"ഞങ്ങള്‍ തെരുവിലേക്കിറങ്ങുന്നത് ഞങ്ങളുടെ കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ്" ! ; ലോസ് ആഞ്ചെലസിൽ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് അധ്യാപകര്‍ തെരുവിലിറങ്ങി
അമേരിക്കയിലെ ലോസ് ആഞ്ചെലസിൽ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് അധ്യാപകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അധ്യാപക മേഖലയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, പ്രൈമറി ക്ലാസുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം പുന:ക്രമീകരിക്കുക, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയവയായിരുന്നു മറ്റ് ആവശ്യങ്ങള്‍. ഏതാണ്ട് 30,000 ത്തോളം സ്‌കൂള്‍ അധ്യാപകരാണ് തെരുവിലിറങ്ങി പ്രതിഷേധമറിയിച്ചത്.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ മേഖലയാണ് ലോസ് ആഞ്ചെലിസ്. ഇതോടെ അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ പഠനം തിങ്കളാഴ്ച തടസപ്പെട്ടു. വരുന്ന അധ്യയന വര്‍ഷത്തില്‍ ശമ്പള വര്‍ധനവും കൂടുതല്‍ അധ്യാപരേയും അനുവദിക്കണമെന്ന് അധ്യാപക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ ഇത്രയും തുക ഇനുവദിക്കാന്‍ സാധിക്കില്ലെന്നും അത് സാമ്പത്തിക അരക്ഷിതാവസ്ഥക്ക് കാരണമാകുമെന്നും അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് പ്രതിഷേധവുമായി അധ്യാപകർ തെരുവിലേക്കിറങ്ങിയത്.
''ഞങ്ങള്‍ തെരുവിലേക്കിറങ്ങുന്നത് ഞങ്ങളുടെ കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണം ഉറപ്പുവരുത്തണം.'' യുണൈറ്റഡ് ടീച്ചേഴ്‌സ് യൂണിയന്റെ ലോസ് ആഞ്ചലോസ് യൂണിയന്‍ പ്രസിഡന്റ് അലക്‌സ് കോപ്‌റ്റോ പേള്‍ പറഞ്ഞു. പ്രതിഷേധം കേവലം ശമ്പള വര്‍ധനക്കു മാത്രമല്ലെന്നും അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ക്രമീകരണം. ആയമാര്‍, സൈക്കോളജിസ്റ്റ്, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയ്ക്കു കൂടിയാണെന്ന്അധ്യാപികയായ മരിയ ഓർടിസ് പറഞ്ഞു.
https://www.facebook.com/Malayalivartha