കല്‍.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (14 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (15 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (16 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (16 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (17 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (17 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (17 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (17 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (22 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (22 hours ago)

ആസ്തി ഇങ്ങനെ  (22 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (22 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (22 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (23 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (23 hours ago)

Malayali Vartha Recommends